Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightജലഭേരിയുടെ പുസ്തകം

ജലഭേരിയുടെ പുസ്തകം

text_fields
bookmark_border
Water
cancel

2016ലെ പൂർണ–ഉറൂബ് നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൃതിയാണ് ഹാരിസ് നെന്മേനിയുടെ മാജി. തീക്ഷ്ണമായ സമകാലികാവസ്ഥയോടു സത്യസന്ധമായി സംവദിക്കുന്ന ഈ കൃതി, യങ് അഡൽട്ട്സ് എന്ന് വിവക്ഷിക്കുന്ന വായന സമൂഹത്തെയാണ് കൃത്യമായും ലക്ഷ്യംവെക്കുന്നത്. എഴുത്തിെൻറ സാമൂഹിക പ്രതിബദ്ധമായ വഴിയാണ് ഹാരിസ് തെരഞ്ഞെടുത്തിരിക്കുന്നത്. 

കലാപം പൊട്ടിപ്പുറപ്പെട്ട ഒരു ദേശത്തുനിന്ന് ഉടലിലേറ്റ മുറിവുമായി പലായനം ചെയ്യുന്ന യുവാവ് സുരക്ഷിതമായ ഒരഭയ കേന്ദ്രത്തിലെത്തുന്നതോടെയാണ് പ്രമേയത്തിെൻറ കാതൽ വ്യക്തമാവുന്നത്. സിയാറ്റിൽ മൂപ്പെൻറ പ്രകൃതിബോധവും പ്രാകൃത വിവേകവും പർവതങ്ങളെ കിളച്ചുമാറ്റാൻ ശ്രമിച്ച വിഡ്ഢിയായ ചൈനീസ് വൃദ്ധെൻറ ആത്്മവിശ്വാസവും നിലനിർത്തുന്ന വയോധികൻ അയാൾക്ക് ശുശ്രൂഷകനും രക്ഷകനും പോകപ്പോകെ ഗുരുവും വഴികാട്ടിയും ആയിത്തീരുന്നു. താൻ കടന്നുപോന്ന കലാപം ജലയുദ്ധമായിരുന്നു എന്നും, വറ്റിപ്പോയ നദിയാണ് അതിെൻറ അദ്ദേഹത്തിെൻറ വിവരണത്തിൽനിന്ന് അയാൾക്ക് വൈകാതെ വ്യക്തമാകുന്നു. ബാബ എന്ന് വിളിക്കുന്ന വയോധികൻ തെൻറ ജനങ്ങൾ അനുഭവിക്കുന്ന ജലദൗർലഭ്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലുമാണ്.  വയോധികെൻറ ഹൃദയശുദ്ധിയും ആത്്മവിശ്വാസവും തായ്വയെ അഗാധമായി സ്വാധീനിക്കുന്നതോടെ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാൻ അയാൾ തീരുമാനിക്കുന്നു. എന്നാൽ, ചെറിയ മനുഷ്യരുടെ വലിയ ശ്രമങ്ങൾ ഈ പിഴച്ച കാലത്ത് ലക്ഷ്യം കാണുക എളുപ്പമല്ല.  

ഭീഷണമായ ജലദൗർലഭ്യ പ്രശ്നത്തിന് തികച്ചും ജനകീയമായ പരിഹാരം കണ്ടെത്തുന്ന വയോധികെൻറ ശ്രമം അട്ടിമറിക്കപ്പെടുന്നത് നോവലിെൻറ പ്രധാന ഇതിവൃത്ത ധാരയാണ്. ഉദ്യോഗസ്ഥ മേധാവിത്വവും ഭരണകൂടവും എന്തിലും ലാഭേച്ഛ മാത്രം കൈമുതലായുള്ള കോർപറേറ്റുകളും മാത്രമല്ല, വലിയ വാക്കുകൾ പറയുകയും ജനപക്ഷമെന്ന് എപ്പോഴും ആണയിടുകയും ചെയ്യുന്ന എൻ.ജി.ഒകൾപോലും യഥാർഥ മാനുഷിക ദുരന്തങ്ങളിൽ കൈക്കൊള്ളുന്ന നിലപാടുകൾ സൂക്ഷ്മതയോടെ നോവലിൽ വിമർശിക്കപ്പെടുന്നുണ്ട്. പ്രലോഭനങ്ങളും ചതിയും ഏതു തരം നെറികേടുകളും ഉപയോഗിച്ച് വയോധികെൻറ കണ്ടുപിടിത്തം തട്ടിയെടുക്കുന്നതിൽ അവ മത്സരിക്കുകയും നായയെ നായ തിന്നുന്ന മത്സരത്തിൽ കൂടുതൽ കൗശലമുള്ളവൻ ജയിക്കുകയും ചെയ്യുന്നു. എന്നാൽ, വയോധികൻ പകർന്നുനൽകുന്ന ജീവിതോന്മുഖതയുടെ പാഠം ഏത് കരിമ്പാറയിൽനിന്നും ഒരു നീരുറവ പൊട്ടിപ്പുറപ്പെട്ടേക്കാം എന്നും അതിനായി ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ് മനുഷ്യധർമം എന്നുമാണ്.

