വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു; എം.വിൻസെൻറ് എം.എൽ.എക്കെതിരെ കേസ്
text_fieldsബാലരാമപുരം: വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോവളം എം.എൽ.എ എം. വിൻസെൻറിനെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. കേസിെൻറ അന്വേഷണച്ചുമതല കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിതാബീഗത്തിന് സംസ്ഥാന പൊലീസ് മേധാവി കൈമാറി. ബുധനാഴ്ച രാവിലെയാണ് ഗുളിക കഴിച്ച് അബോധാവസ്ഥയിലായ വീട്ടമ്മയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭർത്താവാണ് എം.എൽ.എക്കെതിരെ നെയ്യാറ്റിൻകര സി.ഐക്ക് പരാതി നൽകിയത്. അയൽവാസിയായ വീട്ടമ്മയോട് നാലുമാസമായി നിരന്തരം എം.എൽ.എ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നാണ് പരാതി. ഇക്കാര്യത്തിൽ പലതവണ എം.എൽ.എക്ക് താക്കീത് നൽകിയെങ്കിലും അതു തുടർെന്നന്നും ഭർത്താവ് ബാലരാമപുരം എസ്.ഐക്ക് മൊഴി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് 294 (ബി), 501(1), 560,120 എന്നീ വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.
എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. എം.എൽ.എയെ അനുകൂലിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മാർച്ച് നടത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടാക്കി. എൽ.ഡി.എഫിെൻറയും ബി.ജെ.പിയുടെയും മാർച്ച് പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.