ജി.എസ്.ടി: ലോട്ടറിക്ക് 28 ശതമാനം നികുതി ഏർപ്പെടുത്തും –െഎസക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വില്പന നടത്തുന്ന ലോട്ടറിക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ജൂലൈ ഒന്നുമുതല്‍ ചരക്കുസേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണിത്. ജി.എസ്.ടി വരുന്നതോടെ ലോട്ടറിയും ചൂതാട്ടവുമെല്ലാം അതിെൻറ പരിധിയിലേക്ക് മാറും. ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താതിരുന്നാല്‍ ഇതര സംസ്ഥാന ലോട്ടറികള്‍ വീണ്ടുമെത്തും. ലോട്ടറി മാഫിയ ഇതിനായി കാമ്പയിന് നടത്തുകയാണ്. നിലവില്‍ സംസ്ഥാന ലോട്ടറി വില്പനയിൽനിന്ന് ലഭിക്കുന്ന തുകയിൽ 50 ശതമാനവും സമ്മാനത്തിനാണ് വിനിയോഗിക്കുന്നത്. 30 ശതമാനമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്.
സ്വകാര്യ ലോട്ടറി കച്ചവടക്കാര്‍ക്ക് ഇത്രയും നികുതി നല്കി ഇവിടെ തുടരാനാകില്ല. അതുകൊണ്ടാണ് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ജൂണ്‍ മൂന്നിന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ജൂലൈ ഒന്നോടെ സംസ്ഥാനത്ത് പൂർത്തിയാക്കും. പുതിയ സംവിധാനത്തോടെ സംസ്ഥാനത്തിെൻറ നികുതി നിർണയാധികാരം നഷ്ടപ്പെടും. നിലവിൽ സംസ്ഥാനത്തേക്കെത്തുന്ന ആകെ 1200 ചരക്കിനങ്ങളിൽ സർക്കാറിന് 14.5 ശതമാനം നികുതി ലഭിക്കുന്നത് 960 ഇനങ്ങളിലാണ്.
ജി.എസ്.ടിയോടെ നികുതി നിരക്ക് 28 ശതമാനമാകുമെങ്കിലും കേരളത്തിന് വരുമാനം ലഭിക്കുന്ന ചരക്കിനങ്ങളുടെ എണ്ണം 200 ആയി പരിമിതപ്പെടും. ശേഷിക്കുന്നവയിൽ ആറോ, ഒമ്പതോ ശതമാനമാവും നികുതി. ജി.എസ്.ടിയോടെ സംസ്ഥാന നികുതി വരുമാനത്തിൽ 50,000 കോടിയുടെ കുറവാണ് നേരത്തേ കണക്കാക്കിയതെങ്കിലും പുതിയ സാഹചര്യത്തിൽ ഒരു ലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. സെസിലൂടെ ഈ നഷ്ടം പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി അവകാശപ്പെടുന്നു. വിൽപനയുടെ ആദ്യഘട്ടം മുതൽ അവസാനഘട്ടം വരെയും നികുതി ഉറപ്പാക്കുമെന്നതിനാൽ പുതിയ സമ്പ്രദായത്തിൽ വരുമാനം വർധിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
ജി.എസ്.ടിക്കാവശ്യമായ കമ്പ്യൂട്ടർ ശൃംഖല സംസ്ഥാനത്ത് സജ്ജമാണ്. ജി.എസ്.ടി.എന്നുമായി (ഗുഡ്സ് ആൻഡ് സർവിസ് ടാക്സ് നെറ്റ്വർക്) സംസ്ഥാനം കരാർ ഒപ്പിെട്ടന്ന് മാത്രമല്ല, ഒാഹരി പങ്കാളി കൂടിയാണ്. ജീവനക്കാർക്ക് മതിയായ പരിശീലനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.