Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവസ്തു കൈമാറ്റ...

വസ്തു കൈമാറ്റ രജിസ്േട്രഷൻ പ്രതിസന്ധിയിൽ

text_fields
bookmark_border
property-registration
cancel

തിരുവനന്തപുരം:  വസ്തുകൈമാറ്റ രജിസ്േട്രഷൻ നടത്തുേമ്പാൾ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന നിബന്ധന ഇടപാടുകാരെ വലയ്ക്കുന്നു. ബാങ്ക് അക്കൗണ്ട് പരസ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാൽ ഇടപാടുകാർ പിന്തിരിയുന്നത് വസ്തു കൈമാറ്റ രജിസ്േട്രഷനെ പ്രതിസന്ധിയിലായി.

ഇതു സംബന്ധിച്ച് രജിസ്േട്രഷൻ വകുപ്പ്  നിർദേശമോ ഉത്തരവുകളോ നൽകിയിട്ടില്ലെങ്കിലും ചില രജിസ്റ്ററിങ് ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിെൻറ നിർദേശമുണ്ടെന്ന് പറഞ്ഞാണ് ബാങ്ക് അക്കൗണ്ട് ആധാരത്തിൽ വിവരിക്കണമെന്ന് ശഠിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് ഉത്തരവുകളുടെയോ സർക്കുലറുകളുടെയോ പകർപ്പുകൾ നൽകാൻ പോലും ഇവർ തയാറാകുന്നില്ല. ഇത്തരത്തിൽ പുതിയ രീതികൾ കൊണ്ടുവരുന്നത് അഴിമതിക്കുവേണ്ടിയാണെന്ന് ആരോപണമുണ്ട്. രണ്ട് ലക്ഷത്തിലധികമുള്ള കൈമാറ്റങ്ങൾ നടക്കുേമ്പാഴാണ് പണം കിട്ടിയ ബാങ്ക് അക്കൗണ്ട് നമ്പർ ആധാരത്തിൽ വിവരിക്കണമെന്നും അക്കൗണ്ട് നമ്പറും ബാങ്കിെൻറ പേരും കാണിച്ച് സബ് രജിസ്ട്രാർക്ക് സത്യവാങ്മൂലം നൽകണമെന്നും ചില സബ് രജിസ്ട്രാർമാർ നിർബന്ധം പിടിക്കുന്നത്. 

രണ്ട് ലക്ഷം രൂപയിൽ അധികമുള്ള വസ്തുകൈമാറ്റങ്ങളിൽ രൊക്കം പണം പറ്റാൻ പാടില്ലെന്നതിനെയാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥർ വളച്ചൊടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വസ്തുകൈമാറ്റം ചെയ്യുന്നവർ പണം ബാങ്ക് മുഖേനയോ  ചെക്ക് അല്ലെങ്കിൽ ഡിമാൻഡ്ഡ്രാഫ്റ്റ് പ്രകാരമോ പ്രതിഫലം കിട്ടിയശേഷമാണ് വസ്തുകൈമാറ്റം രജിസ്റ്റർ ചെയ്തുകൊടുക്കുന്നത്. ആധാരത്തിൽ ബാങ്ക് അക്കൗണ്ട് വിവരിക്കുന്നത് കാരണം അക്കൗണ്ട് നമ്പർ പരസ്യമാകുകയും അത് ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുമെന്നുമാണ് ഇടപാടുകാർ പറയുന്നത്. നോട്ട് അസാധുവാക്കലിനുശേഷം സംസ്ഥാനത്തെ ഭൂമിക്ക് ഗണ്യമായതോതിൽ വില കുറയുകയും കൈമാറ്റങ്ങൾക്ക് വൻ കുറവ് നേരിടുകയും ചെയ്തിട്ടുണ്ട്. പണം കൈമാറ്റത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിർദേശങ്ങൾ കൂടിയാകുമ്പോൾ സ്ഥിതി രൂക്ഷമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsproperty registration
News Summary - property registration in crisis - kerala news
Next Story