ഒാഖി: രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി
text_fieldsബേപ്പൂര്‍: ഓഖി ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. കരയില്‍നിന്ന് ഏകദേശം 42 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്ന് രണ്ട് മൃതദേഹങ്ങള്‍കൂടി ശനിയാഴ്ച രാവിലെ 12 മണിയോടെ ലഭിച്ചു. ഇതോടെ മരണസംഖ്യ 72ആയി.
ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ് സുഭദ്ര കപ്പലും ഹെലികോപ്ടറും ഉപയോഗിച്ച് നടത്തിയ സംയുക്ത തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. വൈകീട്ട് ആറരയോടെ ബേപ്പൂര്‍ മറൈന്‍ എന്ഫോഴ്സ്മെൻറിെൻറ ബോട്ടില്‍ ബേപ്പൂര്‍ തീരത്തെത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാലു ദിവസത്തിനിടെ ബേപ്പൂര്‍ പുറംകടലില്‍നിന്നു 19 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും മൃതദേഹങ്ങള്‍ കടലിലുണ്ടെന്നാണ് ചെറുവള്ളങ്ങളില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നതെന്നും തിരച്ചില്‍ കുറച്ചുകൂടി ശക്തമാക്കണമെന്നും ഹാര്‍ബര്‍ വികസന സമിതി ചെയര്മാന് കരിച്ചാലി പ്രേമന് പറഞ്ഞു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, അസി. ഡയറക്ടര്‍ രഞ്ജിനി, മറൈന്‍ എന്‍ഫോഴ്സ്മെൻറ് സി.ഐ എസ്.എസ്. സുജിത്ത് എന്നിവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്ന നടപടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.