Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാർ ട്രൈബ്യൂണൽ...

മൂന്നാർ ട്രൈബ്യൂണൽ നിർത്തുന്നത് സി.പി.എം താൽപര്യം; ഫലപ്രദമായില്ലെന്ന് ന്യായം

text_fields
bookmark_border
munnar encroahment
cancel

തൊടുപുഴ: മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ പ്രവർത്തനം അവസാനിപ്പിക്കുന്നത് സി.പി.എം ഇടപെടലിനെ തുടർന്ന്. ഭൂമി കൈയേറ്റക്കേസുകൾ പ്രത്യേകം പരിഗണക്കാൻ സ്ഥാപിച്ച ട്രൈബ്യൂണലിൽനിന്ന് മൂന്നാറിൽ ടാറ്റക്ക് അനുകൂലമായല്ലാത്ത വിധികളൊന്നും ഉണ്ടായിട്ടില്ലെന്ന ന്യായമാണ് ഇതിന് സി.പി.എം മുന്നോട്ടുവെക്കുന്നത്. സി.പി.െഎ അന്തിമ നിലപാട് പറയും മുേമ്പ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിയമവകുപ്പാണ് ത്വരിതഗതിയിൽ നിർത്തലാക്കൽ ബില്ലിന് രൂപം നൽകുന്നത്. 

മൂന്നാറിൽ സി.പി.എം താൽപര്യം സംരക്ഷിച്ചേ തീരൂ എന്ന നിലക്ക് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നിയമ വകുപ്പ് അടിയന്തര സ്വഭാവത്തിൽ നീങ്ങുകയായിരുന്നു. ദേവികുളം എം.എൽ.എ അടക്കം പാർട്ടി പ്രാദേശിക നേതൃത്വം ഇക്കാര്യത്തിൽ സമ്മർദം ചെലുത്തിവരുകയായിരുന്നു. അതേസമയം, ട്രൈബ്യൂണൽ നിർത്തുന്നത് സംബന്ധിച്ച് ആലോചനകൾ നടന്നെങ്കിലും നിയമവകുപ്പിൽ നടപടി പുരോഗമിക്കുന്നത് അറിഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കുന്നു. ട്രൈബ്യൂണൽ ഇല്ലാതാക്കുന്നതിൽ സി.പി.െഎക്ക് കാര്യമായ എതിർപ്പ് ഇല്ലെന്നാണ് സൂചന. ശമ്പളവും നടത്തിപ്പ് ഇനത്തിലും കോടികൾ ചെലവിടുന്നതല്ലാതെ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ പര്യാപ്തമായ ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ലെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ ഏഴു കോടിക്ക് മേൽ തുകയാണ് ട്രൈബൂണൽ വ്യത്യസ്ത ഇനത്തിലായി െചലവഴിച്ചത്. നിലവിലെ സിവിൽ കോടതികളിലേക്ക് കേസുകൾ മാറ്റിയാൽ അധിക ചെലവ് ഒഴിവാക്കാം. ട്രൈബൂണൽ പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കൃത്യമായ നിലപാട് സി.പി.െഎ ഇതുവരെ അറിയിച്ചിട്ടില്ല. ഉത്തരവ് നടപ്പാക്കുന്നതിന് അധികാരമില്ലാത്ത സംവിധാനമെന്ന നിലയിൽ ഫലപ്രദമല്ലെന്ന നിലക്കാണ് തീരുമാനത്തെ സി.പി.െഎ തുറന്നെതിർക്കാത്തത്. ട്രൈബൂണൽ പ്രവർത്തനത്തിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കെ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ വൈകാതെ നിർത്തുമെന്നാണ് സർക്കാർ അറിയിച്ചത്.

തലപ്പത്ത് താൽപര്യക്കാരെ നിയമിച്ചും കൂടുതൽ അധികാരം നൽകുന്നത് മരവിപ്പിച്ചും നിയമനം വൈകിച്ചും മറ്റും ട്രൈബ്യൂണലിനെ കഴുത്ത് ഞെരിച്ചതിനൊടുവിലാണ് പ്രവർത്തനം തന്നെ നിർത്തിക്കളയുന്നതിലേക്ക് സർക്കാർ നീങ്ങുന്നത്. വി.എസ് താൽപര്യമെടുത്തിട്ടും പരിധി വെട്ടിക്കുറച്ച് ഇടത് സർക്കാർ തന്നെ ട്രൈബൂണലിനെ നിസ്സാരവത്കരിച്ചു. കേസിെൻറ സ്വഭാവം നോക്കാതെ മുഴുവൻ ഭൂമി കൈയേറ്റങ്ങളും ൈട്രബ്യൂണലിനു കീഴിലാക്കാനും കൂടുതൽ വില്ലേജുകൾ അധികാര പരിധിയിൽ കൊണ്ടുവരാനും ഉദ്ദേശിച്ച ഓർഡിനൻസ് രാഷ്ട്രീയ-ഭൂമാഫിയ താൽപര്യങ്ങളിൽ അട്ടിമറിച്ചത് ഉമ്മൻ ചാണ്ടി സർക്കാറും പാർട്ടിക്ക് വഴങ്ങി നിർത്തലാക്കുന്നത് പിണറായി സർക്കാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMunnar Tribunal
News Summary - Munnar Tribunal Stop for Cpm interest - Kerala News
Next Story