Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഇവരെ നാം എന്തു...

ഇവരെ നാം എന്തു വിളിക്കണം, മാലാഖമാരെന്നോ?

text_fields
bookmark_border
veda
cancel
camera_alt???, ???? ??????????? ??????? ???????????? ?????

കാരുണ്യം ഉടൽരൂപം പൂണ്ട രണ്ട് മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. അവരെ നമുക്ക് കവിത ബാലുനിയെന്നും ഹിമാൻഷു കാക്ത്വാൻ എന്നും പേരു വിളിക്കാം. ഇങ്ങനെയൊരു വിശേഷണം നൽകാൻ മാത്രം എന്താണ് ഇവരുടെ പ്രത്യേകത? 

െഎ.ടി പ്രഫഷണലുകളായ കവിത ബാലൂനിക്കും ഭർത്താവ് ഹിമാൻഷു കത്വാനിനും ഒരു കുഞ്ഞിനെ വേണമെന്ന് തോന്നി. സ്വന്തമായൊരു കുഞ്ഞിനെ ജനിപ്പിക്കുക എന്നതിനെ കുറിച്ചല്ല, ദത്തെടുക്കാൻ ആണ് അവർ തീരുമാനിച്ചത്. അതിൽ എന്തൽഭുതമെന്നാണെങ്കിൽ, ഇതു കേൾക്കൂ. അവർ തിരഞ്ഞത് ശരീരത്തിനും മനസ്സിനും മതിയായ വളർച്ചയോ വികാസമോ ഇല്ലാത്ത  ഒരു കുഞ്ഞുവാവയെയായിരുന്നു. നമ്മൾ ഇംഗ്ലീഷിൽ ‘ഡൗൺ സിൻഡ്രോം’ എന്ന് വിളിക്കും. ബുദ്ധിക്കും ശരീരത്തിനും വളർച്ച കുറവ് എന്നർത്ഥം. ആ പൈതലിനെ നെഞ്ചോട് ചേർത്ത് അവർ പേരു ചൊല്ലി വിളിച്ചു, ‘വേദ’ എന്ന്. 

veda

ഇങ്ങനെയൊരു കുഞ്ഞ് അവരുടെ കൈയിലണഞ്ഞത് അബദ്ധവശാൽ ആയിരിക്കുമെന്ന് ആരെങ്കിലും കരുതിയെങ്കിൽ തെറ്റി. അത്തരമൊരു കുഞ്ഞിന് വേണ്ടി വളരെ ബോധപൂർവമായിരുന്നു  യു.എസിൽ െഎ.ടി പ്രൊഷണലുകളായ ഇൗ ഉത്തരാഖണ്ഡ് സ്വദേശികളുടെ അന്വേഷണം. ഒരിക്കലും ചികിൽസിച്ചു മാറ്റാനാവില്ലെന്നറിഞ്ഞിട്ടും സ്നേഹത്തിെൻറ മന്ത്രണങ്ങൾ കാതിലോതിയും കൊഞ്ചിച്ചും ജീവിതകാലം മുഴുവൻ ഒപ്പം കൊണ്ടുനടക്കാൻ ഒരു മകളെ ആ അന്വേഷണത്തിനൊടുവിൽ അവർക്ക് കിട്ടി. 

അതിങ്ങനെ വായിക്കാം. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് തോന്നിയേപ്പാൾ ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചു. അത് ബുദ്ധി വികാസമില്ലാതെ പിറന്ന ഒരു കുഞ്ഞിനെ തന്നെയാവണമെന്ന് -കവിത പറഞ്ഞു തുടങ്ങി.  പേറ്റു നോവറിഞ്ഞ് നമ്മൾ വളർത്തുന്ന കുഞ്ഞും ദത്തെടുക്കുന്ന കുഞ്ഞും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് ഞങ്ങൾ കരുതുന്നു. എല്ലാ കുഞ്ഞുങ്ങളും കുഞ്ഞുങ്ങൾ മാത്രമാണ്. അവർക്കു വേണ്ടത് സ്നേഹവും.  ആ നിലയ്ക്ക് ഞങ്ങൾ ചിന്തിച്ചത് ശരിക്കും ഒരു കുടുംബത്തിെൻറ കരുതലും തണലും ആവശ്യമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് കൂട്ടിയാലോ എന്നാണ്. 

