നെജിമോൻ വധം: പ്രതിക്ക് ഏഴുവർഷം കഠിനതടവ്
text_fieldsകോട്ടയം: അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി ഇരുമ്പൂന്നിക്കര ആശാൻകോളനി പുത്തൻപീടികയിൽ ഹസൻകുട്ടിയുടെ മകൻ നെജിമോനെ (42) കൊലപ്പെടുത്തിയ കേസിലാണ് അയൽവാസി പുതുപ്പുരക്കൽ മധുസൂദനന് (41) കോട്ടയം അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴസംഖ്യ കോടതിയിൽ കെട്ടിവെക്കുന്നപക്ഷം നെജിമോെൻറ ഭാര്യ ബീനക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ജഡ്ജി വി.എസ്. ബിന്ദുകുമാരി ഉത്തരവിട്ടു.
പിഴയടക്കാതെവന്നാൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. 2015 ജൂലൈ 22ന് നടന്ന കേസിലാണ് വിധി. മധുസൂദനെൻറ പുരയിടത്തിെൻറ അതിരിലെ ആഞ്ഞിലിമരം തെൻറ വീടിന് ഭീഷണിയാകുന്നത് ചൂണ്ടിക്കാട്ടി നെജിമോൻ പലപ്രാവശ്യം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് സമുദായനേതൃത്വം ഇടപെട്ട് മരം ചുവടെ വെട്ടിമാറ്റി. ഇക്കാര്യത്തിൽ സമുദായ സംഘടനയുടെ ഇടപെടൽ തനിക്ക് അപമാനമുണ്ടാക്കിയതായി ആരോപിച്ച് മധുസൂദനൻ നെജിമോനുമായി കടുത്ത വിരോധത്തിലായിരുന്നതായും പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.
നെജിമോെൻറ വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന മധുസൂദനെൻറ മർദനത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. േപ്രാസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് േപ്രാസിക്യൂട്ടർ അഡ്വ. സജയൻ ജേക്കബ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.