Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ഞിക്കുഴിക്ക്...

കഞ്ഞിക്കുഴിക്ക് ഓണ്‍ലൈന്‍ വിപണി

text_fields
bookmark_border
മാരാരിക്കുളം: ജനകീയ പച്ചക്കറി കൃഷിയിലൂടെ പേരും പെരുമയും നേടിയ കഞ്ഞിക്കുഴിയില്‍നിന്നും ഇനി സ്വന്തം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വിപണി. കൃഷി, മൃഗസംരക്ഷണം, മത്സ്യമേഖല തുടങ്ങിയ മേഖലയിലെ കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാണ് ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തില്‍ കഞ്ഞിക്കുഴി ബ്ലോഗ് തുടങ്ങുന്നത്. ഇത്തരമൊരു സംരംഭം സംസ്ഥാനത്ത് ആദ്യമാണെന്നും 17ന് നിലവില്‍ വരുമെന്നും പഞ്ചായത്ത് അധികൃതര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാര്‍ഷിക മേഖലയിലെ ‘ആത്മ’യുടെ ഫണ്ട് വിനിയോഗിച്ച് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് കഞ്ഞിക്കുഴി ബ്ലോഗ് തുടങ്ങുന്നത്. പദ്ധതി നടത്തിപ്പിനായി ദേശീയപാതക്ക് സമീപം ചേര്‍ത്തല എസ്.എന്‍ കോളജിന് എതിര്‍വശമാണ് വിപണന കേന്ദ്രം തുറന്നത്. 17ന് രാവിലെ ഒമ്പതിന് എസ്.എന്‍ കോളജിന് സമീപമാണ് ഉദ്ഘാടന ചടങ്ങ്. കര്‍ഷകരും ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖത്തിന് ശേഷം 11ന് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ പാസ്ബുക്ക് വിതരണം ചെയ്യും. വെറ്ററിനറി സര്‍ജന്‍ ഡോ.എസ്. ജയശ്രീ പദ്ധതി വിശദീകരിക്കും. കയർ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആർ. നാസര്‍, ലാൻഡ് ഡെവലപ്മെൻറ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി. പുരുഷോത്തമൻ, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. എ ന്‍.എന്‍. ശശി, ബ്ലോക്ക് പ്രസിഡൻറ് സിനിമോള്‍ സോമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വാര്‍ത്തസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു, വൈസ് പ്രസിഡൻറ് റോഷ്‌നി സുനില്‍, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. അക്ബർ, ലജിത തിലകന്‍, വി. പ്രസന്നൻ, ഡോ. എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story