veda

യു.എസിലുള്ള രണ്ടു വർഷക്കാലയളവിൽ ‘ഡൗൺ സിൻഡ്രോം’ ഉള്ള നിരവധി കുട്ടികളെ ഇവർ കാണാനിടയായിരുന്നു. ഇതെക്കുറിച്ച് ഇവരുടെ അന്വേഷണം നീണ്ടപ്പോൾ അങ്ങെനയൊരു കുഞ്ഞിനെ ഏറ്റെടുക്കാതിരിക്കാനുള്ള ഒരു ചെറിയ കാരണം പോലും കണ്ടെത്താനായില്ല. വേദയെ കിട്ടിയത് തങ്ങളുടെ ഭാഗ്യമാണെന്ന് കരുതാനാണ് ഇരുവർക്കും ഇഷ്ടം. ഭൂമിയുടെ മറുപാതിയിൽ, ഒരു റെയിൽവെ പ്ലാറ്റ്ഫോമിൽ ഇവർക്കു വേണ്ടി ആരോ ഉപേക്ഷിച്ചതായിരുന്നു അവളെ. വളർച്ചയൂടെ  അപൂര്‍ണതകളുമായി പിറന്നുവെന്ന തേൻറതല്ലാത്ത കാരണത്തിന് അവളെ മാതാപിതാക്കൾ ഉപേക്ഷിച്ചതാവാം...
അന്നവൾക്ക് വെറും ആറു മാസം ആയിരുന്നു പ്രായം. ആ സമയത്താണ് ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ തേടി യു.എസിൽ നിന്ന്  ഇന്ത്യയിലേക്ക് പറക്കാൻ കവിതയും ഹിമാൻഷുവും തീരുമാനിച്ചത്. 

veda

ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നത് ജനിപ്പിക്കുന്നതിൽ കുറഞ്ഞ് ഒന്നുമല്ല. എത്രയധികം കടലാസു പണികൾ കിടക്കുന്നു. ഇതിനിടയിലെ കാത്തിരിപ്പ്. ആകാംക്ഷ. ഇന്ത്യയിൽ എത്തിയ ഇവർ ആദ്യം ചെയ്തത് സെൻട്രൽ അഡോപ്ഷൻ റിസോഴ്സസ് അതോറിറ്റിയിൽ (കാര)രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ, അധികം കാത്തു നിൽക്കേണ്ടി വന്നില്ല. 45 ദിവസങ്ങൾക്കുള്ളിൽ വേദ ഇവരുടെ കൈകളിൽ എത്തി. 

