Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് കാറും...

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

text_fields
bookmark_border
മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
cancel

മലപ്പുറം: പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. കുണ്ടുകടവിൽ ശനിയാഴ്ച രാത്രിയാണ് അപകടമ ുണ്ടായത്. തിരൂർ ബി.പി അങ്ങാടി സ്വദേശി ചിറയൽ അഹമ്മദ് ഫൈസൽ (49), ഭാര്യ സുബൈദ (40), അയൽവാസിയും ഡ്രൈവറുമായ പോറോത്ത് നൗഫൽ (2 9) എന്നിവരാണ് മരിച്ചത്. അഹമ്മദ് ഫൈസലിെൻറ പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെ രാത്രി 11.30ഓടെയാണ് അപകടം. കുണ്ടുകടവ് ജങ്ഷൻ-പുത്തൻ പള്ളി റോഡിലെ പൊന്നാനി പുളിക്കകടവിൽ കാറും ലോറിയും കൂട്ടിയിടിക്കുകയാ യിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടം നടന്നയുടൻ പൊലീസ് സ്ഥ ലത്തെത്തി. തുടർന്ന്, അപകടത്തിൽപെട്ടവരെ എടപ്പാൾ ആശുപത്രിയിലേക്ക് മാറ്റി. അഹമ്മദ് ഫൈസലാണ് കാർ ഓടിച്ചിരുന്നത് .

മരിച്ചവർക്ക് നാട് കണ്ണീരോടെ വിടനൽകി. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം അ ഹമ്മദ് ഫൈസലിെൻറയും സുബൈദയുടെയും മൃതദേഹം ബി.പി അങ്ങാടി വടക്കേ ജുമാഅത്ത് പള്ളിയിലും നൗഫലിെൻറ മൃതദേഹ ം ബി.പി അങ്ങാടി ടൗൺ ജുമാമസ്ജിദിലും ഖബറടക്കി. പരിക്കേറ്റ ബി.പി അങ്ങാടി കോട്ടത്തറ വീട്ടിൽ നൗഷാദ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊന്നാനി താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചതിരിഞ്ഞാണ് മൃതദേഹങ്ങൾ വിട്ടുകിട്ടിയത്. പ്രവാസജീവിതം മതിയാക്കി കഴിഞ്ഞ മാസമാണ് ഫൈസൽ നാട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ച ഞെട്ടലോടെയാണ് അപകട വിവരം നാടറിഞ്ഞത്. തുടർന്ന്, മരണവീടുകളിലേക്ക് നാടൊഴുകുകയായിരുന്നു. ഒരു നോക്കുകാണാനും സംസ്കാര ചടങ്ങുകളിൽ പെങ്കടുക്കാനുമായി ആയിരങ്ങളാണ് എത്തിയത്. പുത്തനത്താണിയിലെ കുഞ്ഞിമുഹമ്മദ്-റുഖിയ ദമ്പതികളുടെ മകളാണ് സുബൈദ. കദീജ ബിൻസി, വിദ്യാർഥികളായ ഫാത്തിമ ജിൻസി, ഷാഹുൽ ഹമീദ് എന്നിവർ മക്കളാണ്. മരുമകൻ: ഷാഹുൽ ഹമീദ്. ബി.പി അങ്ങാടി പരേതനായ അബ്ദുൽ ലത്തീഫ്-ഉമ്മുസൽമ ദമ്പതികളുടെ മകനാണ് നൗഫൽ. ഷബീബയാണ് ഭാര്യ. സഹോദരൻ: ജൈസൽ.

