ഷംന തസ്നീമിന്റെ മരണം: ഡോ. ജിൽസ് ജോർജിന്റെ സസ്പെൻഷൻ റദ്ദാക്കി
text_fieldsകൊച്ചി: കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്ന ഷംന തസ്നീം ചികിത്സപ്പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ സസ്പെൻഷനിലുള്ള ഡോ. ജിൽസ് ജോർജിനെ തിരിച്ചെടുക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. ആദ്യം സസ്പെൻഷനിലായി തിരിച്ച് ജോലിയിൽ പ്രവേശിച്ച ശേഷം വീണ്ടും സസ്പെൻഡ് ചെയ്ത നടപടി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.
2016 ജൂലൈ 18ന് ഷംന മരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗം തലവനും പ്രഫസറുമായ ജിൽസ് ജോർജിനെ സസ്പെൻഡ് ചെയ്തത്. 2016 ഒക്ടോബറിൽ സസ്പെൻഷനിലായി നവംബർ 23ന് തിരികെ കയറി. അന്വേഷണ സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് 2017 ഏപ്രിൽ നാലിന് വീണ്ടും സസ്പെൻഡ് ചെയ്തത്.
സസ്പെൻഷനിലായി ആറുമാസം കഴിയുകയും അന്വേഷണം പൂർത്തിയാക്കി ചാർജ് മെമ്മോ നൽകുകയും ചെയ്ത സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എ.ടിയുടെ ഉത്തരവ്. ചാർജ് മെമ്മോ നൽകിയെങ്കിലും നിയമപരമായി മാത്രമേ അച്ചടക്കനടപടി പൂർത്തീകരിക്കാനാവൂവെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സസ്പെൻഷൻ റദ്ദാക്കിയ ട്രൈബ്യൂണൽ, സസ്പെൻഷൻ കാലയളവിലെ ജോലി ക്രമവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനുയോജ്യ ഉത്തരവ് പുറപ്പെടുവിക്കാനും നിർദേശിച്ചു.
കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈകോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. സംഭവം അന്വേഷിച്ച് സംസ്ഥാനതല അപെക്സ് ബോഡി തയാറാക്കിയ റിപ്പോർട്ടിൽ ഷംനയെ ചികിത്സിച്ചതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. എന്നാൽ, ഇത് ശരിയല്ലെന്നും തെറ്റായ റിപ്പോർട്ടിന്മേൽ നടത്തുന്ന ക്രൈംബ്രാഞ്ച് അന്വേഷണം നിയമത്തിെൻറ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടി ഡോ. ജിൽസ് ജോർജ് നൽകിയ ഹരജിയിലാണ് സ്റ്റേ അനുവദിച്ചത്.
അന്വേഷണത്തിനെതിരെ ഡോക്ടർ നൽകിയ പരാതി ട്രൈബ്യൂണലിെൻറ പരിഗണനയിലിരിക്കെയാണ് ചികിത്സപ്പിഴവ് ആരോപിച്ച് കളമശ്ശേരി പൊലീസ് കേസെടുത്തത്. അപെക്സ് ബോർഡിന് രൂപംനൽകിയത് സുപ്രീംകോടതി ഉത്തരവിെൻറ ലംഘനമാണെന്നും വിദഗ്ധരുൾപ്പെടാത്ത ഇൗ ബോർഡിെൻറ റിപ്പോർട്ടിന്മേൽ നടപടിയെടുക്കുന്നത് തടയണമെന്നുമാണ് ഡോ. ജിൽസ് ജോർജിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.