ആദ്യ കാഴ്ചയിൽ തന്നെ ഇരുവരുടെയും കണ്ണിൽ അവളോടുള്ള അതിരറ്റ സ്നേഹം ഉൗറി. ‘അപ്പോൾ തന്നെ ഞങ്ങൾ ഉറപ്പിച്ചു. ഇത് ഞങ്ങളുടെ പൊന്നോമന തന്നെയെന്ന്’.  ആ സമയത്ത് വേദയുടെ പ്രായം 14 മാസമായിരുന്നു. ഭോപാലിലെ രജിസ്ട്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കി അവളെ വീട്ടിലേക്ക് കൊണ്ടുപോവാനായി ഇരുവർക്കും ധൃതിയായി. പക്ഷേ, ഇത് സ്വന്തം വീട്ടുകാരെ എങ്ങനെ അറിയിക്കും? ഇൗ കാര്യമോർത്ത് അവർ ഇരുവരും പകച്ചു. സ്വന്തക്കാരും ബന്ധുക്കളും  ഒരുപോലെ എതിർത്തു. അത്തരമൊരു കുട്ടിയെ വളർത്തുന്നതിലുള്ള പ്രയാസങ്ങൾ അവർ എണ്ണിയെണ്ണിപ്പറഞ്ഞു.  ഇങ്ങെനയുള്ള കുഞ്ഞുങ്ങളെ വളർത്തൽ റിസ്കാണെന്നും വെറുതേ മിനക്കടേണ്ടന്നുമുള്ള മുന്നറിയിപ്പുകൾ. അവൾ വളർന്നു വലുതായാൽ മാതാപിതാക്കൾക്ക് തണലാകില്ലെന്നുവരെ പറഞ്ഞു. എന്നാൽ, അവരെ പറഞ്ഞുമനസ്സിലാക്കുക എന്നതിനേക്കാൾ തീരുമാനവുമായി മുന്നോട്ടു പോവുക എന്നതിൽ അവർ ഉറച്ചുനിന്നു. 

veda

ഇത്തരം പ്രത്യേകമായ ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ കാര്യത്തിൽ നമ്മുടെ സമൂഹം ഇപ്പോഴും അശ്രദ്ധരാണെന്ന് അനുഭവത്തിെൻറ വെളിച്ചത്തിൽ ഇൗ ദമ്പതികൾ അടിവരയിടുന്നു. വേദക്ക് മുടങ്ങാതെയുള്ള വൈദ്യ പരിചരണം ലഭ്യമാക്കുന്നതിൽ ഇരുവരും ബദ്ധശ്രദ്ധരാണ്. വേദയുടെ കാര്യത്തിൽ ആശങ്കകളോടെ സമീപിക്കുന്നതിനുപകരം അവളുടെ ശേഷിയിൽ ഉതകുന്ന കഴിവുകളിൽ ശ്രദ്ധ ചെലുത്തി  അതിനെ വികസിപ്പിക്കാനാണ് ഇരുവരുടെയും കൂട്ടായ ശ്രമം. മക്കളുടെ പേരിനൊപ്പം പിതാവിെൻറ പേരു മാത്രം ചേർക്കുന്ന സാമ്പ്രദായികതയോട് വിയോജിക്കുന്ന ഹിമാൻഷു കത്വാൻ മകൾക്കിട്ട മുഴുവൻ പേര് വേദ ബാലുനി കത്വാൻ എന്നാണ്. 

veda

നാലു മാസമായി സ്നേഹത്തിെൻറയും നിറ സന്തോഷത്തിെൻറ കളിയരങ്ങാണ് ഇവരുടെ വീട്. എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ടിരിക്കുന്ന സ്നേഹനിധിയായ കുഞ്ഞാണ് ഞങ്ങളുടെ വേദ. അവൾക്കു ചുറ്റിലും കറങ്ങുന്ന ഇൗ വീട്ടിൽ മടുപ്പിേൻറതായ ഒരു നിമിഷം പോലുമില്ല. ഉപാധികളും മറയും ഇല്ലാത്ത സ്നേഹത്തിെൻറ പാഠങ്ങൾ അവളിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോൾ - കവിത ബാലുനി പറയുന്നു. 

veda

വളരെ ലോലമാണ് അവളുടെ മസിലുകളും അസ്ഥികളും. അതുകൊണ്ട് തന്നെ അവളെ കൈകളിൽ തൂക്കിയെടുക്കുന്നത് ഒഴിവാക്കണമെന്ന് ഞങ്ങൾ എല്ലാവരോടും പറയും - ഒരു അമ്മയുടെ എല്ലാ കരുതലോടെയും വേദയുടെ ‘മമ്മ’ മൊഴിഞ്ഞു. അവൾ എന്നിൽ വിശ്വാസം അർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഒരമ്മയെന്ന നിലയിൽ അവൾക്കുവേണ്ടതെല്ലാം ഞാൻ ചെയ്യും - നിറഞ്ഞ മനസ്സോടെ കവിത പറഞ്ഞു നിർത്തി. 

