Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kc rekha kv kartikeyan
cancel
camera_alt??? ????????? ?????????????????

കരകാണാകടലലകളിൽ തുഴയെറിഞ്ഞ്, കടലമ്മ ആഴങ്ങളിലൊളിപ്പിച്ച നിധി തേടിപ്പോകുന്ന പ്രിയതമന് പ്രാർഥനാ പിന്തുണയുമായി കരയിൽ കാത്തിരിപ്പിെൻറ വലനെയ്യുന്നവളാണ് നമ്മുടെ സങ്കൽപങ്ങളിലെ കടൽത്തീര പെൺജീവിതങ്ങൾ. സാഹിത്യവും സിനിമയുമെല്ലാം കാവ്യഭംഗിയോടെ അത്തരം നിരവധി സ്ത്രീജന്മങ്ങളെ നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവർക്കായി അക്ഷമയോടെ കാത്തിരിക്കുന്ന, ആണുങ്ങൾ കടലിനോട് മല്ലിട്ട് കൊണ്ടുവരുന്ന മീൻ നാട്ടിൽ വിറ്റുതീർക്കുന്ന ‘ഉത്തരവാദിത്തങ്ങളിൽ’ ആ മുഖങ്ങൾ അങ്ങനെ നമുക്ക് ചിരപരിചിതം. എന്നാൽ, കടലാഴങ്ങളിൽ തെൻറ പുരുഷെൻറ തോളോടുതോൾ ചേർന്നുനിന്ന് ബോട്ട് പായിക്കുന്ന, വലയെറിയുന്ന, മീൻപിടിക്കുന്ന പെൺകരുത്ത് സങ്കൽപങ്ങളിലേക്ക് അത്രപെെട്ടന്ന് കയറിവരില്ല.

അങ്ങനെ ഒരു അപരിചിത ഫ്രെയിമിലേക്കാണ് തൃശൂർ ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശിനി കെ.സി. രേഖ തുഴയെറിയുന്നത്. ഒൗദ്യോഗിക രേഖകൾപ്രകാരം ഇന്ത്യയിൽ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ആദ്യ വനിതയെന്ന അപൂർവതയാണ് അവർ. ഭർത്താവ് കെ.വി. കാർത്തികേയെനാപ്പം ആഴക്കടലിൽ പോയി രേഖ മീൻ പിടിക്കാൻ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു. പരിഹാസങ്ങളും പ്രതിസന്ധികളുമൊന്നും വകവെക്കാതെ കരുത്തോടെ തുടരുന്ന അവരുടെ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായി കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ (സി.എം.എഫ്.ആർ.െഎ) ആദരം അടുത്തിടെ ഇൗ ദമ്പതികളെ തേടിയെത്തിയിരുന്നു. ഭർത്താവിനൊപ്പം നിരന്തരം കടലിൽ പോയി ആവോലിയും കാളാഞ്ചിയും ചെമ്മീനും കണവയും അയലയുമൊക്കെയായി കരപിടിക്കുന്ന രേഖ കുടുംബത്തിനൊപ്പമിരുന്ന് തെൻറ അപൂർവ കടൽകഥ പറയുന്നു. 

