വിവാദ വർഷം
text_fieldsഡോ. ജേക്കബ് തോമസ് വിജിലൻസിെൻറ തലപ്പത്തെത്തിയപ്പോൾ അഴിമതിക്കാരുടെ മുട്ടുവിറച്ചു. മുഖ്യമന്ത്രി എല്ലാ സ്വാതന്ത്ര്യവും നൽകിയ അദ്ദേഹത്തിനും ഒടുവിൽ വിവാദങ്ങളെ തുടർന്ന് മാറിനിൽക്കേണ്ടി വന്നു
ഭരണമുന്നണിയിലെ വലിയ കക്ഷികളായ സി.പി.എമ്മും സി.പി.െഎയും ചേരിതിരിഞ്ഞ പോരാട്ടത്തിെൻറ വർഷംകൂടിയായിരുന്നു ഇത്. മൂന്നാറിലെ ൈകയേറ്റം ഒഴിപ്പിക്കുന്ന ഭരണകാര്യത്തിൽ മാത്രമല്ല; മാവോവാദി വേട്ട, ലോ അക്കാദമി സമരം, വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട തർക്കം എന്നിവയിലെല്ലാം ആ ഭിന്നത കേരളം കണ്ടു. പ്രതിപക്ഷ നേതാവ് കാനം രാജേന്ദ്രനാണോ എന്ന പരിഹാസത്തിലേക്കും ചർച്ചകൾ പോയി. മൂന്നാറിൽ നിലംപൊത്തിയ ൈകയേറ്റ കുരിശിനൊപ്പം പാർട്ടിയിലും മുന്നണിയിലും പടർന്ന ചക്കളത്തിപ്പോരിൽ ൈകയേറ്റമൊഴിപ്പിക്കലിെൻറ മുനയൊടിഞ്ഞു. ജയരാജന് പകരം വന്ന മന്ത്രി മണിയുടെ വാക്കുകൾ സർക്കാറിനെ പലതവണ വെള്ളം കുടിപ്പിച്ചു. വൺ ടു ത്രീ പ്രസംഗം നടത്തിയ മണിയുടെ ഏറ്റവുമൊടുവിലത്തേതായിരുന്നു െപാമ്പിൈള ഒരുമക്കെതിരെ വന്നത്.
വാദിക്കും പ്രതിക്കും കാബിനറ്റ് പദവി
മുൻ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്നനിലയിൽ ശമ്പളം അനുവദിക്കാൻ 10 മാസം എടുെത്തങ്കിൽ ഇടതു മുന്നണിയും വി.എസും ഏറ്റവും കൂടുതൽ എതിർക്കുകയും വിമർശിക്കുകയും ചെയ്ത ആർ. ബാലകൃഷണപിള്ള ഇടതുകാലത്ത് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായി വന്നു. വാദിക്കും പ്രതിക്കും കാബിനറ്റ് പദവിയെന്നാണ് പ്രതിപക്ഷത്തിെൻറ പരിഹാസം. ബാർകോഴയിൽ പ്രതിയായ മാണിയെ ബജറ്റ് അവതരിപ്പിക്കുന്നത് തടഞ്ഞ മാണിയുമായി കോട്ടയത്തെ ചങ്ങാത്തവും ഭരണമുന്നണി വിശദീകരിക്കാൻ പാടുപെടുന്നു.
കിഫ്ബി മറുമരുന്ന്
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ കേരളെത്ത ശരിയാക്കാൻ സാമ്പത്തിക വിദഗ്ധനായ മന്ത്രി ഡോ. തോമസ് െഎസക്കിന് കിഫ്ബിയായിരുന്നു മറുമരുെന്നങ്കിലും അതിെൻറ ഫലം കാലം തെളിയിക്കേണ്ടിയിരുന്നു. 3222 കോടി രൂപയാണ് ഇതിനകം കിഫ്ബിയിലുള്ളത്. 50,000 കോടിയോളം രൂപയുടെ പദ്ധതികളാണ് കൈവശം. അതിൽ 12,000 കോടിയുടേതിന് അനുമതി നൽകിക്കഴിഞ്ഞു. മറ്റൊരു 10,000 കോടികൂടി അംഗീകാരത്തിെൻറ വഴികളിലും. അവതരിപ്പിച്ച രണ്ട് ബജറ്റുകളും കിഫ്ബിയിൽ അധിഷ്ഠിതമാണ്. പുതിയ റോഡും പാലവും ആശുപത്രിയും എന്നുവേണ്ട എല്ലാം കിഫ്ബിയിലേക്ക് പോകുന്നു. കടമെടുപ്പ് നിയന്ത്രണം അതിജയിക്കാനുള്ള തന്ത്രമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ വാർഷികപദ്ധതിപോലും നേരേ വിനിയോഗിക്കാൻ സർക്കാറിന് കഴിഞ്ഞില്ല.
