Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാറാണ്ടിന് ശേഷം...

പതിനാറാണ്ടിന് ശേഷം മകന്‍റെ ശബ്ദം കേട്ടു; ഇനിയെത്ര കാക്കണം അവനെയൊന്നു കാണാൻ?

text_fields
bookmark_border
PM Foundation
cancel
camera_alt??????? ??.?? .????????? ??????????? ???????????? ????? ??????? ?.??.?? ???????? ????? ???.?.????. ??????????????

പന്തീരാങ്കാവ്: നീണ്ട 16 വർഷം, നാലാം വയസ്സിൽ തന്നിൽനിന്ന് അകറ്റപ്പെട്ട മകെൻറ ശബ്ദം കാതങ്ങൾക്കകലെ സുഡാനിൽ നിന്നാണെങ്കിലും ആ ഉമ്മ കേട്ടു. അവർക്ക് സംസാരിക്കാൻ  ഭാഷയുടെ അതിരുകൾ തടസ്സമായില്ല. കോഴിക്കോട് പെരുമണ്ണ സ്വദേശിനിയായ മാതാവിനെ തിരയുന്ന സുഡാനി സ്വദേശിയായ യുവാവ് ഹനിയെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗൾഫിൽ ജോലിചെയ്യുന്ന മണ്ണാർക്കാട് സ്വദേശിയായ ഫാറൂഖിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. ജോലി ആവശ്യാർഥം സുഡാനിൽ പോയപ്പോഴാണ് ഫാറൂഖ് ഹനിയെ  പരിചയപ്പെടുന്നത്. ഫാറൂഖ് കേരളീയനാണെന്ന് അറിഞ്ഞപ്പോൾ ഹനി തെൻറ കോഴിക്കോടൻ വേരുകൾ പങ്കുവെക്കുകയായിരുന്നു.

ഹനിയുടെ പിതാവ് നദീർ മിർഗാനി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പഠനാവശ്യത്തിന് വന്നപ്പോഴാണ് പെരുമണ്ണ സ്വദേശിനിയായ നൂർജഹാനെ വിവാഹംചെയ്തത്. ഇതിൽ ഹനിയടക്കം നാലു മക്കൾ പിറന്നു. ഇളയവനായ ഹനി കോഴിക്കോട് നടക്കാവിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എൽ.കെ.ജിയിൽ പഠിക്കുേമ്പാഴാണ് മാതാപിതാക്കൾ പിണങ്ങുന്നത്. പിന്നെ ഹനിയെയുമെടുത്ത് നദീർ മിർഗാനി സുഡാനിലേക്ക് തിരിച്ചുപോകുകയായിരുന്നു. പിന്നീട് ഭാര്യയുമായോ നാട്ടിലുള്ള കുട്ടികളുമായോ  ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഹനിയെ കൂടാതെ മൂന്നു പെൺകുട്ടികളാണ് നൂർജഹാനുള്ളത്. മകനെ എെന്നന്നേക്കുമായി നഷ്ടപ്പെെട്ടന്ന് സ്വയം ബോധ്യപ്പെടുത്താൻ  ശ്രമിക്കുേമ്പാഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവങ്ങളുടെ ഗതി മാറുന്നത്.

ഹനിയെ സുഡാനിൽനിന്ന് പരിചയപ്പെട്ട ഫാറൂഖ് വിവരം യു.എ.ഇയിലുള്ള തെൻറ സുഹൃത്ത് റഹീം പൊയിലിനെ അറിയിച്ചു. ഉമ്മയുടെ 16 വർഷം മുമ്പുള്ള ഫോേട്ടായും വിവാഹ സർട്ടിഫിക്കറ്റുമെല്ലാം ഹനി ഫാറൂഖിന് നൽകിയിരുന്നു. റഹീം സമൂഹമാധ്യമത്തിൽ പങ്കുവെച്ച വാർത്ത ശ്രദ്ധയിൽപെട്ട  ഗൾഫിലുള്ള നൂർജഹാെൻറ ഒരു ബന്ധുവാണ് ഇവരെ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് മാതാവും മകനും 16 വർഷങ്ങൾക്കുശേഷം കഴിഞ്ഞദിവസം വീണ്ടും ഫോണിൽ സംസാരിച്ചത്. 

ഏറെ പ്രയാസപ്പെട്ടാണ്  നൂർജഹാൻ മൂന്ന് പെൺകുട്ടികളെയും വളർത്തിയത്. ഇപ്പോൾ അരീക്കാെട്ട വാടക വീട്ടിലാണ് താമസം. രണ്ട് പെൺകുട്ടികളെ വിവാഹം ചെയ്തയച്ചത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായംകൊണ്ടാണ്. സുഡാനിലെത്തിയ പിതാവ് വീണ്ടും വിവാഹം ചെയ്തതോടെ തന്നെ അവഗണിക്കാൻ തുടങ്ങിയതായി ഹനി പറയുന്നു. തുടർന്ന്, ഒരു ബന്ധുവിെൻറ കൂടെയാണ് താമസം. ഇന്ത്യയിൽ നിന്നെത്തുന്ന പലരോടും പലതവണ ഉമ്മയെയും സഹോദരിമാരെയും കണ്ടെത്താൻ സഹായിക്കണമെന്ന് ഹനി  ആവശ്യപ്പെട്ടിരുന്നു. 

പിതാവിെൻറ സഹായമില്ലാതെ ഉമ്മയെയും സഹോദരിമാരെയും കാണാൻ ഇന്ത്യയിലെത്താൻ അവന് കഴിയില്ല. വിസയും ടിക്കറ്റുമെടുത്ത് മകനെ ഇന്ത്യയിലെത്തിക്കാനുള്ള സാമ്പത്തികശേഷി ആ ഉമ്മക്കുമില്ല. നീണ്ട 16 വർഷം കണ്ണീർപൊഴിച്ച നമസ്കാര പായയിലിരുന്ന് അവർ വീണ്ടും പ്രാർഥിക്കുകയാണ്. മാതൃഹൃദയത്തിൽനിന്ന് അടർത്തിമാറ്റിയ മകനെ തിരികെക്കിട്ടാൻ ഒരു വഴി തുറക്കുന്നതും കാത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssudanmalayalam newshaniperumannakozhikode News
News Summary - sudan hani's mother kozhikode perumanna native -kerala news
Next Story