രേഖ ഭർത്താവ് കാർത്തികേയനൊപ്പം വലയിടുന്നു
 


ആദ്യകടല്‍ യാത്ര ഓര്‍മയില്ല; രക്തം ഛര്‍ദിച്ചത് മറക്കാനുമാകില്ല 
ഇന്ത്യയിൽ ആദ്യമായി ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന സ്ത്രീ താനാണെന്ന കാര്യമൊന്നും രേഖക്ക് അറിയില്ലായിരുന്നു. അതിനാൽതന്നെ എന്നാണ് ആദ്യമായി കടലിൽ പോയത് എന്നുപോലും ഒാർമയില്ല. വിവാഹം കഴിഞ്ഞ് അഞ്ച്-ആറ് വർഷമായപ്പോഴേക്കും ഭർത്താവിനൊപ്പം കടലിൽ പോയിത്തുടങ്ങി എന്ന് മാത്രമേ അറിയൂ. അതുവരെ സാധാരണ ഭർത്താവ് മീൻ പിടിച്ചു വരും. വലയിൽനിന്ന് മീൻ അടർത്താനും െകാണ്ടുപോയി വിൽക്കാനുമെല്ലാം സഹായിക്കും. അതിെൻറ സ്വാഭാവിക തുടർച്ചയെന്നോണമാണ് ഒരു ദിവസം കടലിലേക്ക് പോകുന്നത്. കൂടാതെ, ഭർത്താവിനൊപ്പം കടലിൽ പോയിരുന്നവർ വരാതിരിക്കുന്നത് കാരണം ഇടക്ക് പണി മുടങ്ങിയിരുന്നതും അദ്ദേഹത്തിനൊരു കൂട്ടായി തുഴ കൈയിേലന്തിയിറങ്ങാൻ കാരണമായി. രണ്ടു പേർക്കും കൂടി ലഭിക്കുന്ന വരുമാനമായിരുന്നു ലക്ഷ്യം. കടലിൽ ആദ്യമായി പോയ ദിവസം ഒാർമയില്ലെങ്കിലും ആ ദിവസങ്ങളിലെ അനുഭവങ്ങൾ രേഖക്ക് മറക്കാനാവില്ല. 

കടൽ പേടിയില്ലെങ്കിലും കടൽചൊരുക്ക് ഭയപ്പെട്ടാണ് ആദ്യം കൊച്ചുവഞ്ചിയിൽ കാർത്തികേയനൊപ്പം ആഴങ്ങളിലേക്ക് ഇറങ്ങിയതെന്ന് രേഖ പറയുന്നു. ‘‘ഭയപ്പെട്ടതുപോലെതന്നെ സംഭവിച്ചു. കടലിലേക്ക് വഞ്ചിയിൽ പോകുന്തോറും ഛർദിച്ചുതുടങ്ങി. രക്തംപോലും പുറത്തുവന്നു. ശരീരം ക്ഷീണിച്ചെങ്കിലും മനസ്സ് കീഴടങ്ങിയില്ല. അടുത്ത ദിവസങ്ങളിലും കടലിലേക്ക് പോയി. നാലുദിവസം ഛർദിച്ച് അവശയായി. എന്നിട്ടും കടൽ പേടിപ്പിച്ചില്ല. മനസ്സ് മടുത്തുമില്ല. നിശ്ചയദാർഢ്യംകൊണ്ട് കടലിനെ കീഴടക്കുകയായിരുന്നു.’’ -ഇന്ന് കടലിലെ എല്ലാ പണികളും ചെയ്യാനുള്ള വൈദഗ്ധ്യം സ്വന്തമാക്കിക്കഴിഞ്ഞ രേഖ ആദ്യ ദിനങ്ങളിൽ നേരിട്ട കഷ്ടപ്പാടുകൾ ലാഘവത്തോടെ വിവരിച്ചു. ആ ദിനങ്ങളിൽ നിന്ന് ഇന്നെത്ത രേഖയിലെത്തുേമ്പാൾ വഞ്ചിയുടെ എൻജിൻ ഒാടിക്കാനും ആയിരം കല്ലുകളുള്ള വല വിരിക്കാനും വലിക്കാനുമെല്ലാം വിദഗ്ധയായ വനിതയാണ് കൺമുന്നിൽ.