വെള്ളം കുടിപ്പിച്ച് പൊലീസ്
പൊലീസാണ് സർക്കാറിനെ ഏറ്റവും വെള്ളം കുടിപ്പിച്ചത്. അധികാരമേറ്റ ഉടൻ ടി.പി. സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാറിന് ഒരു വർഷം പൂർത്തിയാക്കും മുേമ്പ അദ്ദേഹത്തിന് പദവി മടക്കിനൽകേണ്ടി വന്നു. സർക്കാർ സമ്പൂർണമായി തോറ്റു. കോടതിവിധി നടപ്പാക്കാൻ വൈകിയതിെൻറ പഴി കേൾക്കുക മാത്രമല്ല, 25,000 രൂപ കെട്ടിെവക്കേണ്ടി വരുകയും ചെയ്തു. അഴിമതിക്കെതിരെ ശക്തമായ നടപടിയെന്ന പ്രതീക്ഷയാണ് സർക്കാർ നൽകിയത്. ഡോ. ജേക്കബ് തോമസ് വിജിലൻസിെൻറ തലപ്പത്തെത്തിയപ്പോൾ അഴിമതിക്കാരുടെ മുട്ടുവിറച്ചു. മുഖ്യമന്ത്രി എല്ലാ സ്വാതന്ത്ര്യവും നൽകിയ അദ്ദേഹത്തിനും ഒടുവിൽ വിവാദങ്ങളെ തുടർന്ന് മാറിനിൽക്കേണ്ടി വന്നു. ഒരു വിഭാഗം െഎ.എ.എസുകാരും െഎ.പി.എസുകാരും തമ്മിൽ പൊരിഞ്ഞ പോരും ഒാഫിസർമാരുടെ വീടുകളിൽ റെയ്ഡും അത് നടത്തിയ വകുപ്പ് മേധാവിക്കെതിെര ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ടും. ഒാഫിസ് സമയത്ത് കൃത്യമായി ജോലിചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പൊതുജനം കൈയടിച്ചു സ്വീകരിച്ചു. സെക്രേട്ടറിയറ്റിൽ അഡ്മിനിസ്ട്രേറ്റിവ് സർവിസിനെതിരെ പ്രതിപക്ഷ സംഘടനകളുടെ സമരത്തിലും കടുത്തനിലപാടാണ് കൈക്കൊണ്ടത്. ഉദ്യോഗസ്ഥരെ നിലക്കുനിർത്തുമെന്ന സർക്കാർ പ്രഖ്യാപനം അത്രയൊന്നും ഏശിയില്ലെന്ന് തെളിയിക്കുന്നതാണ് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പോര്.
നിലക്കാതെ രാഷ്ട്രീയ കൊലപാതകങ്ങൾ
ക്രമസമാധാന പാലനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിനാണ്. ആ അവാർഡിെൻറ തിളക്കത്തിലും കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നു. ഒരുപക്ഷത്ത് സി.പി.എം ആയതിനാൽ സ്വാഭാവികമായും പഴി സർക്കാറിനും. പുതിയ റേഷൻ കാർഡുകൾ നൽകാനോ കുഴഞ്ഞുമറിഞ്ഞ റേഷൻപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനോ കഴിഞ്ഞില്ല. അതിെൻറ ഉത്തരവാദിത്തം മുൻ സർക്കാറിനുകൂടിയാണ്. ഇപ്പോൾ കാർഡുകൾ തയാറായി വരുന്നതേയുള്ളൂ. വിലക്കയറ്റം ചെറുക്കാനുള്ള നടപടികളും പര്യാപ്തമായിരുന്നില്ല. ജിഷ വധക്കേസ് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വൻ ചർച്ചയായെങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കുറവൊന്നും വന്നില്ല. മുൻ സർക്കാറിനെപ്പോലെ യു.എ.പി.എ എന്ന കരിനിയമം ഇടതു സർക്കാറും എടുത്തുപയോഗിച്ചു. ഇത് വിവാദമായതോടെ പുനരവലോകനത്തിന് തയാറായി എന്നതും നാൽപതോളം കേസുകളിൽ അത് ഒഴിവാക്കാൻ നടപടിയെടുത്തുവെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.