Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightമൂന്നാറിെൻറയും...

മൂന്നാറിെൻറയും അഞ്ചുനാടിന്‍റെയും ചരിത്രവും വർത്തമാനവും പറഞ്ഞ് കണ്ണൻ ദേവൻ കുന്നുകൾ

text_fields
bookmark_border
moonar-2
cancel

രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലാണ് മൂന്നാർ അറിയപ്പെടുന്നത്. എന്നാൽ, മൂന്നാർ അങ്ങനെയല്ല, അറിയപ്പെടേണ്ടതെന്നാണ് കണ്ണൻ ദേവൻ കുന്നുകൾ എന്ന പുസ്തകത്തിലുടെ മാധ്യമ പ്രവർത്തകനായ എം.ജെ.ബാബു പറയുന്നത്. സംസ്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഇടമാണ് മൂന്നാർ. വ്യവസായ രംഗത്തും തേയിലയിലുടെ സമ്പദ്ഘടനയിലും വലിയ മാറ്റമാണ് മൂന്നാർ വരുത്തിയത്. വിനോദ സഞ്ചാരം വികസിക്കുകയും വൻതോതിൽ പുറത്ത് നിന്നുള്ള എത്തുകയും ചെയ്തതോടെ കണ്ണൻദേവൻ സംസ്കാരം നഷ്ടമായെന്നും മൂന്നാർ സ്വദേശിയായ ബാബു ചൂണ്ടിക്കാട്ടുന്നു. തേയിലത്തോട്ടങ്ങൾ വികസിപ്പിച്ച ബ്രിട്ടീഷുകാരുടെ പശ്ചാത്യസംസ്കാരവും തമിഴ്, മലയാള സംസ്കാരവും ചേരുന്നതാണ് കണ്ണൻ ദേവൻ സംസ്കാരം.

ടിപ്പുവിന്‍റെ പടയോട്ടത്തെ നേരിടാൻ നിയോഗിക്കപ്പെട്ട  കേണൽ ആർതർ വെല്ലസ്ലി 1790 ൽ മൂന്നാർ മലകൾ ലക്ഷ്യമിട്ട് എത്തിയത് മുതലുള്ള വിവരങ്ങൾ ഇൗ ചെറിയ പുസ്തകത്തിലുണ്ട്. 1877 ൽ ജോൺ ഡാനിയൽ മൺറോ പൂഞ്ഞാർ തമ്പുരാനിൽ നിന്നും കണ്ണൻ ദേവൻ കുന്നുകൾ പാട്ടത്തിന് വാങ്ങിയതും  1878 ൽ തേയില കൃഷി ആരംഭിച്ചതും തേയില സംസ്കരിക്കാൻ ചൈനയിൽ നിന്നും ജോൺ അജുവിനെ കൊണ്ടു വന്നതും വിവരിക്കുന്നു. മൂന്നാറിൽ തേയില കൃഷി ആരംഭിക്കുംമുമ്പ് പത്തനാപുരത്ത് തേയില എസ്റ്റേറ്റ് സ്ഥാപിക്കപ്പെട്ട വിവരവും പുസ്തകത്തിലുണ്ട്.