സ്ഥലനാമങ്ങളും കഥാപാത്രങ്ങളുടെ പേരുകളും ആവിഷ്കരിക്കുന്നതിൽ നോവലിസ്റ്റ് ബോധപൂർവമായ അസാധാരണത്വം നിലനിർത്തിയിട്ടുണ്ട്. ഭാഷയോ ദേശമോ പ്രതിഫലിക്കാത്ത പേരുകൾ ഉടനീളം തെരഞ്ഞെടുത്തത് നോവലിെൻറ ഇതിവൃത്തം ഏത് ദേശത്തിലും ഏത് ജനതയിലും സംഭവ്യമാണ് എന്ന് സൂചിപ്പിക്കുന്നതോടൊപ്പം ദൃഷ്ടാന്ത കഥയുടെ സാർവജനീനത പകർന്നു നൽകുകയും നോവലിന് ഒരു ഡിസ്റ്റോപ്പിയൻ, പ്രവചന സ്വഭാവം നൽകുകയും ചെയ്യുന്നു. വയോധികൻ പ്രതിനിധാനം ചെയ്യുന്ന ജീവിത സമർഥന മൂല്യങ്ങൾ ഈ ഇരുണ്ട യാഥാർഥ്യ ബോധത്തെ മറികടന്ന് കുതിച്ചു നിൽക്കുന്നു എന്നിടത്താണ് നോവൽ ഇളംമുറ വായനക്കാരുടെ മണ്ഡലത്തെ സാർഥകമായി അഭിസംബോധന ചെയ്യുന്ന ഒന്നായിത്തീരുന്നത്. മാജി എന്ന പദം ജലം എന്നാണ് അർഥമാക്കുന്നത് എന്ന് നോവലിൽ വ്യക്തമാക്കുന്നുണ്ട്. ജലം ജീവനാണ് എന്ന സത്യമാണ് നോവൽ ആവിഷ്കരിക്കുന്നത്;  ഒപ്പം പ്രകൃതിക്കുമേലും, പ്രകൃതി വിഭവങ്ങൾക്കു മേലും ഏതുതരം അവകാശമാണ് മനുഷ്യനുള്ളത് എന്ന ഏറ്റവും പ്രാഥമികമായ ചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു. 

എന്നാൽ, കേവലമായി ഏതെങ്കിലും ഉദ്ബോധന സ്വഭാവമുള്ള പ്രശ്നത്തിലേക്ക് ഉൗന്നുകയുമല്ല നോവലിസ്റ്റ്. ആഗോളീകരണത്തിെൻറ വിപരീതഫലങ്ങൾ, കോർപേററ്റ് താൽപര്യങ്ങൾക്കായി വേഷപ്രച്ഛന്നമായി നടപ്പാക്കപ്പെടുന്ന കുടിയിറക്കുകൾ, വിത്തുകളിലെ ജനിതകമാറ്റം പോലുള്ള ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന സാമ്രാജ്യത്വ അധിനിവേശങ്ങൾ തുടങ്ങി, നഗരവിഴുപ്പുകൾ ഗ്രാമങ്ങൾ പേറേണ്ടതാണ് എന്ന ആധുനികോത്തര വികസന വേദാന്തം വരെ നോവലിൽ സൂക്ഷ്മമായി ഭേദ്യം ചെയ്യപ്പെടുന്നുണ്ട്.  ഇതെല്ലാം ചെയ്യുന്നതാവട്ടെ, രസച്ചരടുമുറിയാത്ത ഒരു കഥ പറച്ചിലിെൻറ ഒഴുക്കും ശിൽപഭദ്രതയും നിലനിർത്തിക്കൊണ്ടുതന്നെയാണ് എന്നതും എടുത്തുപറയേണ്ടതാണ്. ഡോ. അസീസ് തരുവണയുടെ ഹ്രസ്വവും സമഗ്രവുമായ പഠനവും അനുബന്ധമായി ചേർത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:majiharis nenmeniliterature book review
News Summary - maji-malayalam book
Next Story