Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി...

ഒാഖി ദുരിതബാധിതർക്ക് പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തം –യു.ഡി.എഫ്

text_fields
bookmark_border
UDF
cancel

തിരുവനന്തപുരം: ഒാഖി ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ നഷ്ടപരിഹാര പാക്കേജ് അപര്യാപ്തമാണെന്ന് യു.ഡി.എഫ്. പാക്കേജ് പ്രഖ്യാപിച്ചശേഷം സർവകക്ഷിയോഗം വിളിക്കുന്നതിൽ അർഥമില്ല. എങ്കിലും വെള്ളിയാഴ്ച ചേരുന്ന സർവകക്ഷിയോഗത്തിൽ യു.ഡി.എഫ് പെങ്കടുക്കുമെന്നും മുന്നണിയോഗത്തിനു ശേഷം നടത്തിയ വാർത്തസേമ്മളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കൺവീനർ പി.പി. തങ്കച്ചൻ എന്നിവർ പറഞ്ഞു. 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യഫെഡില്‍ നിന്നും ലഭിക്കുന്ന തുകക്ക് പുറമെ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കണം. ആദ്യം പ്രഖ്യാപിച്ച 10 ലക്ഷം മാത്രമേ യഥാർഥത്തില്‍ സര്‍ക്കാര്‍ നല്‍കുന്നുള്ളു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ മരിച്ചാല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപയും ഇന്‍ഷുറന്‍സായി അഞ്ചുലക്ഷം രൂപയും ലഭിക്കും. അതുകൂടി ഉൾപ്പെടുത്തിയാണ് 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചത്.

സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാണ്. അതിനാൽ കടലില്‍ പോയി മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന പ്രഖ്യാപനം തട്ടിപ്പാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടും അനുവദിക്കണം. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണം. കടലിൽ കാണാതായവരുടെ കാര്യത്തിൽ എന്തുവേണമെന്ന് പരിശോധിക്കാൻ ഇനിയൊരു സമിതിയുടെ ആവശ്യമില്ല. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ച് 2014 ജൂണിലെ സർക്കാർ സർക്കുലർ നിലവിലുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsmalayalam newscompensationOckhi cyclone
News Summary - Ockhi Cyclone Compensation is Very Poor says UDF -Kerala News
Next Story