Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബർ: ഇറക്കുമതിച്ചുങ്കം...

റബർ: ഇറക്കുമതിച്ചുങ്കം എടുത്തുകളയാൻ നീക്കം 

text_fields
bookmark_border
റബർ: ഇറക്കുമതിച്ചുങ്കം എടുത്തുകളയാൻ നീക്കം 
cancel

കോട്ടയം: അസംസ്കൃത റബറിെൻറ ഇറക്കുമതിച്ചുങ്കം പൂർണമായും എടുത്തുകളയാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. വൻകിട ടയർ കമ്പനികളുടെയും റബർ മാനുഫാക്േചഴ്സ് അസോസിയേഷെൻറയും സമ്മർദത്തിനു വഴങ്ങി കേന്ദ്രവാണിജ്യ മന്ത്രാലയം ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നാണ് സൂചന. റബറിെൻറ ആഭ്യന്തരവില ഉയർത്താനുള്ള നടപടിയൊന്നും സ്വീകരിക്കാത്ത കേന്ദ്രസർക്കാർ ഇറക്കുമതിച്ചുങ്കവും എടുത്തുകളയുന്നതോെട രാജ്യത്തെ െചറുകിട കർഷകർ കടുത്ത പ്രതിസന്ധിയിലാകും. വിലയിടിവിൽ നട്ടംതിരിയുന്ന കർഷകരെ പുതിയ തീരുമാനം കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവിൽ 35 ശതമാനമാണ് റബറിെൻറ ഇറക്കുമതിച്ചുങ്കം. ഇതിൽ മൂന്നുശതമാനം വീതം എക്ൈസസ് സെസും കസ്റ്റംസ് സെസുമാണ്.

നാല് ശതമാനം സി.വി.ഡിയുമാണ്. ഇതൊെക്ക ഒഴിവാക്കി ഇറക്കുമതിക്കുള്ള തടസ്സങ്ങൾ നീക്കണമെന്നാണ് ടയർ ലോബിയുെട ആവശ്യം. നിലവിൽ യഥേഷ്ടം ഇറക്കുമതി തുടരുേമ്പാഴാണ് ഇറക്കുമതിച്ചുങ്കം തന്നെ ഇല്ലാതാക്കാൻ അവസരമൊരുങ്ങുന്നത്. നിലവിൽ അടക്കക്കും കുരുമുളകിനുംവരെ അടിസ്ഥാന വില പ്രഖ്യപിച്ച കേന്ദ്രസർക്കാർ റബറിന് മാത്രം അടിസ്ഥാനവില പ്രഖ്യാപിക്കാത്തത് ടയർലോബിയുടെ സമ്മർദത്തിനു വഴങ്ങിയാണെന്ന ആക്ഷേപം ഇൻഫാം അടക്കം കർഷക സംഘടനകൾ ഉന്നയിക്കുന്നു. സ്പൈസസ് ബോർഡിെൻറ ഇടപെടലായിരുന്നു കുരുമുളകിെൻറ അടിസ്ഥാനവില പ്രഖ്യാപനത്തിനു സഹായകമായത്. എന്നാൽ, റബർ ബോർഡ് ഇതിന് ഒരുശ്രമവും നടത്തുന്നില്ല. വിലയിടിവിൽ നട്ടംതിരിയുന്ന റബർ കർഷകരെ സഹായിക്കാനുള്ള പുതിയ പദ്ധതികളും ബോർഡിനില്ല.

വില 150 രൂപയിൽ എത്തിക്കാനുള്ള വിലസ്ഥിരത പദ്ധതിയും മുടങ്ങി. റബറിെൻറ ഇറക്കുമതി നിരോധിക്കണമെന്ന ആവശ്യം കർഷകർ നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻപോലും കേന്ദ്രസർക്കാർ തയാറായിട്ടില്ല. റബർകൃഷി പ്രോത്സാഹനത്തിനുള്ള പദ്ധതികളും കേന്ദ്രത്തിനു മുന്നിൽ ഇല്ല. സബ്സിഡിയടക്കം ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതും കർഷകർക്ക് തിരിച്ചടിയായി. റബർ ബോർഡിെൻറ പ്രവർത്തനം ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളും സജീവമാണ്.ഇതിനിടെയാണ് ഇറക്കുമതിച്ചുങ്കം കൂടി ഇല്ലാതാക്കി ടയർ ലോബിയെ സഹായിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. 

ഒരുകിലോ കുരുമുളകിന് 500 രൂപയാണ് അടിസ്ഥാന വില. വിയറ്റ്നാം അടക്കം ആസിയാൻ രാജ്യങ്ങളിൽനിന്ന് നികുതിവെട്ടിച്ച് ശ്രീലങ്കവഴി ഗുണമേന്മയില്ലാത്ത കുരുമുളക് ഇന്ത്യൻ വിപണിയിൽ എത്തുന്ന സാഹചര്യം ഒഴിവാക്കാനും കള്ളക്കടത്ത് തടയാനും അടിസ്ഥാന വില പ്രഖ്യാപനത്തോടെ കഴിഞ്ഞിട്ടുണ്ട്. നികുതി വെട്ടിച്ചുള്ള കുരുമുളക് കടത്ത് കണ്ടെത്തിയത് കേന്ദ്ര റവന്യൂ ഇൻറലിജൻസ് വിഭാഗമാണ്. റബറിെൻറ ഇറക്കുമതിച്ചുങ്കം എടുത്തുകളയാനുള്ള കേന്ദ്രനീക്കത്തെ ശക്തമായ പ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് ഇൻഫാം സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യനും കർഷക സംഘടന നേതാക്കളും മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubberkerala newsmalayalam newsImporting Tax
News Summary - Rubber: Took off Importing Tax - Kerala News
Next Story