Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രേംചന്ദിെൻറ പുസ്തകം...

പ്രേംചന്ദിെൻറ പുസ്തകം പഠിപ്പിക്കേണ്ടെന്ന് കേന്ദ്രം

text_fields
bookmark_border
പ്രേംചന്ദിെൻറ പുസ്തകം പഠിപ്പിക്കേണ്ടെന്ന് കേന്ദ്രം
cancel
ന്യൂഡൽഹി: ഹിന്ദി സാഹിത്യത്തിലെ കുലപതി മുൻഷി പ്രേംചന്ദിെൻറ മികച്ച നോവലുകളിൽ ഒന്നായ ‘ഗോധാന്’ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ മൂക്കുകയർ.  നോവലിനെ പാഠ്യപദ്ധതിയിൽനിന്ന് കേന്ദ്രീയ ഹിന്ദി സംസ്ഥാൻ (കെ.എച്ച്.എസ്) നീക്കി. പശു കേന്ദ്രപ്രമേയമായ നോവൽ കർഷകദുരിതം, ജാതിവിവേചനം, നാടുവാഴിത്തം, മുതലാളിത്തത്തിെൻറ വെല്ലുവിളി എന്നീ പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്. 

നിലവിലെ സാമൂഹിക യാഥാർഥ്യങ്ങളുമായി ഏറെ സാമ്യമുള്ള വിഷയങ്ങളാണ് പ്രേംചന്ദ് 1936ൽ രചിച്ച നോവലിെൻറയും പ്രധാന ഇതിവൃത്തം. എന്നാൽ, ദൈർഘ്യവും ഭാഷയിലെ ദുർഗ്രാഹ്യതയുമാണ് നോവൽ നീക്കാൻ കാരണമെന്ന് കെ.എച്ച്.എസ് പറയുന്നു. കെ.എച്ച്.എസിെൻറ ഡൽഹി, ആഗ്ര സെൻററുകളിൽ 100 സീറ്റുകൾ വീതമുള്ള ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സിലാണ് ‘ഗോധാൻ’ പാഠ്യവിഷയമാക്കിയിരുന്നത്. ഹിന്ദിയിൽ 30ഒാളം രാജ്യങ്ങളിൽനിന്ന് 5,000 വിദ്യാർഥികളെ പരിശീലിപ്പിക്കുന്നുണ്ടെന്നാണ് കെ.എച്ച്.എസ് അവകാശപ്പെടുന്നത്. 

80 രൂപ കടത്തിന് പശുവിെന വാങ്ങിയ ദരിദ്രകർഷകൻ ഹോരി മഹാതോയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ സാമൂഹിക യാഥാർഥ്യങ്ങളുമായി കൂട്ടിയിണക്കിയാണ് പ്രേംചന്ദ് അവതരിപ്പിക്കുന്നത്. പശു ചാവുന്നതോടെ ഉണ്ടാകുന്ന വിഷയങ്ങൾ ഇന്ന് ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന വിഷയങ്ങളുമായി സാമ്യതയുള്ളതാണ്. 

വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതിയെ തുടർന്നാണ് നോവൽ മാറ്റാൻ തീരുമാനിച്ചതെന്നാണ് രജിസ്ട്രാർ വീണ ശർമ വിശദീകരിക്കുന്നത്. ഗോധാന് പകരം മൈഥിലി ശരൺ ഗുപ്തയുടെ ‘പഞ്ചവടി’ എന്ന കവിതയോ പ്രേംചന്ദിെൻറതന്നെ മറ്റൊരു നോവലായ ‘നിർമലയും അഞ്ചു കഥകളു’മോ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാമെന്നാണ് നിർദേശം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgodanmunshi premchand
News Summary - premchand godan -India news
Next Story