പ്രവാസി സംരംഭങ്ങൾക്ക് അനുമതി നൽകാൻ ഏകജാലക സംവിധാനം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായ, ബിസിനസ് രംഗങ്ങളിലേക്ക് കടന്നുവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾക്ക് ലൈസന്‍സുകളും അനുമതികളും ലഭിക്കുന്നതിന് സര്‍ക്കാര്‍ ഏകജാലക സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത തീയതിക്കുമുമ്പ് അപേക്ഷയില്‍ തീര്‍പ്പുകല്‍പിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന പരിഷ്കാരമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിെൻറ ജനാധിപത്യവത്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭ ശ്രദ്ധിക്കപ്പെടും. പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളില്‍ മുതല്‍ കേരളത്തിെൻറ പൊതുവികസന കാര്യങ്ങളില്‍ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവതരിപ്പിച്ച് ഇടപെടാന്‍ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിനും ലോക കേരളസഭ പൊതുവേദിയൊരുക്കും. കേരളത്തിലുള്ള കേരളീയര്‍ എന്നും കേരളത്തിനു പുറത്തുള്ള കേരളീയര്‍ എന്നുമുള്ള വേര്‍തിരിവ് ഇല്ലാതാവുകയും ലോക കേരളസമൂഹം പിറവിയെടുക്കുകയും ചെയ്യും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോക കേരളസഭ രൂപവത്കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി മുന്നോട്ടുവെച്ച മറ്റ്
പ്രധാന നിർദേശങ്ങൾ
•പ്രവാസി പുനരധിവാസം: മടങ്ങിയെത്തുന്ന പ്രവാസികളുടെ സമ്പാദ്യവും സാങ്കേതികവിജ്ഞാനവും തൊഴില്‍ നൈപുണ്യവും നാടിെൻറ വികസനത്തിന് ഉപകരിക്കുന്ന വിധത്തില്‍ പുനരധിവാസത്തിെൻറ സാധ്യതകള്‍ ആരായും. സാമ്പത്തികമായി ദുര്‍ബലരായ പ്രവാസികള്‍ക്കുവേണ്ടി ക്ഷേമനിധി രൂപവത്കരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലോക കേരളസഭ ചര്‍ച്ച ചെയ്യണം. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ലോക കേരള സഭയിലെ നിർദേശങ്ങൾ എം.പിമാര്‍ക്ക് കേന്ദ്രത്തിെൻറ ശ്രദ്ധയില്‍പെടുത്താന്‍ പറ്റും. പ്രവാസിക്ഷേമ ബോര്‍ഡിനുള്ള ധനസഹായം ഉയര്‍ത്താന്‍ നടപടിയെടുക്കും. സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍നിന്ന് ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് ക്ഷേമനിധി രൂപവത്കരിക്കുന്ന കാര്യം ആലോചിക്കും.
•പ്രവാസികളുടെ സഹായത്തോടെ വൈജ്ഞാനിക നവീകരണം: പ്രവാസികളുടെ സഹായത്തോടെ വൈജ്ഞാനിക നവീകരണത്തിനുള്ള സാധ്യതകള്‍ ലോക കേരളസഭ ഒരുക്കുന്ന വേദിയിലൂടെ ആരായും. ലോക വൈജ്ഞാനിക മേഖലകളിലേക്ക് എത്തുന്ന പ്രവാസി മലയാളി അവിടത്തെ അനുഭവങ്ങള്‍ കൂടി സ്വാംശീകരിച്ചുകൊണ്ട് ബൗദ്ധികമായി വളരുമ്പോള്‍ ആ ബൗദ്ധികത കേരളത്തിനുകൂടി പ്രയോജനപ്പെടുത്തണം.
•വിശ്വാസ്യതയുള്ള റിക്രൂട്ട്മെൻറ് ഏജൻസികളുടെ സാന്നിധ്യം: വിശ്വാസ്യതയും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള റിക്രൂട്ട്മെൻറ് ഏജന്‍സികളെ വളര്‍ത്തിയെടുക്കണം. ചതിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകമാകും. നിയമസഹായം, സ്ത്രീപ്രവാസികള്‍ നേരിടുന്ന ചൂഷണത്തിെൻറ സാഹചര്യം ഒഴിവാക്കല്‍ എന്നിവയുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തും.
•പ്രവാസിനിക്ഷേപത്തിലൂടെ നാടിെൻറ വികസനം: പ്രവാസിപണം ഉപയോഗിച്ച് നാടിെൻറ വികസനത്തിന് ഭാവനാപൂര്‍ണവും പ്രത്യുല്‍പാദനപരവുമായ നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കും. പ്രവാസി നിക്ഷേപ വിനിയോഗത്തില്‍ നിക്ഷേപകരുടെ അഭിപ്രായത്തിന് വിലകല്പിക്കുന്ന സംവിധാനം രൂപപ്പെടുത്തിയെടുക്കും. ഏറ്റവും ഉയര്‍ന്ന തോതില്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യമാണ് നമ്മുടേത്. 2015ല്‍ ഇന്ത്യയിലേക്കെത്തിയ പ്രവാസിപണം 68,910 ദശലക്ഷം ഡോളറായിരുന്നു. ഇത് ആഗോള പ്രവാസി പണത്തിെൻറ 12.75 ശതമാനമാണ്.
•കുടിയേറ്റത്തിെൻറ കണക്ക് ശേഖരിക്കും: ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റത്തിെൻറ കണക്കെടുക്കുന്നതിനുള്ള സംവിധാനം ഔദ്യോഗികമായി ദേശീയതലത്തില്‍ ഇതുവരെയില്ല. ഇക്കാര്യത്തില്‍ കേരളം മെച്ചപ്പെട്ട നിലയിലാണ്. സി.ഡി.എസ് പോലുള്ള സ്ഥാപനങ്ങള്‍ സ്ഥിതിവിവരക്കണക്കുകള്‍ സമാഹരിക്കുന്നതില്‍ ശ്രദ്ധവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.