മെഡി. സീറ്റ് കച്ചവടത്തിന് കുടപിടിച്ചവർ കുടുങ്ങി
text_fieldsതിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ഒാർഡിനൻസ് റദ്ദാക്കിയതിലൂടെ തിരിച്ചടിയേറ്റത് സ്വാശ്രയ മെഡിക്കൽ സീറ്റ് കച്ചവടത്തിന് കുട ചൂടിയ ഭരണ, രാഷ്ട്രീയ നേതൃത്വത്തിന്. സ്വാശ്രയ മെഡിക്കൽ കോളജുകൾ മെറിറ്റ് അട്ടിമറിച്ച് നടത്തിയ പ്രവേശനം കൈയോടെ പിടികൂടിയത് മറികടക്കാൻ ഭരണ, പ്രതിപക്ഷ െഎക്യത്തിൽ കൊണ്ടുവന്ന ഒാർഡിനൻസാണ് കോടതി വിധിയോടെ അകാലചരമമടയുന്നത്. സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ്, സി.പി.െഎ, ബി.ജെ.പി ഉൾപ്പെടെ കക്ഷികൾ വഴിവിട്ട വിദ്യാർഥി പ്രവേശനം ശരിവെക്കാൻ രംഗത്തുവന്നു.
സ്വാശ്രയ മെഡിക്കൽ സീറ്റ് കച്ചവടം ആരോപണങ്ങളിൽ മാത്രം ഒതുങ്ങിയിടത്തുനിന്നാണ് ആദ്യമായി രണ്ട് കോളജുകൾ പണം വാങ്ങി നടത്തിയ പ്രവേശനം തെളിവ് സഹിതം പുറത്തുവരുന്നത്. പ്രവേശന മേൽനോട്ട സമിതി അധ്യക്ഷനായിരുന്ന ജസ്റ്റിസ് ജയിംസിെൻറ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കണ്ണൂർ, കരുണ കോളജുകൾക്ക് കുരുക്കായത്.
രണ്ട് കോളജുകളിലേക്കും 2016-17 വർഷത്തിൽ നടന്ന വഴിവിട്ട വിദ്യാർഥി പ്രവേശനമാണ് നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. പ്രവേശന രേഖകൾ ഒന്നടങ്കം വിളിച്ചുവരുത്തി പരിശോധിച്ച ജയിംസ് കമ്മിറ്റി ക്രമക്കേട് കണ്ടെത്തി വിദ്യാർഥി പ്രവേശനം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ രണ്ട് കോളജുകളും ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ജയിംസ് കമ്മിറ്റി ഉത്തരവ് ശരിവെക്കുകയായിരുന്നു.
ഇതോടെയാണ് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ഇറക്കി ഭരണ, രാഷ്ട്രീയ നേതൃത്വത്തെ വിലയ്ക്കുവാങ്ങാൻ കോളജ് മാനേജ്മെൻറ് ശ്രമം നടത്തിയത്. തുടർന്നാണ് പ്രതിപക്ഷം കൂടി അഭ്യർഥിച്ചതിനെ തുടർന്ന് രണ്ട് കോളജുകളിലെയും പ്രവേശനം ക്രമവത്കരിക്കാൻ സംസ്ഥാന സർക്കാർ ഒാർഡിനൻസ് പുറപ്പെടുവിച്ചത്. പ്രവേശനം നേടിയ വിദ്യാർഥികളുടെ ഭാവി കരുതിയാണ് ഒാർഡിനൻസ് എന്ന ന്യായവും ഇവർ നിരത്തിയത്. ഇതിനെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഒാർഡിനൻസ് നിയമമാക്കാൻ പിന്നീട് ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുകയും െചയ്തു.
വി.ടി. ബൽറാം മാത്രമാണ് സഭയിൽ ബില്ലിനെ എതിർത്തത്. ഇതിനിടെ ഒാർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സർക്കാർ വെട്ടിലായി. നിയമസഭ പാസാക്കിയ ബിൽ അംഗീകാരത്തിനായി ഗവർണർക്ക് അയച്ചെങ്കിലും ഗവർണർ മടക്കി അയച്ചു. ഇതുസംബന്ധിച്ച കേസിൽ അന്തിമ വിധിയാണ് ഇപ്പോൾ സുപ്രീംകോടതി പുറപ്പെടുവിച്ചത്. കണ്ണൂർ മെഡിക്കൽ കോളജിലെ 150ഉം കരുണ മെഡിക്കൽ കോളജിലെ 30 സീറ്റുകളിലേക്കുമാണ് ക്രമവിരുദ്ധ പ്രവേശനം നടന്നതായി ജയിംസ് കമ്മിറ്റി കണ്ടെത്തിയത്.
