Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവര്‍ കം കണ്ടക്ടര്‍...

ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം വരുന്നു

text_fields
bookmark_border
ഡ്രൈവര്‍ കം കണ്ടക്ടര്‍  സംവിധാനം വരുന്നു
cancel

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ നാല് സ്കാനിയ സര്‍വിസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. തിരുവനന്തപുരത്ത് ഉച്ചക്ക് രണ്ടിനുള്ള ബംഗളൂരു, 2.30ന് പുറപ്പെടുന്ന മണിപ്പാല്‍, വൈകീട്ട് ആറിനുള്ള മംഗലാപുരം, രാത്രി എട്ടിനുള്ള മൈസൂര്‍ സര്‍വിസുകളിലാണ് സംവിധാനം നടപ്പാക്കുന്നത്.

കണ്ടക്ടര്‍, ഡ്രൈവിങ് ലൈസന്‍സുകളുള്ളവരെ ദീര്‍ഘദൂര സര്‍വിസുകളില്‍ നിയോഗിക്കുകയും നിശ്ചിതസമയത്തില്‍ ഡ്യൂട്ടി മാറുകയും ചെയ്യുന്ന രീതിയിലാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിന് ലക്ഷ്യമിട്ടിരുന്നത്. ഇതനുസരിച്ച് ജീവനക്കാരില്‍ രണ്ട് ലൈസന്‍സും ഉള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഡ്രൈവിങ് ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഇവര്‍ പുതിയ സംവിധാനത്തില്‍ ജോലിചെയ്യാന്‍ സന്നദ്ധരുമല്ല. അതേസമയം കണ്ടക്ടര്‍ ലൈസന്‍സുള്ള 17 ഡ്രൈവര്‍മാര്‍ അപേക്ഷ സമര്‍പ്പിച്ചു. കണ്ടക്ടര്‍ ലൈസന്‍സുള്ള രണ്ട് ഡ്രൈവര്‍മാരെ ഒരുബസില്‍ നിയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വിസ് നടത്താനാണ് മാനേജ്മെന്‍റ് തീരുമാനം.

തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും 28 മണിക്കൂറാണ് യാത്രാസമയമായി കെ.എസ്.ആര്‍.ടി.സി കണക്കാക്കുന്നത്. ഒരു ഡ്യൂട്ടി ലഭിക്കണമെങ്കില്‍ ആറരമണിക്കൂറെങ്കിലും ജോലിചെയ്യണം.ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തില്‍ ബംഗളൂര്‍ സര്‍വിസ് മൂന്ന് ഡ്യൂട്ടിയായി (19.30 മണിക്കൂര്‍) പരിഗണിച്ച് മൂന്ന് കലണ്ടര്‍ ദിവസത്തെ ഹാജരാണ് നല്‍കുക. ശേഷിക്കുന്ന 8.5 മണിക്കൂറിന് പ്രത്യേക അലവന്‍സ് നല്‍കും.

പുതിയ സംവിധാനവുമായി ബന്ധപ്പെട്ട് ചട്ടരൂപവത്കരണത്തിനും നിയമനടപടി പൂര്‍ത്തീകരണത്തിനും അഡ്മിനിസ്ട്രേഷന്‍ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിലേക്കടക്കമുള്ള അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ അപകടത്തില്‍പെടുന്നതിന് കാരണം ഡ്രൈവര്‍മാര്‍ക്ക് വിശ്രമം ലഭിക്കാത്തതാണെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ 250 അന്തര്‍ സംസ്ഥാന സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഒരുഡ്രൈവറെയും കണ്ടക്ടറെയും വെച്ചാണ് സര്‍വിസുകളെല്ലാം നടത്തുന്നത്.  

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - new system in ksrtc scania
Next Story