Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാറം തകർക്കൽ: പ്രതിയെ...

ജാറം തകർക്കൽ: പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം

text_fields
bookmark_border
ജാറം തകർക്കൽ: പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം
cancel
camera_alt???????? ???????? ?????? ???? (??? ??????)

നിലമ്പൂർ: നാടുകാണി ചുരത്തിലെ ജാറം തകർത്ത കേസിൽ വിദേശത്തേക്ക് കടന്ന വഴിക്കടവ് മാമാങ്കര അത്തിമണ്ണിൽ ഷാജഹാനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. ഇന്ത‍്യൻ എംബസിയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിക്കുകയെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലാണ് ഇയാൾ അവധിക്ക് നാട്ടിലെത്തിയത്. ഒക്ടോബർ ഒമ്പതിനാണ് മടങ്ങിയത്. 

സെപ്റ്റംബറിലാണ് ജാറം തകർത്തത്. അന്വേഷണം ശക്തിപ്പെട്ടതോടെ അടുത്ത സുഹൃത്തുകളെ മാത്രം അറിയിച്ച ശേഷം ഇയാൾ വിദേശത്തേക്ക് മടങ്ങുകയായിരുന്നു. നാട്ടിലെത്തിയ ശേഷം പലതവണ ജാറം തകർക്കാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പോത്തുകല്ല്, ഭൂദാനം, വെള്ളക്കട്ട എന്നിവിടങ്ങളിൽനിന്ന് ഇതിനായി കാറുകൾ വാടകക്കെടുത്തതായ വിവരവും തെളിവുകളും ലഭിച്ചിട്ടുണ്ട്. 

നേരത്തേ തകർത്ത ജാറം സർവകക്ഷി തീരുമാനപ്രകാരം പുതുക്കിപ്പണിത ശേഷവും തകർക്കാൻ ശ്രമം നടത്തി. രാത്രി പൊലീസ് കാവൽ മൂലം നടക്കാതെ പോയി. ഷാജഹാ‍െൻറ വീട്ടിലും അറസ്റ്റിലായ അനീഷി‍െൻറ വീട്ടിലും പൊലീസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അനീഷിനെ കോടതി റിമാൻഡ് ചെയ്തു. മതസ്പർധ വളർത്തുക, ആരാധനാലയങ്ങൾ നശിപ്പിക്കുക എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 
    
ജാറം തകർത്തവരുമായി ബന്ധമില്ല –വിസ്ഡം 
എടക്കര: നാടുകാണി ചുരത്തിലെ ജാറം തകര്‍ത്ത കേസില്‍ പിടിയിലായ വഴിക്കടവ് ആനമറിയിലെ അനീഷിനും ഒളിവിലുള്ള പ്രധാനപ്രതി മാമാങ്കരയിലെ ഷാജഹാനും സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് വിസ്ഡം േഗ്ലാബല്‍ ഇസ്ലാമിക് മിഷന്‍ എടക്കര മണ്ഡലം ഭാരവാഹികള്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. സാമൂഹികനന്മ ഉദ്ദേശിച്ച് തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിത്. പ്രതിയെ അറസ്റ്റ് ചെയ്ത നടപടി അഭിനന്ദനാര്‍ഹമാണ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികളായ വി.പി. ഇബ്രാഹിം, കെ. അലവി, ശരീഫ് കമ്പളക്കല്ല്, പി.ടി. മുഹമ്മദ്, ശരീഫ് എടക്കര എന്നിവര്‍ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnadukani churam jaram
News Summary - nadukani churam jaram
Next Story