മാർച്ചിനകം എല്ലാ ജില്ലയിലും തപാൽ വകുപ്പിെൻറ പേമെൻറ് ബാങ്ക്
text_fieldsതൃശൂർ: രാജ്യത്തിെൻറ മുക്കിലും മൂലയിലും പേമെൻറ് ബാങ്ക് സംവിധാനം എത്തിക്കാൻ തപാൽ വകുപ്പ് തയാറെടുക്കുന്നു. അടുത്ത മാർച്ച് അവസാനത്തോടെ എല്ലാ ജില്ലയിലും പേമെൻറ് ബാങ്ക് തുടങ്ങും. 2018 അവസാനത്തോടെ ഒന്നര ലക്ഷം തപാൽ ഒാഫിസുകളിലും പേമെൻറ് ബാങ്ക് സംവിധാനം ആവിഷ് കരിക്കും. സ്വകാര്യ മൊബൈൽ കമ്പനിയായ എയർടെല്ലിനുശേഷം രണ്ടാമത്തെ വലിയ പേമെൻറ് ബാങ്ക് ശൃംഖലയാകാനുള്ള ഒരുക്കത്തിലാണ് തപാൽ വകുപ്പ്.
വ്യക്തികളിൽനിന്നും ചെറുകിട ബിസിനസുകാരിൽനിന്നും ഒരു ലക്ഷം രൂപവരെ നിക്ഷേപം സമാഹരിക്കാൻ പേമെൻറ് ബാങ്കിന് കഴിയും. പോസ്റ്റ്മാൻ അടക്കമുള്ള തപാൽ ജീവനക്കാരെ ഇതിനുള്ള ഉപകരണമടക്കം സജ്ജരാക്കും. 25,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് തപാൽ േപമെൻറ് ബാങ്ക് നാലര ശതമാനം പലിശ നൽകും. 25,000 മുതൽ 50,000 രൂപ വരെ അഞ്ച് ശതമാനവും ഒരു ലക്ഷം വരെ അഞ്ചര ശതമാനവുമാണ് പലിശ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ഒരു കോടി രൂപക്ക് താഴെയുള്ള നിക്ഷേപത്തിന് മൂന്നര ശതമാനമാണ് പലിശ നൽകുന്നത്.
ആധാർ അടിസ്ഥാന രേഖയാക്കിയുള്ള ഇടപാടുകളാണ് തപാൽ പേമെൻറ് ബാങ്ക് നടത്തുക. പരമാവധി ചുരുങ്ങിയ സേവന നിരക്ക് ഇൗടാക്കിയാൽ മതിയെന്നാണ് ധാരണ. നിലവിെല വിപുലമായ അടിത്തറ ഉപയോഗിച്ച് പേമെൻറ് ബാങ്ക് വിജയകരമാകുമെന്നാണ് തപാൽ വകുപ്പിെൻറ പ്രതീക്ഷ.
കഴിഞ്ഞ വർഷമാണ് സ്മാൾ ഫിനാൻസ് ബാങ്കുകൾക്കും പേമെൻറ് ബാങ്കുകൾക്കും റിസർവ് ബാങ്ക് അനുമതി നൽകിയത്. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച എയർടെൽ പേമെൻറ് ബാങ്കിന് ഇതിനകം രണ്ടര ലക്ഷം ഇടപാടുകാരുണ്ട്. മൊബൈൽ സേവന ദാതാക്കൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ തുടങ്ങിയവക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പേമെൻറ് ബാങ്ക് തുടങ്ങാനാകും.
നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം ഇൻറർനെറ്റ് ബാങ്കിങ് ഇടപാടുകളും പേമെൻറ് ബാങ്കിൽ നടത്താൻ റിസർവ് ബാങ്ക് അനുമതി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.