Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീജിവിെൻറ മരണം:...

ശ്രീജിവിെൻറ മരണം: പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  

text_fields
bookmark_border
ശ്രീജിവിെൻറ മരണം: പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  
cancel

കൊച്ചി: തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയിൽ ശ്രീജീവ് മരിച്ച കേസിൽ പൊലീസുകാർക്കെതിരായ അന്വേഷണവും നടപടികളും തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെട്ട് സർക്കാർ ഹൈകോടതിയിൽ. കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാർക്കെതിരെ നടപടിക്ക് സ്റ്റേ അനുവദിച്ച ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്നും പൊലീസുകാരുടെ ഹരജി തള്ളണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി. പ്രിയമോളാണ് സത്യവാങ്മൂലം നൽകിയത്. 

ശ്രീജീവിെൻറ മരണത്തില്‍ പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയനായ സി.ഐ ബി. ഗോപകുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിക്കണമെന്ന് ഡി.ജി.പിയോടും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാറിനോടും അതോറിറ്റി നിർദേശിച്ചിരുന്നു. ഇത് ആരോപണവിധേയരായ പൊലീസുകാരില്‍നിന്ന് വസൂലാക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവാണ് ഗോപകുമാർ ചോദ്യം ചെയ്തത്. ഇേത തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്ന നിര്‍ദേശം 2016 സെപ്റ്റംബര്‍ നാലിന് കോടതി സ്റ്റേ ചെയ്തു.

കോടതി നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് 2016 സെപ്റ്റംബര്‍ 12ന് ഡി.ജി.പി വിജ്ഞാപനം പുറപ്പെടുവിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. നഷ്ടപരിഹാരം നല്‍കാന്‍ സെപ്റ്റംബര്‍ മൂന്നിന് സര്‍ക്കാര്‍ ഉത്തരവുമിറക്കി. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ശ്രീജിത്ത് നല്‍കിയ പരാതി പരിഗണിച്ച സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിനും വിജ്ഞാപനം പുറപ്പെടുവിച്ചു. കസ്റ്റഡിയിലെ പീഡനമാണ് മരണകാരണമെന്ന നിഗമനത്തിൽ അതോറിറ്റി എത്തിയത് ഒേട്ടറെ തെളിവുകള്‍ പരിശോധിച്ച ശേഷമാണ്. വിധി പുറപ്പെടുവിച്ച അതോറിറ്റി ബെഞ്ചില്‍ മതിയായ അംഗങ്ങളുണ്ടായിരുന്നില്ലെന്ന വാദം ഗോപകുമാർ അന്ന് ഉന്നയിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മൊബൈല്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് ഗോപകുമാറും എസ്.ഐ ബിജുകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് 2014 മേയ് 19നാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21നാണ് മരിച്ചത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന ഫ്യുറഡാന്‍ കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിെൻറ വാദം. കേസ് സി.ബി.െഎ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ശ്രീജീവിെൻറ മാതാവ് നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathpolicekerala newsmalayalam newsSreejiv's deathSreejith's Protest
News Summary - Sreejiv's death- Kerala Govt move against police in High court- Kerala news
Next Story