Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 12:08 AM GMT Updated On
date_range 22 April 2017 12:08 AM GMTഷംനയുടെ മരണം: ഡോക്ടർക്ക് വീണ്ടും സസ്പെൻഷൻ
text_fieldsbookmark_border
കളമശ്ശേരി: മെഡിക്കൽ വിദ്യാർഥിനി ഷംന തസ്നീം ചികിത്സക്കിടെ മരിക്കാനിടയായ സംഭവത്തിൽ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വകുപ്പ് മേധാവി ഡോ. ജിൽസ് ജോർജിനെ വീണ്ടും സസ്പെൻഡ് ചെയ്തു. വിദ്യാർഥിനിയുടെ മരണശേഷം രണ്ട് യുവാക്കളും ചികിത്സക്കിടെ മരിക്കാനിടയായതോടെ മെഡിക്കൽ കോളജിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമായതിെൻറ അടിസ്ഥാനത്തിൽ കൂടിയാണ് സസ്പെൻഷൻ. കഴിഞ്ഞ ജൂലൈ 18നാണ് ഷംന ചികിത്സക്കിടെ മരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിെൻറ അടിസ്ഥാനത്തിൽ ഡോ. ജിൽസ് ജോർജടക്കം രണ്ടുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഡോ. ടി.കെ. സുമയുടെ നേതൃത്വത്തിൽ മറ്റൊരു അേന്വഷണസംഘം സസ്പെൻഷൻ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story