Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവിനെ കൊന്ന്...

പിതാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

text_fields
bookmark_border
waynad-death
cancel

മാനന്തവാടി: നിർമാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ പിതാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ. തോണിച്ചാൽ പൈങ്ങാട്ടിയിരിയിൽ താമസിക്കുന്ന തമിഴ്നാട് മധുരൈ ഉസലംപെട്ടി അരുൺ പാണ്ടി (22), സുഹൃത്ത് തിരുനെൽവേലി അണ്ണാമലൈ പുതൂർ അർജുൻ (22) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അരുൺ പാണ്ടിയുടെ പിതാവ് ആശൈ കണ്ണനാണ് (48) കൊല്ലപ്പെട്ടത്. ഇയാളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ മകനാണ് അരുൺ. മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും മകനായ തന്നെയും അമ്മെയയും ചേര്‍ത്ത് അപവാദം പറയുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: പതിനാല് വർഷമായി ഭാര്യ മണിമേഖലൈയുമായി പിണങ്ങിക്കഴിയുകയായിരുന്ന ആശൈകണ്ണൻ എട്ട് മാസം മുമ്പാണ് കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർത്ത് ഒന്നിച്ചുതാമസിക്കാൻ തുടങ്ങിയത്. പുറത്ത് പണിക്ക് പോകാറുള്ള ഇയാൾ കഴിഞ്ഞ സെപ്റ്റംബറിൽ വീട്ടിൽ വരുകയും രണ്ടാഴ്ച മാന്യമായി ജീവിക്കുകയും ചെയ്തു.

മൂന്നാമത്തെ ആഴ്ച മുതൽ മദ്യപിക്കാനും ഭാര്യയെ ഉപദ്രവിക്കാനും തുടങ്ങി. സെപ്റ്റംബർ 29 നവമിദിനത്തിൽ ഭാര്യയെ മർദിച്ചതോടെയാണ് മകൻ കൊലപാതകം ആസൂത്രണം ചെയ്തത്. 30ന് വിജയദശമി ദിനത്തിലാണ് കൃത്യം നടത്തിയത്. ആക്രിക്കടയിൽ ജോലിക്കാരനായ അരുൺ തൂമ്പ, കമ്പിപ്പാര എന്നിവയുമായി പൈങ്ങാട്ടിരിയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഒളിച്ചിരുന്നു. തുടർന്ന് സുഹൃത്തായ അർജുൻ മദ്യവുമായി കണ്ണനെയും കൂട്ടി ഈ കെട്ടിടത്തിൽ എത്തുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഒളിച്ചിരുന്ന അരുൺ ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നു. കൊലപാതകലക്ഷ്യം മുൻകൂട്ടി അറിയാതിരുന്ന അർജുനും പിന്നീട് കല്ലുകൊണ്ട് തലക്കിടിച്ച് മരണം ഉറപ്പു വരുത്തി. ശേഷം കുഴിയെടുത്ത് മൂടുകയും തുടർന്ന് കുളിച്ച് അമ്പലത്തിൽ പോവുകയും ചെയ്തു. ഇവർ പിറ്റേദിവസം രാവിലെ വന്ന് തുമ്പയും കമ്പിപ്പാരയും എടുത്തുകൊണ്ടുപോയി.

പിന്നീട് രണ്ടുതവണ ഇരുവരും മൃതദേഹം കുഴിച്ചിട്ട സ്ഥലം സന്ദർശിച്ചിരുന്നു. സെപ്റ്റംബർ15 ന് വീട് നിർമാണത്തിെൻറ ഭാഗമായി ജോലിക്കാരൻ വീട്ടിൽ എത്തിയപ്പോൾ കുഴിയിലെ മണ്ണ് താണിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്തായത്. അന്ന് രാത്രി തന്നെ പ്രതികളെ പൊലീസിന് പിടികൂടാനായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്േമാർട്ടത്തിൽ തലയോട്ടിയും തുടയെല്ലും തകർന്ന നിലയിലും പല്ലുകൾ കൊഴിഞ്ഞ രീതിയിലുമാണെന്ന് കണ്ടെത്തി. പോസ്റ്റ്േമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൈസൂരുവിൽ ഹോട്ടൽ ജോലി ചെയ്യുന്ന സുന്ദരപാണ്ടിയും തോണിച്ചാലിൽ തന്നെ പെയിൻറിങ് ജോലി ചെയ്യുന്ന ജയപാണ്ടിയുമാണ് മറ്റു മക്കൾ. ജില്ല പൊലീസ് മേധാവി അരുൾ ബി. കൃഷ്ണയുടെ നിർേദശപ്രകാരം മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, പൊലീസ് ഇൻസ്പെക്ടർ പി.കെ. മണി, എസ്.ഐമാരായ എ. അബ്ദുല്ല, എൻ. ബാലകൃഷ്ണൻ, എ.എസ്.ഐ കെ. അജിത്ത്, സി.പി.ഒ മാരായ രമേശൻ, മനോജ്, റിയാസ്, ജിതേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊല്ലാനുപയോഗിച്ച ഇരുമ്പ് ദണ്ഡും തേക്കിെൻറ വടിയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. തെളിവെടുപ്പിനുശേഷം പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmananthavadyDrisyam model murder
News Summary - Two arrested in wayanad murder-Kerala news
Next Story