Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഅരുന്ധതി...

അരുന്ധതി റോയിയുടെ കഥാപാത്രങ്ങൾക്ക് കാൻവാസിലൂടെ ദൃശ്യാവിഷ്കാരം

text_fields
bookmark_border
അരുന്ധതി റോയിയുടെ കഥാപാത്രങ്ങൾക്ക് കാൻവാസിലൂടെ ദൃശ്യാവിഷ്കാരം
cancel

മേപ്പയ്യൂർ: കാൻവാസിൽ അക്കങ്ങൾ ചിത്രങ്ങളായി പുനർജനിക്കുന്നു. വരകൾ പ്രതിരോധത്തിനുള്ള ആയുധമാവുേമ്പാൾ, നിറങ്ങൾ കറുത്ത യാഥാർഥ്യങ്ങൾക്കുനേരെയുള്ള പ്രതിഷേധമാകുന്നു. രാജാവ് നഗ്നനാണെന്ന് സ്വയം നഗ്നതയിലൂടെ തെളിയിച്ചതിന് ഔറംഗസീബിെൻറ വാളിനിരയായ ഷാജഹാനബാദിലെ ജനപ്രിയനായ ഹസ്രത് സർമാദ്, കശ്മീരിൽ ആസാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദികൾ കൊലപ്പെടുത്തിയ പുൽവാമയിലെ പ്രിയപ്പെട്ട അധ്യാപകൻ, ഷഹൻ സാബാദിലെ ശ്മശാനം ജീവിച്ചിരിക്കുമ്പോഴേ വീടാക്കി മാറ്റിയ അഫ്താബ് എന്ന അൻജൂം. ലോകപ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ നോവലിലെ കഥാപാത്രങ്ങൾക്ക് കാൻവാസിലൂടെ ദൃശ്യാവിഷ്കാരം നൽകിയിരിക്കുകയാണ് കോഴിക്കോട് മേപ്പയ്യൂർ ചാവട്ട് സ്വദേശിയായ റഹ്മാൻ കൊഴുക്കല്ലൂർ.

ഏതാനും ദിവസങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ദ മിനിസ്റ്ററി ഓഫ് അട്മോസ്റ്റ് ഹാപ്പിനസ് (പരമാനന്ദ മന്ത്രാലയം) എന്ന നോവലിലെ സുപ്രധാന സന്ദർഭങ്ങളാണ് വരയിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ചരിത്രത്തിലെ വേദനിപ്പിക്കുന്ന ചില അധ്യായങ്ങളെ സമകാലിക ഇന്ത്യൻ ദുരവസ്ഥകളുമായി കോർത്തിണക്കുകയാണീ സർഗസൃഷ്ടി. സർമാദുമാരുടെ അറുത്തെടുക്കപ്പെട്ട തലയിൽനിന്ന് രക്തം പുരണ്ട നാവുകൾ നീണ്ടുപോയി ഭരണാധികാരികളെ പുളയുന്നതും, തൂലികയിൽ ഇരിപ്പുറപ്പിച്ച കഴുകനും, രക്തപ്പുഴയും നോവലിെൻറ ഇതിവൃത്തം തന്നെ. ചുവപ്പ് നിറം രാഷ്ട്ര ഹൃദയത്തെ പൊള്ളിച്ചുകൊണ്ടൊഴുക്കുന്ന നീതിമാന്മാരുടെയും, നിഷ്കളങ്കരുടെയും രക്തവും ഹിംസാത്മകമായ കശ്മീർ താഴ്വവരയിലെ ജനങ്ങളുടെ സ്നേഹവും, പ്രണയവും പ്രതിഫലിപ്പിക്കുന്നു.

കറുപ്പ് ഭീകരതയുടെ അടയാളമായി മാറുന്നു. ജനങ്ങളുടെ സർവസുഖങ്ങളെയും കവർന്നെടുത്ത് ആഘോഷിക്കുന്ന മറ്റൊരു വിഭാഗത്തിെൻറ ക്രൂരതയെ നിറങ്ങളിലൂടെ പുനർ സൃഷ്ടിച്ചത് ഇരകളോടുള്ള ഐക്യദാർഢ്യം കൂടിയായി. ഈ ചിത്രം പ്രസ്തുത നോവലിനെ ആസ്പദമാക്കി ലോകത്തുണ്ടായ ആദ്യത്തെ കലാസൃഷ്ടിയാണെന്ന് വിലയിരുത്തപ്പെടുന്നു. അരുന്ധതി റോയിയുടെ ആരാധകൻകൂടിയാണ് കൊയിലാണ്ടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കലാ അധ്യാപകനായ റഹ്മാൻ കൊഴുക്കല്ലൂർ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിെൻറയും മീഡിയ ക്ലബിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന വിരിയിക്കുന്ന വസന്തം എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ചിത്രം ഒരുക്കിയത്. ഈ ചിത്രം എഴുത്തുകാരി അരുന്ധതി റോയിക്ക് കൈമാറുമെന്ന് സാജിത് അഹമ്മദ് ഏക്കാട്ടൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The ministry of atmost happinessarundathy roy
Next Story