തച്ചങ്കരിയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് ‘സമാന്തര’ഭരണം
text_fields
തിരുവനന്തപുരം: ഡി.ജി.പിക്ക് ‘മണികെട്ടാൻ’ പൊലീസ് ആസ്ഥാനത്ത് സമാന്തര ഭരണവും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വീണ്ടും ഡി.ജി.പിയായ ടി.പി. സെൻകുമാറിെൻറ നീക്കങ്ങൾ പരിശോധിക്കാനും പൊലീസ് ആസ്ഥാനത്തിെൻറ ഭരണം നിയന്ത്രിക്കാനുമായി ‘അലിഖിത’ സംവിധാനം പ്രവർത്തിക്കുന്നതായാണ് സൂചന. മിനിസ്റ്റീരിയൽ ജീവനക്കാരിൽ ചിലരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടതാണെത്ര ഇൗ സംവിധാനം.
പൊലീസ് ആസ്ഥാനത്ത് പുതുതായി നിയമിതനായ എ.ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരിയാണ് ഇൗ സമാന്തര ഭരണത്തിന് ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം. ജീവനക്കാരുടെ യോഗംവിളിച്ചും ജീവനക്കാരെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് തയാറാക്കിയുമെല്ലാം ഹെഡ്ക്വാർേട്ടഴ്സ് എ.ഡി.ജി.പി തെൻറ ‘ജോലി’ കൃത്യമായി ചെയ്തുതുടങ്ങി. സെൻകുമാർ വീണ്ടും ചുമതലയേൽക്കുന്നതിനുമുമ്പ് തന്നെ അദ്ദേഹത്തെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പൊലീസ് ആസ്ഥാനത്ത് ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
ആസ്ഥാനത്ത് എ.ഡി.ജി.പിയായിരുന്ന എസ്. അനിൽകാന്തിനെ വിജിലൻസിലേക്കും അഡ്മിനിസ്ട്രേഷൻ ഡി.െഎ.ജിയായിരുന്ന ഷെഫിൻ അഹമ്മദിനെ ബറ്റാലിയനിലേക്കും എസ്.പിയായിരുന്ന കാളീരാജ് മഹേഷ്കുമാറിനെ റെയിൽവേയിലേക്കും എ.െഎ.ജി മുഹമ്മദ് ഷബീറിനെ ക്രൈംബ്രാഞ്ചിലേക്കും മാറ്റിയേശഷമാണ് ടോമിൻ ജെ.തച്ചങ്കരി, െഎ.ജി. ബൽറാംകുമാർ ഉപാധ്യായ, എ.െഎ.ജി ഹരിശങ്കർ എന്നിവരെ നിയമിച്ചത്. ചുമതലയേറ്റശേഷം കഴിഞ്ഞദിവസം ആസ്ഥാനത്തെ 320 മിനിസ്റ്റീരിയൽ ജീവനക്കാരെ ഉൾപ്പെടുത്തി തച്ചങ്കരി വാട്സ്ആപ് ഗ്രൂപ്പും ഉണ്ടാക്കി.
‘പി.എച്ച്.ക്യു അഡ്മിൻ’ ഗ്രൂപ്പിെൻറ അഡ്മിനും തച്ചങ്കരി തന്നെ. ജീവനക്കാരുമായി വേഗത്തിൽ ബന്ധപ്പെടാനും പ്രശ്നപരിഹാരത്തിനുമാണ് ഗ്രൂപ് ആരംഭിച്ചതെന്ന വിശദീകരണമാണ് തച്ചങ്കരി നൽകുന്നത്. ജീവനക്കാരുടെ ഔദ്യോഗിക-ക്ഷേമകാര്യങ്ങൾ, പൊതുവിവരങ്ങൾ എന്നിവയെക്കുറിച്ചു വാട്സ്ആപ്പിൽ സന്ദേശം അയക്കാം. അടിയന്തര അവധി അപേക്ഷയും ഇതിലൂടെ നൽകാം.
പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് അടക്കം 30 ബ്രാഞ്ചുകളും രണ്ടുദിവസം മുമ്പ് നേരിട്ട് സന്ദർശിച്ച് തച്ചങ്കരി ഉദ്യോഗസ്ഥരോട് പ്രശ്നങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഫയൽ നീക്കത്തിലുള്ള കാലതാമസവും അദ്ദേഹം ചോദിച്ചറിഞ്ഞിട്ടുണ്ട്. തുടർന്ന് മുഴുവൻ ജീവനക്കാരുടെയും യോഗം വിളിച്ചുചേർത്തു. ഡി.ജി.പിയെ ക്ഷണിക്കാതെയായിരുന്നു യോഗമെത്ര. ഐ.ജി, എ.ഐ.ജിമാർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. ഓരോ ഉദ്യോഗസ്ഥനും ദിവസം രണ്ടു ഫയൽ വീതം അധികം തീർപ്പാക്കണമെന്നു തച്ചങ്കരി നിർദേശിച്ചു. ഫലത്തിൽ തെൻറ നിയന്ത്രണത്തിലാകും ഹെഡ്ക്വാർേട്ടഴ്സ് പ്രവർത്തനം എന്ന സൂചന നൽകുന്നതാണ് തച്ചങ്കരിയുടെ നടപടി. തെൻറ നീക്കങ്ങൾ നിരീക്ഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെയും ‘നിരീക്ഷിക്കുന്ന’ നിലപാടിലാണ് സെൻകുമാർ.
അതിനാലാണ് കഴിഞ്ഞദിവസം അദ്ദേഹം ഇൗ ഉദ്യോഗസ്ഥെരാന്നും അറിയാതെ സ്വന്തം നിലക്ക് ചില ഉത്തരവുകൾ പുറപ്പെടുവിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.