സമയം കണക്കാക്കാനാകില്ല; എപ്പോള്‍ തിരികെ വരുമെന്ന് പറയാനും
‘‘കടലിലെ പണിക്ക് സമയം കണക്കാക്കാനാകില്ല. കൃത്യമായ പണിയോ വരുമാനമോ പറയാനാകില്ല. ആദ്യ കാലത്ത് ചെറുവഞ്ചിയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഫൈബർ ബോട്ടിലാണ് പോകുന്നത്. അർധരാത്രി പിന്നിടുേമ്പാൾതന്നെ പോകാനുള്ള തയാറെടുപ്പ് തുടങ്ങും. നേരം പുലരുംമുമ്പുതന്നെ പുറംകടലിൽ എത്തും’’ ^രേഖ പറയുന്നു. ചില ദിവസങ്ങളിൽ താനായിരിക്കും ബോട്ട് ഒാടിക്കുകയെന്ന് രേഖ പറയുന്നു. ‘‘ചിലപ്പോൾ ആയിരം കല്ലുകളുള്ള വല കടലിൽ വിരിക്കേണ്ട ജോലിയായിരിക്കും. തീരത്തെ തെങ്ങിൻതലപ്പുകൾ കണ്ണിൽനിന്ന് മറഞ്ഞ് വീണ്ടും കുറെ സമയം ബോേട്ടാടിച്ച ശേഷമായിരിക്കും വലയിടേണ്ട സ്ഥലത്ത് എത്തുക.

രേഖയും കാർത്തികേയനും മക്കൾക്കൊപ്പം
 


എൻജിൻ ഒാടിക്കുകയാണെങ്കിൽ ചേട്ടൻ വല വിരിക്കുന്നതിന് അനുസരിച്ച് വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കും. വല വിരിക്കുന്ന പണി കുറേക്കൂടി ആയാസമുള്ളതാണ്. തിരകളിൽ ചാഞ്ചാടി മുന്നോട്ടുനീങ്ങുന്ന ബോട്ടിൽനിന്ന് അതിവേഗത്തിൽ വല വിരിക്കണം. ആയിരം കല്ലുകൾ കെട്ടിയിട്ടുള്ള വല സ്ഥാനം തെറ്റാതെ അതിവേഗം കടലിലേക്ക് എറിഞ്ഞുെകാണ്ടിരിക്കും. കല്ലുകൾകെട്ടിയ ഭാഗം തെറ്റാതെയും എൻജിനിൽ കുടുങ്ങാതെയും അതിസൂക്ഷ്മമായി ചെയ്യേണ്ട പണിയാണിത്. ചെറിയ പിശക് പറ്റിയാൽ വല കീറിേപ്പാകാനും കുരുങ്ങാനും സാധ്യതയുണ്ട്. ആദ്യമൊക്കെ ബോട്ടിൽ എണീറ്റുനിന്ന് ഇൗ പണി ചെയ്യുക ഏറെ പ്രയാസകരമായിരുന്നു. ഇപ്പോൾ അനുഭവങ്ങളിലൂടെ പ്രയാസമില്ലാതെ ചെയ്യാൻ പഠിച്ചു. ആദ്യമിട്ട വല വലിച്ചശേഷം പുലർെച്ചയുള്ള മീൻകൊയ്ത്തിനായി വീണ്ടും വലയിടും. രണ്ടുതവണ വലയിട്ട് വലിച്ച ശേഷമായിരിക്കും മടക്കം.

ബോട്ടിൽ വെച്ചുതന്നെ മീൻ വലക്കണ്ണികളിൽനിന്ന് അടർത്തുന്ന ജോലികളും രണ്ടുപേരും കൂടി ചെയ്യും’’ ^കടലിലെ കഠിനാധ്വാനം രേഖ വിവരിക്കുന്നു. അർധരാത്രി കടലിലേക്ക് പുറപ്പെട്ട് രാവിലെ 10-11 മണിയോടെയാണ് സാധാരണ തിരിച്ചെത്താറ്. ചേറ്റുവ ഹാർബറിലും മാർക്കറ്റിലും തൃശൂരിലും ഒക്കെ കൊണ്ടുപോയി മീൻ വിൽക്കുന്നതും കാർത്തികേയനും രേഖയും ഒരുമിച്ചാണ്. തുല്യജോലിക്ക് തുല്യ ശമ്പളമാണ് ബോട്ടിലെ രീതിയെന്ന് കാർത്തികേയൻ പറയുന്നു. ഫൈബർ ബോട്ടിൽ കാർത്തികേയനും രേഖക്കും ഒപ്പം മറ്റൊരാൾ കൂടി ഉണ്ടാകും. ചിലപ്പോൾ 2000 രൂപക്കും മറ്റു ചിലപ്പോൾ 5000 രൂപക്കും 10,000 രൂപക്കുമൊക്കെയുള്ള മീൻ കിട്ടും. ചെലവുകാശ് കഴിഞ്ഞ് മൂന്നു പേർക്കും തുല്യമായി വീതിക്കുകയാണ് ചെയ്യുന്നതെന്ന് കാർത്തികേയൻ വ്യക്തമാക്കി. 