ഇൗ ഭൂമി അധികം ചീത്തയായിട്ടില്ലെന്നും അളന്നെടുക്കാനാവാത്ത കരുണയാൽ തീർത്ത മനുഷ്യരാൽ ഇനിയും എത്രയോ യുഗങ്ങൾ മുന്നിൽ കിടക്കുന്നുവെന്നും തോന്നിപ്പോയ നിമിഷമായിരുന്നു ഇത്. അളവറ്റ സ്നേഹാതിരേകത്താൽ വാരിപ്പിടിച്ച ഹിമാൻഷുവിെൻറ കൈയിലിരുന്ന്  ഉറങ്ങുന്ന  വേദയുടെ ആ ചിത്രം പറയും അവർക്ക് ഇൗ കുഞ്ഞിനോടുള്ള ഇഷ്ടത്തിെൻറ ചുറ്റളവ്. ഇനി പറയൂ, മുകളിൽ പറഞ്ഞ വിശേഷണം ഇവർക്കല്ലാതെ മറ്റാർക്കു ചേരുമെന്ന്. 

veda

എന്നാൽ, ഇവരെ രണ്ടുപേരെയും വായിച്ചറിഞ്ഞ് നിറഞ്ഞ മനസ്സോടെ ഇരിക്കവെയാണ് യു.എസിലെ ടെക്സാസിൽ നിന്നുള്ള വാർത്ത കണ്ണിലും കൈകളിലും ഉടക്കിയത്. ഇന്ത്യയിൽ നിന്നും രണ്ടു വർഷം മുമ്പ് ദത്തെടുത്ത മൂന്നു വയസ്സുകാരിയെ കാണാതായ സംഭവമായിരുന്നു അത്. അവളുടെ പേര് ഷെറിൻ മാത്യൂസ് എന്നായിരുന്നു. മാത്യൂസ് വെസ്ലി എന്ന വളർത്തഛൻ നൽകിയ കടുത്തൊരു ശിക്ഷക്കൊടുവിൽ അവൾ ‘അപ്രത്യക്ഷയായി’. സംസാരശേഷി വികസിക്കാത്തതടക്കമുള്ള ജനിതക പ്രശ്നങ്ങൾ ഉള്ള കുഞ്ഞു ഷെറിനെ ഇയാൾ രാത്രി ഏറെ വൈകി ഇരുട്ടത്ത് നിർത്തുകയായിരുന്നു.

പാൽ കുടിക്കാൻ വിസമ്മതിച്ചതിനുള്ള ശിക്ഷയായിട്ടായിരുന്നു ഇത്. 15 മിനിട്ട് കഴിഞ്ഞ് ചെന്നു നോക്കുേമ്പാൾ കുഞ്ഞ് അവിടെയില്ലായിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ഷെറിൻ മാത്യൂസിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ദത്തെടുക്കുേമ്പാൾ കുഞ്ഞിന് പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. ആ പറഞ്ഞത് വായിച്ചപ്പോൾ ഒരു പകൽ വെളിച്ചത്തിന്  ഒരു ഇരുളെന്നപോെല ഇൗ ലോകം ഒറ്റക്കണ്ണിറുക്കി ചിരിക്കുന്നതുപോലെ തോന്നി. 

കടപ്പാട്: റിച്ച തനേജ, എൻ.ഡി.ടി.വി 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsVedhaKavitha BaluniHimanshu KaktwanAdopt DaughterDown’s SyndromeI.T ProfessionalLifestyle News
News Summary - Life of Vedha Adopt Daughter of I.T Professional Kavita Baluni and Himanshu Kaktwan -Lifestyle News
Next Story