Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി: 1843 കോടിയുടെ...

ഒാഖി: 1843 കോടിയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു- മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം വൈകാതെ കേരളം സന്ദർശിക്കും. 1843 കോടി രൂപയുടെ സഹായം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര സംഘത്തെ അയക്കണമെന്ന കേരളത്തിെൻറ ആവശ്യം കേന്ദ്രം അംഗീകരിച്ചത്. തീയതി തീരുമാനിച്ചിട്ടില്ല. കേന്ദ്രസംഘത്തിെൻറ റിപ്പോർട്ട് കിട്ടിയശേഷം കേരളത്തിെൻറ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഹ്രസ്വകാല സഹായമായി 256 കോടി, ഇടക്കാലത്തേക്ക് 792 കോടി, ദീർഘകാലത്തേക്ക് 795 കോടി എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ലോക ബാങ്ക് സഹായം ലഭിക്കുന്ന ദേശീയ ചുഴലിക്കാറ്റ് അപകട നിവാരണ പദ്ധതിയുടെ ഭാഗമായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചു. കേരളത്തിൽ 13,436 മത്സ്യത്തൊഴിലാളികൾ ഭൂമിയും വീടും ഇല്ലാത്തവരാണ്. 4148 പേർക്ക് ഭൂമിയുണ്ടെങ്കിലും വീടില്ല. ഇവർക്ക് പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകണം. മത്സ്യത്തൊഴിലാളികൾക്ക് തീരവുമായി വിവരം കൈമാറുന്നതിന് കേന്ദ്രം സ്ഥാപിക്കാൻ ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടു.  

നേരത്തെ, പ്രതിരോധമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച മുഖ്യമന്ത്രി നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാർഡും നടത്തിയ രക്ഷാപ്രവർത്തനത്തിന് നന്ദി അറിയിച്ചു. കടലിൽ 500 മൈൽ ഉള്ളിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് പ്രതിരോധമന്ത്രി വിശദീകരിച്ചു. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളിൽ ചിലർ ഇനിയും തിരിച്ചെത്താത്തതിനാൽ തീരത്ത് ആശങ്ക നിലനിൽക്കുന്നതു പരിഗണിച്ചാണിത്. ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന ഒമാൻ അടക്കമുള്ള രാജ്യങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കാൻ ഇൗ രാജ്യങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. പുറംകടലിൽകൂടി പോകുന്ന വാണിജ്യ കപ്പലുകളോടും സമാന അഭ്യർഥന നടത്തി. 

ചുഴലിക്കാറ്റിൽനിന്ന് രക്ഷതേടി ഇതരസംസ്ഥാനങ്ങളിൽ എത്തിപ്പെട്ട മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും തിരികെ എത്തിക്കാൻ സംസ്ഥാന ഉദ്യോഗസ്ഥർ അവിടങ്ങളിലേക്ക് പുറപ്പെെട്ടന്ന് മുഖ്യമന്ത്രി അറിയിച്ചു.നാവികസേനയുടെയും കോസ്റ്റ് ഗാർഡിെൻറയും ഡയറക്ടർ ജനറൽമാരും പ്രതിരോധമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrajnath singmalayalam newsOkhi cyclonePinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Okhi cyclone: Chif minister meet rajnath sing-Kerala news
Next Story