തിരുവതാംകുറിലെ ആദ്യ ജലവൈദ്യുതി പദ്ധതി, മോണോറെയിൽ, അതു ചലിപ്പിക്കാനുള്ള കന്നുകാലികളെ വിദേശത്ത് നിന്ന് കൊണ്ടു വന്നത്, മൃഗ ഡോക്ടറുടെ സേവനം, ചരക്ക് നീക്കത്തിന് റോപ്വേ സ്ഥാപിച്ചത്,  തപാൽ സംവിധാനം, വാർത്താവിനിമയ രംഗത്തെ മൂന്നാർ മാതൃക തുടങ്ങി ആദ്യകാലത്തെ നിരവധിയായ കാര്യങ്ങൾ പറയുന്നുണ്ട്. രാജ്യത്തിനാകെ മാതൃകയായ പ്ലാേൻറഷൻ ലേബർ ആക്ട് കൊണ്ടുവരാൻ കാരണം മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതമായിരുന്നു. 1948 ഫെബ്രുവരിയിൽ കോൺഗ്രസ് നേതാവ് കെ. കാമരാജും സംഘവും തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിൽ കാണാൻ മൂന്നാറിലെത്തുമ്പോൾ ഐ.എൻ.ടി.യു.സി ദേശീയനേതാവ് ഖണ്ഡുഭായ് ദേശായിയും ഉണ്ടായിരുന്നു. അന്ന് നരക ജീവിതമായിരുന്നു തൊഴിലാളികളുടെത്. ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ലായങ്ങളിൽ അഞ്ചു ആറും കുടുംബങ്ങൾ കഴിഞ്ഞിരുന്നു. പിന്നിട് ഖണ്ഡുഭായ് ദേശായ് കേന്ദ്രത്തിൽ തൊഴിൽ മന്ത്രിയായപ്പോഴാണ് പ്ലാെൻറഷൻ ലേബർ ആക്ട് കൊണ്ടുവന്നത്. കാമരാജിൻറ മൂന്നാർ സന്ദർശനമാണ്  മുന്നാറിൽ തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസിെൻറ നേതൃത്വത്തിൽ തോട്ടം തൊഴിലാളി യുണിയൻ ആരംഭിക്കാൻ കാരണമായതും.

സംസ്ഥാന പുനരേകീരണ കമ്മീഷൻ രൂപീകരണത്തിന് മുമ്പാരംഭിച്ച ഭാഷാ സമരവും മൂന്നാർ വെടിവെയ്പും അപകടങ്ങളും  ഒടുവിൽ നടന്ന പൊമ്പിളൈ ഒറ്റുമൈ സമരവും പ്രതിപാദിക്കുന്നു. െഎക്യ കേരളത്തിലെ ആദ്യ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നതും ഇന്നത്തെ പ്രശസ്ത സംഗീതജ്ഞ ഇളയരാജ പാട്ടുപാടി വോട്ട് പിടിച്ചതും അടക്കമുള്ള സംഭവങ്ങളും വിവരിക്കുന്നു. രാജ്യത്തെ ആദ്യ മുസ്ലിം വനിത ഡോക്ടർ അബുഷ ബീവി മരിക്കാർ, തമിഴ്നാടിലെ ആദ്യ വനിത ഡി.ജി.പി ലതിക ശരൺ, തമിഴ്നാട് ഡി ജി പിയായിരുന്ന വാൾട്ടർ ദേവാരം എന്നിവരുടെ മൂന്നാർ ബന്ധം തുടങ്ങി ഒേട്ടറെ ചരിത്ര വിവരങ്ങൾ പറഞ്ഞു പോകുന്നു. കേരളത്തിന് ധവള വിപ്ലവം സമ്മാനിച്ച സുനന്ദിനിയുടെ ജന്മഗ്രഹമായ മാടുപ്പെട്ടി, വരയാടിൻറ അവസാന അഭയകേന്ദ്രമായ ഇരവികുളം, നീലകുറിഞ്ഞി സേങ്കതം എന്നിവയെയും പരിചയപ്പെടുത്തുന്നു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇൻസ്ററൻറ് തേയില ഫാക്ടറി മൂന്നാറിലാണെന്നും ബാബു ചൂണ്ടിക്കാട്ടുന്നു.

പുസ്തകത്തിൽ മൂന്നാറിലെ ഭൂമി പ്രശ്നം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇപ്പോഴത്തെ മൂന്നാറിെൻറ നേർചിത്രവും. അഞ്ചുനാട് എന്നറിയപ്പെടുന്ന മറയുർ, കാന്തല്ലുർ, വട്ടവട എന്നിവിടങ്ങളിലെ വിവരങ്ങളുമുണ്ട്. ആദ്യ വനിത ശിക്കാരിയെന്നറിയപ്പെടുന്ന ചിന്നാറിലെ കുട്ടിയമ്മയുടെ കഥയും വായിക്കാം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. 99 പേജുള്ള പുസ്തകത്തിന് 70 രൂപയാണ് വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskannan devan kunnukalM J Babuliterature book
News Summary - Kannan Devan kunnukal-literature
Next Story