Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിസ്റ്റർ റാണി...

സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വ പ്രഖ്യാപനം ആഘോഷമാക്കി ജന്മനാട്

text_fields
bookmark_border
Sister Rani Mariya
cancel

കൊച്ചി: സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച് ജന്മനാടായ പെരുമ്പാവൂർ പുല്ലുവഴിയിൽ പ്രത്യേക ചടങ്ങുകൾ നടന്നു. ഇടവക ജനങ്ങളും നാട്ടുകാരും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രഖ്യാപനം െനഞ്ചിലേറ്റി. ഈ മാസം 12 മുതൽ 19 വരെ വിപുലമായ ആഘോഷ പരിപാടികൾക്കാണ് ഗ്രാമം തയാറെടുക്കുന്നത്. സെൻറ് തോമസ് ഇടവക പള്ളിയിൽ ദിവ്യബലി അർപ്പിച്ചു. പ്രഖ്യാപന ചടങ്ങുകളും തത്സമയ ദൃശ്യങ്ങളും ഇവിടെ പ്രദർശിപ്പിച്ചു. 

രാവിലെ ഒമ്പതിന് നടന്ന കൃതജ്ഞതബലിക്ക് പെരുമ്പാവൂർ കത്തോലിക്ക പള്ളി വികാരി കുരുവിള മരോട്ടിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക സഹ വികാരി ജോൺ തടത്തിലും സന്നിഹിതനായിരുന്നു. ഇന്ദോറിലെ രക്തസാക്ഷിത്വ പ്രഖ്യാപന സമയത്തുതന്നെ ഇടവകയിൽ ദീപം തെളിക്കുകയും ഇടവക ജനങ്ങൾക്ക് മധുരവിതരണവും നടത്തി. 
റാണി മരിയയുടെ പിതാവിെൻറ സഹോദരൻ 93 വയസ്സുള്ള പൈലി തോമ വട്ടാലിൽ ആണ് ദീപം തെളിച്ചത്. തുടർന്ന് സിസ്റ്ററുടെ ഛായാചിത്രം വഹിച്ചുള്ള പ്രദക്ഷിണവും പല്ലുവഴിയിൽ നടന്നു. ടൗൺ ചുറ്റിയുള്ള പ്രദക്ഷിണത്തിന് ഇടവകാംഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. തുടർന്ന്് സ്നേഹവിരുന്നും നടന്നു. ഇടവക ട്രസ്റ്റി ഷാജി റാഫേൽ സഹ വികാരി ജോൺ തടത്തിൽ ജോയൻറ് കൺവീനർ കെ.വി. സ്റ്റീഫൻ, സ്റ്റീഫൻ പരത്തിക്കാടൻ, പി.സി. ജോർജ്, ഫാ. അഭിലാഷ് പതിപ്പിള്ളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 
പുല്ലുവഴി സ്വദേശിയായ സിസ്റ്റർ റാണി മരിയ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്സിസി) സന്യാസിനീ സഭാംഗമാണ്. ഇേന്ദാർ ഉദയ്‌നഗർ കേന്ദ്രീകരിച്ചു പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു. 

സിസ്റ്റർ റാണി മരിയയുടെ സാമൂഹിക ഇടപെടലുകളിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമന്ദർസിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിങ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSister Rani MariyaErnakulam News
News Summary - Sister Rani Mariya- Kerala news
Next Story