നീന്തലറിയില്ല; കടലമ്മയും ഭര്‍ത്താവും തുണ
വിശാലമായ കടലിൽ മീൻ പിടിക്കാൻ പോകാൻ തുടങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിെട്ടങ്കിലും തനിക്ക് ഇപ്പോഴും നീന്തലറിയില്ലെന്ന് രേഖ പറയുേമ്പാൾ നാം അമ്പരക്കും. നീന്തലറിയാതെ കരകാണാകടലിലേക്ക് പോകാൻ പേടി തോന്നില്ലേയെന്ന ചോദ്യത്തിന് പുഞ്ചിരിയാണ് ആദ്യം രേഖയുടെ മറുപടി. ‘‘കടലമ്മയും ചേട്ടനും കാത്തുകൊള്ളും’’ -പിന്നാലെ രേഖ പറഞ്ഞു. കാർത്തികേയന് നന്നായി നീന്തലറിയാവുന്നതിെൻറ ധൈര്യമാണ് രേഖക്ക്. ഒപ്പം കടലമ്മയിലുള്ള വിശ്വാസവും. കടലിൽവെച്ച് വലിയ അപകടങ്ങൾക്കൊന്നും സാക്ഷ്യംവഹിക്കേണ്ടി വന്നിട്ടില്ലെന്നതിെൻറ ആശ്വാസവും ഇവർക്കുണ്ട്. പലപ്പോഴും വലയും മറ്റും വലിയ ബോട്ടുകൾ കീറിക്കൊണ്ടുപോയിട്ടുണ്ട്. ഒരിക്കൽ വല വിരിച്ചശേഷം ബോട്ടും നിർത്തിയിട്ട് കടലിൽ വിശ്രമിക്കുേമ്പാൾ ഉണ്ടായ അനുഭവം രേഖക്കും കാർത്തികേയനും മറക്കാനാകില്ല. ബോട്ടിൽ ലൈറ്റിട്ട് ചെറിയ മയക്കത്തിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് ഒരു ബോട്ട് തങ്ങളുടെ ഫൈബർ ബോട്ടിന് നേരെ വരുന്നത് രേഖ കാണുന്നത്. തൊട്ടടുത്ത് എത്താറായപ്പോഴേക്കും നിലവിളിയായിരുന്നു. ശബ്ദം കേട്ട് മറ്റേ ബോട്ട് വെട്ടിത്തിരിച്ചതിനാൽ കൂട്ടിയിടിയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വലിയ ബോട്ടിെൻറ എൻജിൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിെൻറ വക്കിൽ വരെയെത്തിയ സംഭവത്തിന് കാരണമായതെന്ന് രേഖ ഒാർക്കുന്നു. 

ആദ്യം കളിയാക്കല്‍; ഇപ്പോള്‍ പ്രോത്സാഹനം
കാർത്തികേയനൊപ്പം രേഖ ആദ്യമായി കടലിൽ പോയി തുടങ്ങിയപ്പോൾ പരിഹാസങ്ങളും വിമർശനങ്ങളുമാണ് ചുറ്റും. സ്ത്രീകൾ കടലിൽ മീൻ പിടിക്കാൻ പോകാൻ പാടില്ല എന്ന വിശ്വാസം തെറ്റിച്ചു എന്നു പറഞ്ഞായിരുന്നു ചിലർ എതിരായത്. ഹാർബറിലും തീരത്തും, ‘കുട്ടികളും കുടുംബവുമായി കടലിൽ പോകുന്നവർ’ എന്ന കളിയാക്കലും ആേക്ഷപവുമായിരുന്നു ആദ്യം കേട്ടത്. രേഖയെ ഒപ്പം കൊണ്ടുപോകുന്നതിെൻറ പേരിലും പലരും കാർത്തികേയനെയും നിരന്തരം പരിഹസിച്ചു. എന്നാൽ, തങ്ങളുടെ ജീവിതമാർഗം നേടാനുള്ള ശ്രമത്തിൽനിന്ന് പരിഹാസവും കളിയാക്കലും ഒന്നും ഇരുവരെയും പിന്തിരിപ്പിച്ചില്ല. ആദ്യമൊക്കെ ഹാർബറിൽ രേഖയെ കൊണ്ടുപോകാറുണ്ടായിരുന്നില്ല.

