കവളപ്പാറയിൽ ഉള്ളുലക്കും കാഴ്ചയായി സൗമ്യയും നന്ദുവും
text_fieldsകവളപ്പാറ: കൂടെയുണ്ടായിരുന്നവരിൽ പലരും ഇപ്പോഴും മണ്ണിനടിയിൽ കഴിയുന്ന കവളപ്പ ാറ ദുരന്തഭൂമിക്ക് സമീപത്തെ ക്യാമ്പിൽ നൊമ്പരക്കാഴ്ചയായി സൗമ്യയും മകൻ നന്ദുവും. മ ുത്തപ്പൻകുന്ന് മറിഞ്ഞുവീണ ആ രാത്രിയിൽ നിലമ്പൂർ ആശുപത്രിയിൽ ചികിത്സയിലായിരുന ്നതിനാലാണ് ഇരുവരും ബാക്കിയായത്. ഏഴാം ക്ലാസുകാരനായ വിജയചന്ദ്രൻ എന്ന നന്ദുവിന് പനി വന്ന് ആഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയിലെത്തിയത്.
അവിടെനിന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കുേമ്പാഴാണ് ഇടിത്തീ പോലെ ദുരന്തവാർത്തയെത്തിയത്. നേരെ ദുരിതാശ്വാസ ക്യാമ്പിലെത്താനായിരുന്നു സൗമ്യയുടെ വിധി. ഒരുവീട്ടിൽ ഒന്നിച്ച് ഉണ്ടുറങ്ങി കഴിഞ്ഞിരുന്നവരെല്ലാം മണ്ണിനടിയിലായി. നന്ദുവിെൻറ പിതാവ് വിജേഷ്, അനിയത്തി വിഷ്ണുപ്രിയ, വിജേഷിെൻറ സഹോദരൻ സന്തോഷ്, അമ്മ കല്യാണി, കല്യാണിയുടെ അമ്മ ചക്കി, വിജേഷിെൻറ സഹോദരിമാരായ വിജയലക്ഷ്മി, സുനിത, ശ്രീലക്ഷ്മി എന്നിവരെല്ലാം മണ്ണിനടിയിലായി.
ഭൂദാനം സെൻറ് ജോർജ് മലങ്കര കത്തോലിക്ക ചർച്ചിലെ ദുരിതാശ്വാസ ക്യാമ്പിൽ നന്ദുവിനെ നെഞ്ചോട് ചേർത്ത് സൗമ്യയുണ്ട്. ആശ്വാസവാക്കുകളുമായി അവർക്ക് ചുറ്റും ഒരുപാട് പേരുണ്ട്. എന്നാലും ഉള്ളിലെ കനലടങ്ങിയിട്ടില്ല. മുന്നിലിരുട്ടാണ്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട് പെരുമഴയത്ത് നിൽക്കേണ്ടി വന്നതിെൻറ അങ്കലാപ്പുണ്ട് ആ മുഖത്ത്. നന്ദു ഇപ്പോൾ പതുക്കെ ചിരിച്ചു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.