ദുർബലമായ വിജിലൻസ് കേസിെൻറ പേരിൽ പഞ്ചായത്തിലെ ഉന്നത ഉദ്യോഗസ്ഥന് പീഡനപർവം
text_fieldsപത്തനംതിട്ട: ദുർബലമായ വിജിലൻസ് കേസിെൻറ പേരിൽ പഞ്ചായത്ത് ഉദ്യോഗസ്ഥനെ പഞ്ചായത്ത് ഡയറക്ടറേറ്റ് പീഡിപ്പിക്കുന്നു. കോഴിക്കോട് ജില്ലക്കാരനായ കെ. ജയപ്രകാശനെയാണ് വ്യാജപരാതികളിൽ എട്ടുമാസത്തിലധികം ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ പീഡിപ്പിച്ചത്. വിജിലൻസ് എഫ്.െഎ.ആർ റദ്ദുചെയ്യുന്നതിനുള്ള ഹരജി ഹൈകോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പീഡനം. 2010നുശേഷം 14 സ്ഥലംമാറ്റങ്ങളാണ് ജയപ്രകാശിന് നൽകിയത്. ഇതിൽ ഏഴുതവണയും ട്രൈബ്യൂണലിെൻറ അനുകൂല വിധിയുണ്ടായി.
പഞ്ചായത്ത് ഡയറക്ടറായിരുന്ന ഹരികിഷോർ കൈക്കൊണ്ട അനുകൂല തീരുമാനം നടപ്പാക്കാതെ പുറത്തുനിർത്തിയ ഇദ്ദേഹത്തിനു ഒടുവിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിപ്രകാരമാണ് പത്തനംതിട്ട ഏഴംകുളത്ത് പെർഫോമൻസ് ഒാഡിറ്റ് സീനിയർ സൂപ്രണ്ടായി നിയമനം നൽകിയത്. പുതുതായി സൃഷ്ടിച്ച 29 എണ്ണം അടക്കം അറുപതിലധികം സീനിയർ സൂപ്രണ്ട് തസ്തിക സംസ്ഥാനത്ത് ഒഴിവുണ്ടായിട്ടും നിയമനം നൽകിയില്ല. മലപ്പുറം ജില്ലയിലെ തലക്കാട് ഒഴിവ് നിലനിൽക്കെയാണ് പത്തനംതിട്ടയിൽ നിയമിച്ചത്. ഭരണസിര കേന്ദ്രത്തിലുള്ള കോഴിക്കോട് ജില്ലക്കാരനായ മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥനും പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേർന്നാണ് ഇതിനു ചരടുവലിച്ചത്.
പഞ്ചായത്തീരാജ് വകുപ്പ് 250 പ്രകാരം ഉത്തമവിശ്വാസത്തിൽ സ്വീകരിച്ച നടപടിക്ക് പഞ്ചായത്ത് സെക്രട്ടറിെക്കതിരെ കേസ് നിലനിൽക്കാത്തതാണ്. ഇൗ നിലക്കുള്ള സെക്രട്ടറിയുടെ അപേക്ഷയിൽ 10 മാസമായിട്ടും സർക്കാർ തീരുമാനമെടുക്കാതെയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ നിയമനം. ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ നിലവിലുള്ള കെട്ടിടത്തിെൻറ കൂട്ടിച്ചേർക്കലിന് ലേഒൗട്ട് അനുമതിക്കുള്ള അപേക്ഷ ജില്ല ടൗൺ പ്ലാനർക്ക് അയച്ചിരുന്നു. ശേഷംവന്ന സെക്രട്ടറി, നിർമാണം പൂർത്തിയായ കെട്ടിടം ക്രമവത്കരിക്കാതെ പെർമിറ്റ് അനുവദിക്കാൻ ശ്രമിച്ചതാണ് വിജിലിൻസ് കേസിന് അടിസ്ഥാനം. വില്ലേജ് ഒാഫിസർ തോട്ടമാണെന്ന് സാക്ഷ്യപ്പെടുത്തിയ, ഡാറ്റ ബാങ്കിൽപെടാത്ത സ്ഥലം വില്ലേജ് രേഖകളിൽ നിലമാണെന്ന വസ്തുത ജില്ല ടൗൺ പ്ലാനറെ സെക്രട്ടറി അറിയിച്ചതുമാണ്. ഇൗ കേസ് വിജിലൻസ് ഡയറക്ടറേറ്റിലും പുനഃപരിശോധനയിലിരിക്കുകയാണ്. ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയിൽ നിലവിലുള്ള കെട്ടിടത്തിനു കൂട്ടിച്ചേർക്കലുകളും പൊളിച്ചുപണിയിലും ഭൂവിനിയോഗ ഉത്തരവ്പ്രകാരമുള്ള അനുമതി കൂടാതെതന്നെ നടപടി സ്വീകരിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
ഒളവണ്ണ പഞ്ചായത്തിൽ ജയപ്രകാശ് സെക്രട്ടറിയായിരിക്കെ ഒൗദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് നൽകിയ കേസിൽ രണ്ടാം പ്രതിയായ ജീവനക്കാരി നൽകിയ മറുകേസ് വ്യക്തിവിദ്വേഷം കാരണമാണ് നൽകിയതെന്ന് കോഴിക്കോട് ജില്ല പൊലീസ് മേധാവി (കോഴിക്കോട് സിറ്റി) പഞ്ചായത്ത് ഡയറക്ടർക്ക് കത്ത് നൽകുകയും ജീവനക്കാരിയുടെ പരാതിയിൽ വസ്തുത ഇെല്ലന്ന് കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വനിത കമീഷന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. വ്യാജ ആരോപണത്തിെൻറ പേരിൽ ഒളവണ്ണയിൽനിന്ന് വാഴക്കാട് പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയെങ്കിലും രണ്ടു പഞ്ചായത്തിലും കഠിനാധ്വാനവും കാര്യപ്രാപ്തിയും കൈമുതലായുള്ള ഉദ്യോഗസ്ഥനാണെന്ന് കാണിക്കുന്ന പഞ്ചായത്ത് മിനിറ്റ്സുകളുണ്ട്. ചാത്തമംഗലം, താമരശ്ശേരി പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള രേഖകളുണ്ട്.
വാഴക്കാട് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ഗുരുതര ക്രമക്കേട് പുറത്തുകൊണ്ടുവന്ന സെക്രട്ടറിയുടെ നടപടി ഭരണസമിതിയുടെ ഏകകണ്ഠമായ അംഗീകാരം നേടിയിരുന്നു. സംസ്ഥാന ഒാഡിറ്റ് വകുപ്പ് ഇത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ 10 മാസത്തിനിടെ മൂന്നുതവണ ഇൗ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ കീഴുദ്യോഗസ്ഥർ ഫയൽ എഴുതുകയും പഞ്ചായത്ത് ഡയറക്ടർമാർ നിരസിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് മന്ത്രിക്ക് നൽകിയ രണ്ട് പരാതിയിൽ കൈപ്പറ്റ് രസീതുപോലും അനുവദിക്കാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.