കളിയാക്കുന്നവരെ അവഗണിച്ച് നിരന്തരമായി കടലിൽ പോയി. ഇതോടെ ആളുകളുടെ രീതിയിലും മാറ്റംവന്നു. പലരും പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും തുടങ്ങി. നാട്ടികയിലെയും പൊന്നാനിയിലെയും വള്ളക്കാരും ബോട്ടുകാരും മീൻ തിരിവുള്ള ഇടങ്ങൾ (കടലിൽ മീൻ കൂടുതലായി കാണുന്നയിടങ്ങൾ) പറഞ്ഞുകൊടുക്കും. കടലിലേക്ക് വള്ളത്തിൽ പോകുേമ്പാഴും നാട്ടിൽ മീൻ വിൽക്കാനും കടയിൽ പോകാനും ബൈക്കിൽ സഞ്ചരിക്കുേമ്പാഴും എല്ലാം കാർത്തികേയനും രേഖയും ഒരുമിച്ചായിരിക്കും. കാർത്തികേയനൊപ്പം രേഖയെ കണ്ടില്ലെങ്കിൽ വാൽ എവിടെയെന്ന നാട്ടുകാരുടെ ചോദ്യം അപ്പോൾ വരും. ഇപ്പോൾ എല്ലാവരും സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഹാർബറിലും കടലിലും എല്ലാം ഇപ്പോൾ ഇൗ ദമ്പതികൾ എല്ലാവരുടെയും സുഹൃത്തുക്കൾ കൂടിയാണ്. 

പഴയ എന്‍ജിന്‍ മാറ്റണം; മക്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കണം
ഇപ്പോൾ കടലിൽ പോകുേമ്പാഴുള്ള ഏറ്റവും വലിയ പേടി ബോട്ടിെൻറ പഴയ എൻജിനാണെന്ന് കാർത്തികേയനും രേഖയും പറയുന്നു. ‘‘എപ്പോഴാണ് ഇത് പണിമുടക്കുകയെന്ന് അറിയില്ല. ഇൗ എൻജിൻ ഒന്ന് മാറ്റി പുതിയതാക്കണം’’. പ്രണയവിവാഹിതരായ ഇൗ ദമ്പതികൾക്ക് നാലു പെൺമക്കളാണ്. പ്ലസ് ടുവിന് പഠിക്കുന്ന മായക്ക് പൊലീസിൽ ചേരാനാണ് ആഗ്രഹം. ഒമ്പതാം ക്ലാസുകാരി അഞ്ജലി കരാേട്ടയും ആയോധനകലകളും പരിശീലിക്കുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നാമത്തെ മകൾ ദേവപ്രിയക്ക് അധ്യാപികയാകാനാണ് ആഗ്രഹം. ഇളയമകൾ ലക്ഷ്മിപ്രിയ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ‘‘മക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം’’ ^ പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ മുന്നോട്ടുപോകുന്നതിന് പിന്നിലെ ഉൗർജമാകുന്ന ലക്ഷ്യം പറഞ്ഞ് കാർത്തികേയനും രേഖയും പുഞ്ചിരിക്കുന്നു. അരികിൽ സ്നേഹം ചൊരിയുന്ന തിരകളുമായി കടലമ്മയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.C RekhaK.V KarthikeyanIndia's firstfisher coupleLifestyle News
News Summary - India's 'first fisher couple' K.C Rekha and K.V Karthikeyan -lifestyle news
Next Story