Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിംഗച്ഛേദം: സി.ബി.െഎ...

ലിംഗച്ഛേദം: സി.ബി.െഎ അന്വേഷണമെന്ന യുവതിയുടെ ആവശ്യം കോടതി തള്ളി 

text_fields
bookmark_border
ലിംഗച്ഛേദം: സി.ബി.െഎ അന്വേഷണമെന്ന യുവതിയുടെ ആവശ്യം കോടതി തള്ളി 
cancel

തിരുവനന്തപുരം: ലൈംഗിക പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചുമാറ്റിയെന്ന സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന ആരോപണവിധേയയായ യുവതിയുടെ ആവശ്യം കോടതി തള്ളി. യുവതിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തു. കോടതിയിൽ ഹരജികൾ ഫയൽ ചെയ്യുന്നതിനുമുമ്പ് അതിെൻറ നിയമവശം മനസ്സിലാക്കണമെന്ന് യുവതിയുടെ അഭിഭാഷകക്ക് കോടതി താക്കീതും നൽകി. ധാരാളം കേസുകൾ ദിവസവും കോടതിയുടെ മുന്നിൽ വരാറുണ്ട്. ഇത്തരം ഹരജികൾ ഫയൽ ചെയ്ത് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നും ഹരജിക്കാരിയോട് പോക്സോ കോടതി നിർദേശിച്ചു. 

സി.ബി.ഐ പോലുള്ള ഏജൻസി അന്വേഷണം നടത്തണമെന്നത് പറയാൻ ഹൈകോടതിക്ക് മാത്രമേ കഴിയുകയുള്ളൂയെന്ന് പ്രോസിക്യൂഷൻ ഭാഗം കോടതിയിൽ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്. കോടതിയുടെ അധികാരപരിധിയിൽ വരാത്ത കാരണത്താൽ ഹരജി നിലനിൽക്കുന്നതല്ലെന്നും വിധിന്യായത്തിൽ പറയുന്നു. ഇന്നലെ കോടതിയിൽ പെൺകുട്ടി നേരിട്ട് ഹാജരായിരുന്നു. ഇതിനിടെ സ്വാമിയുടെ കാർ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയും കോടതി തള്ളി. കഴിഞ്ഞ മേയ് മാസം സ്വാമി ഗംഗേശാനന്ദയുടെ ലിംഗം പീഡനശ്രമത്തിനിടെ പെൺകുട്ടി മുറിച്ചുവെന്നാണ് പൊലീസ് കേസ്.

അതിനിടെ, യുവതി മൊഴി മാറ്റുന്ന സാഹചര്യത്തിൽ അവരെ നുണപരിശോധനക്ക് വിധേയമാക്കുന്നതുൾപ്പെടെ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആ സാഹചര്യത്തിലാണ് ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.െഎ അന്വേഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swami gangeshanadha
News Summary - organ cut issue: girl plea dismissed by court
Next Story