Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻകൂർ ജാമ്യം തേടി...

മുൻകൂർ ജാമ്യം തേടി സെൻകുമാർ ഹൈകോടതിയിൽ

text_fields
bookmark_border
t p senkumar
cancel

കൊച്ചി: മുൻ പൊലീസ് മധാവി ടി.പി. സെൻകുമാർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയ കേസിൽ ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തേ കേസെടുത്തിരുന്നു. ഈ കേസിലാണ് സെൻകുമാർ ജാമ്യം തേടിയത്. 

മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയിട്ടില്ലെന്ന് സെൻകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. അഭിമുഖം നടത്തിയ ലേഖകനുമായി  ചില വിവരങ്ങൾ പങ്കുവെച്ചിരുന്നു. റെക്കോഡ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇത് റെക്കോഡ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. തന്‍റെ അഭിമുഖം വാരിക വളച്ചൊടിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. തന്നെ അപകീർത്തിപ്പെടുത്താനാണ് ഈ നീക്കമെന്നും ഇതിൽ അന്വേഷണം വേണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. 

മതസ്പർധ ഉളവാകുംവിധം പരാമർശം നടത്തിയെന്ന പരാതികളിൽ സെൻകുമാറിനെതിരെയും വാരികയുടെ പ്രസാധകനെതിരെയും ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘സമകാലിക മലയാളം’ വാരികയിലും തുടർന്ന് മാധ്യമങ്ങളിലൂടെയും നടത്തിയ പ്രസ്താവനകൾ ഗുരുതരമാെണന്നാണ്  ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ അഡ്വ. മഞ്ചേരി ശ്രീധരൻനായർ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിൻ അഗർവാളിന് നിർദേശം നൽകിയിത്.  

ഇതിെൻറ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബർ െപാലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ െചയ്തത്. ഐ.പി.സി 153 (a) (1) (a) വകുപ്പ് പ്രകാരം സെൻകുമാറിനെ ഒന്നാംപ്രതിയാക്കിയും പരാമർശം പ്രസിദ്ധീകരിച്ചതിന് വാരികയുടെ പ്രസാധകനെ രണ്ടാംപ്രതിയുമാക്കി കേെസടുത്തത്. നേരത്തേ ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച പ്രാഥമിക നിയമോപദേശത്തി‍െൻറ അടിസ്ഥാനത്തിൽ സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യക്തമായ നിയമോപദേശത്തിനുശേഷം എഫ്.ഐ.ആർ തയാറാക്കിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ ഓഫിസി‍െൻറ നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷനെ സമീപിച്ചത്.

തെൻറ വാക്കുകൾ വാരിക വളച്ചൊടിച്ചതാണെന്നാരോപിച്ച് സെൻകുമാർ ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് വാരികയുടെ പത്രാധിപർ സജി ജയിംസ് വെള്ളിയാഴ്ച ഡി.ജി.പിക്ക് വിശദീകരണം നൽകി. അഭിമുഖം തയാറാക്കിയ ലേഖകെൻറ വിശദീകരണമാണ് പത്രാധിപർ കൈമാറിയത്. ലേഖകനോട് സെൻകുമാർ പറഞ്ഞ കാര്യങ്ങൾ മാത്രമേ അഭിമുഖത്തിലുള്ളൂവെന്നും ഇതുസംബന്ധിച്ച ഫോൺ റെക്കോഡുകൾ പരിശോധിക്കാമെന്നും സജി ജയിംസ് ഡി.ജി.പിയെ അറിയിച്ചു. അഭിമുഖത്തിനിടെ തനിക്കുവന്ന ഫോൺ കോളിൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ സെൻകുമാർ മോശം പരാമർശം നടത്തിയിരുന്നുവെന്നും ലേഖകനോട് പറയാത്ത കാര്യമല്ലാത്തതിനാൽ അത് വാരികയിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsT. P Senkumarmalayalam newscase against senkumar
News Summary - senkumar seeks anticipatory bail in highcourt - kerala
Next Story