മലയാളം സാർവദേശീയം; നാട്ടിൽ ദുർബലം –എം. മുകുന്ദൻ
text_fieldsന്യൂഡൽഹി: മലയാളം സാർവദേശീയമായപ്പോൾ സ്വന്തം നാട്ടിൽ അത് ദുർബലമായെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ഭാഷയുടെ വളര്‍ച്ച കൊടുക്കലിലും വാങ്ങലിലുമാണ്. മലയാളി എത്തിയേടത്തെല്ലാം മലയാളത്തിെൻറ സംസ്കാരം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇൗ അർഥത്തിൽ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സാർവദേശീയ ഭാഷയാണ് ഇന്ന് മലയാളം. എന്നാൽ, വിദ്യാസമ്പന്നരിൽ ചിലർ വിദ്യാഭ്യാസത്തിെൻറ അടയാളമായി ഇംഗ്ലീഷിനെ കാണുന്നതുകൊണ്ട് മലയാളത്തിൽ സംസാരിക്കാൻപോലും മടിക്കുന്നു. മലയാളത്തിെൻറ വ്യാപനത്തെ അത് നശിപ്പിക്കുകയും സ്വന്തം മണ്ണിൽപോലും ഭാഷ ദുർബലപ്പെടുന്നുവെന്നും മുകുന്ദൻ പറഞ്ഞു.
കേരള - സാംസ്കാരിക പൈതൃകോത്സവത്തിെൻറ ഭാഗമായി കേരള ഹൗസില്‍ സംഘടിപ്പിച്ച മലയാണ്മയുടെ വ്യാപനം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏതു ഭാഷയോടും താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലിപി ഭാഷാപിതാവ് എഴുത്തച്ഛന് കോര്‍ത്തിണക്കിയിട്ടുണ്ട് എന്നതാണ് നമ്മുടെ ഭാഷയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സെമിനാറില്‍ പ്രമുഖ എഴുത്തുകാരന് സി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
മലയാളിയുടെ സാംസ്കാരിക അടിത്തറ എന്നത് ഏത് മതവിശ്വാസത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. മാനസികമായ സഹവര്‍ത്തിത്വം ഭാഷാപരമായി മലയാളിക്ക് ഉള്ളതുകൊണ്ടാണ് ലോകത്തിലെ എല്ലാ മതങ്ങളും ഇന്ത്യയില്‍ത്തന്നെ, കേരളത്തില്‍ ആദ്യം പ്രചാരം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ സര്‍ക്കാർ, സര്‍ക്കാറിതര ബോര്‍ഡുകളും മലയാളീകരിക്കണമെന്ന നിയമം കൊണ്ടുവരണമെന്ന് സെമിനാറില്‍ വൈശാഖന് അഭിപ്രായപ്പെട്ടു. ഓംചേരി എൻ.എൻ. പിള്ള അധ്യക്ഷനായിരുന്നു. മലയാളം മിഷന് ഡയറക്ടര്‍ സുജ സൂസന് ജോര്‍ജ് മോഡറേറ്ററായി. ലീലാ ഓംചേരി, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ സദാശിവന് നായര്‍ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.