ഇതിൽ കണ്ണൂരിൽ 12ഉം കരുണയിൽ ആറും വിദ്യാർഥികൾ പണം തിരിെക വാങ്ങി കോളജ് വിട്ടു. ബാക്കിയുള്ള വിദ്യാർഥികളെ കോളജ് തുടർന്നും പഠിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ 138ഉം കരുണയിലെ 24ഉം വിദ്യാർഥികളുടെ പ്രവേശനം ക്രമവത്കരിക്കാനായിരുന്നു ഒാർഡിനൻസ് കൊണ്ടുവന്നത്. ഇൗ വിദ്യാർഥികൾക്ക് മെറിറ്റുണ്ടെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. എന്നാൽ, നാലു ലക്ഷത്തിനു മുകളിൽ റാങ്ക് നേടിയ വിദ്യാർഥികൾക്ക് വരെ ഇൗ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനം നൽകിയതായി രേഖകൾ പുറത്തുവന്നതോടെ സർക്കാറിെൻറ പ്രതിരോധം പാളുകയായിരുന്നു.
50 ലക്ഷം രൂപ വരെ വിദ്യാർഥികളിൽനിന്ന് കണ്ണൂർ മെഡിക്കൽ കോളജ് അധികൃതർ വാങ്ങിയതായി പ്രവേശന മേൽനോട്ട സമിതിക്ക് പരാതി ലഭിച്ചിരുന്നു. പണം തിരികെ നൽകാനുള്ള നിർദേശം പാലിക്കാത്തതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലെ ഇൗ വർഷത്തെ വിദ്യാർഥി പ്രവേശനം പ്രവേശന മേൽനോട്ട സമിതി തടയുകയും ചെയ്തിരുന്നു.
കണ്ണൂർ മെഡി. കോളജ് നിലനിൽപ് തുലാസിൽ
സ്വന്തംലേഖകൻ
കണ്ണൂർ: ക്രമരഹിത നടപടികളാൽ പലകുറി വിവാദം സൃഷ്ടിച്ച കണ്ണൂർ മെഡിക്കൽ കോളജിെൻറ ഭാവി ഇരുളിൽ. നിലവിലുള്ള രണ്ടു ബാച്ചുകൾക്ക് ശേഷം കോളജിന് മുന്നോട്ടുള്ള വഴി ദുഷ്കരമാണ്. കോടതി വിധിപ്രകാരം നൽകേണ്ട നഷ്ടപരിഹാരം 137 കുട്ടികൾക്ക് 110 കോടിയോളം വരും. ഇത് കോളജിെൻറ നെട്ടല്ലൊടിക്കും.
അങ്ങനെയെങ്കിൽ നിലവിലുള്ള 2015, 2017 ബാച്ചുകളുടെ പഠനം പൂർത്തിയാകുന്നതുവരെ മാത്രമേ തുടരാനാവൂ. കോളജ് സ്ഥാപിതമായത് മുതൽ വിവാദങ്ങളായിരുന്നു. 1767ല് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച തോട്ടവും ബംഗ്ലാവുമടക്കം കോളജ് സ്ഥിതിചെയ്യുന്ന 300 ഏക്കറോളം ഭൂമി നിയമങ്ങൾ മറികടന്ന് കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി.
2001ല് കാരന്തൂര് മര്കസ് സെക്രട്ടറി വാങ്ങിയ ഭൂമി കോളജ് മാേനജ്മെൻറിന് കൈമാറിയ വിവാദം വിജിലന്സ് അന്വേഷിച്ചിരുന്നു. 2006ൽ മെഡിക്കൽ കോളജിനുള്ള അടിസ്ഥാന സൗകര്യമില്ലാതെയായിരുന്നു തുടക്കം.
കണ്ണൂരിലും പരിസരത്തെയും വിവിധ ആശുപത്രികൾ കോളജിെൻറ പ്രാക്ടിക്കൽ സെൻററുകളായി രേഖയിൽ കാണിച്ചാണ് ഒാരോവർഷവും രജിസ്ട്രേഷൻ പുതുക്കിയത്. പ്രവേശന കമീഷണർ മുമ്പാകെ കോളജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യാജരേഖ നൽകിയെന്നുവരെ കണ്ടെത്തി. 2016ലെ ബാച്ചിെൻറ പ്രവേശനവുമായി ബന്ധപ്പെട്ടാണ് നിലവിലെ പ്രതിസന്ധി.
പ്രവേശനം ക്രമവിരുദ്ധമെന്നുകണ്ട് മേൽനോട്ടസമിതി അംഗീകാരം പിൻവലിച്ചപ്പോഴാണ് സംസ്ഥാനസർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നത്. പതിവിനു വ്യത്യസ്തമായി പ്രതിപക്ഷവും സഹായിച്ചു. വിദ്യാർഥികളുടെ ഭാവിമാത്രമേ ഇക്കാര്യത്തിൽ പരിഗണിച്ചുള്ളൂ എന്നാണ് മുഖ്യമന്ത്രി വിവരിച്ചത്.
എന്നാൽ, മാനേജ്മെൻറിനെ സഹായിക്കാനാണിതെന്ന ആരോപണം നേരിടേണ്ടിവന്നു. പ്രവേശനം നേടിയ 150 കുട്ടികളിൽ 13 പേരുടേത് മാനേജ്മെൻറ് ഒത്തുതീർത്തിരുന്നു. ശേഷിച്ച 137 പേരിൽനിന്നുള്ള അമിത ഫീസാണ് നിയമയുദ്ധമായി തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.