മേയർക്കെതിരെ ആർ.എസ്.എസ് നടത്തിയത് ബോധപൂർവമായ ആക്രമണം -മുഖ്യമന്ത്രി
text_fieldsതിരുവന്തപുരം: കോർപ്പറേഷൻ മേയർ പി.കെ പ്രശാന്തിനെതിരെ നടന്നത് ബോധപൂർവമായ ആക്രമണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന പി.കെ. പ്രശാന്തിനെ മെഡിക്കൽ കോളജിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിെൻറ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാരാണ് ആക്രമണം നടത്തിയത്. എന്ത്് പ്രകോപനമുണ്ടായിട്ടാണ് ഇത്തരമൊരു ആക്രമണം ബി.ജെ.പി നടത്തിയതെന്ന് പിണറായി ചോദിച്ചു. മേയർക്കെതിരായ നടന്ന ആക്രമണത്തിൽ ശക്തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മേയറുടെ അവസ്ഥ അതീവ ഗുരുതരമാണ്. അദ്ദേഹത്തിെൻറ കാലിന് സാരമായ പരിക്കുണ്ട്. കഴുത്തിെൻറ പിൻഭാഗത്തേറ്റ ആക്രമണം അൽപം കൂടി കടന്നിരുന്നുവെങ്കിൽ അത് അദ്ദേഹത്തിനെർ ശരീരത്തെ തന്നെ നിശ്ചലമാക്കുമായിരുന്നു. കേവലം ബഹളത്തിനിടയിലുള്ള ഉന്തിലും തള്ളിലുമല്ല മേയർക്ക് പരിക്ക് പറ്റിയത്. എന്നാൽ, ചില മാധ്യമങ്ങൾ സംഭവത്തെ ലഘൂകരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൗയൊരു പ്രവണത ഒഴിവാക്കണമെന്നും പിണറായി പറഞ്ഞു.
നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കാത്തതിൽ പ്രകോപിതരായാണ് ബി.ജെ.പി പ്രവർത്തകർ മേയറെ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.