ജില്ലയിൽ ഈ വർഷം പൊലിഞ്ഞത് മുന്നൂറിലേറെ ജീവനുകൾ; കൂടുതലും ബൈക്ക് അപകടങ്ങൾ

മലപ്പുറം: നിരത്തിൽ വാഹനാപകടം തുടർക്കഥയാവുേമ്പാൾ പൊലിയുന്നത് നിരവധി ജീവനുകൾ. അമിതവേഗം, മോശം റോഡുകള്‍, വാഹന പെരുപ്പം എന്നിവ അപകടം വർധിപ്പിക്കുേമ്പാൾ നഷ്ടമാവുന്നത് പല കുടുംബങ്ങളുടെയും പ്രതീക്ഷകളാണ്.കഴിഞ്ഞദിവസം രാത്രി പൊന്നാനിയിൽ നടന്ന അപകടത്തിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. ഈ മാസം ആദ്യപകുതി പിന്നിടുേമ്പാൾതന്നെ 12 ജീവനുകൾ വിവിധ അപകടങ്ങളിലായി നഷ്ടമായി. ഈ വർഷം ജില്ലയിൽ രണ്ടായിരത്തോളം അപകടം നടന്നതായാണ് പൊലീസിെൻറ കണക്ക്്. ഈ അപകടങ്ങളിൽനിന്നായി 308 പേർക്ക് ജീവൻ നഷ്ടമാവുകയും 2300ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നിയമം കർശനമാക്കിയിട്ടും ട്രാഫിക് ബോധവത്കരണം നടത്തിയിട്ടും അപകടങ്ങൾ കുറയുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബൈക്കുകളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. അപകടമരണം കൂടുതൽ സംഭവിച്ചതും ബൈക്ക് യാത്രികർക്കാണ്. ഏറ്റവും കൂടുതൽ ജീവൻ പൊലിഞ്ഞത് ജനുവരിയിലാണ്. ആ മാസം 44 പേരാണ് മരിച്ചത്. ഏറ്റവും കുറവ് അപകടങ്ങൾ നടന്നത് ആഗസ്റ്റിലായിരുന്നു (166 അപകടങ്ങളിൽ 17 മരണം). അതേസമയം, മറ്റു മാസങ്ങളിലെല്ലാം 200ലധികം അപകടങ്ങൾ ജില്ലയിൽ നടന്നിട്ടുണ്ട്.

ഈ മാസം മരിച്ചത് 12 പേർ
നവംബറിൽ മാത്രം ജില്ലയിൽ വിവിധ വാഹനാപകടങ്ങളിൽ മരിച്ചത് 12 പേരാണ്. ശനിയാഴ്ച പൊന്നാനിയിൽ മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്. 15ന് മലപ്പുറം വാറങ്കോട് വെച്ചുണ്ടായ ബൈക്കപകടത്തിൽ 22കാരൻ മരിച്ചു. 13ന് ഏലംകുളത്ത് ലോറി ഓട്ടോയിലിടിച്ച് ഒാട്ടോ ഡ്രൈവർ മരിച്ചു. അന്നേദിവസം മാറഞ്ചേരിയിൽ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ കാൽനട യത്രക്കാരനും മരിച്ചു. ഏഴിന് പെരിന്തൽമണ്ണ പൂപ്പലത്ത് ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ലോറിക്കടിയിൽെപ്പട്ട് യുവാവ് മരിച്ചു. ആറിന് തേഞ്ഞിപ്പലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് 21കാരൻ മരിച്ചു.

നാലിന് എടവണ്ണക്കടുത്ത് സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റ് വീട്ടമ്മ മരിച്ചു. മൂന്നിന് നിലമ്പൂർ മുട്ടിക്കടവിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധിക മരിച്ചു. അന്നേദിവസം മഞ്ചേരിയിൽ ബസിടിച്ച് ഓട്ടോ ഡ്രൈവറും മരിച്ചിരുന്നു. നവംബർ ഒന്നിന് ചേലേമ്പ്ര ഇടിമൂഴിക്കലിൽ െക.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. കൂടാതെ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിച്ചത്. ഒക്ടോബറിൽ കുറ്റിപ്പുറം മേൽപാലത്തിൽ ബസ് മറിഞ്ഞ് 26 പേർക്ക് പരിക്കേറ്റിരുന്നു. വെന്നിയൂരിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി 15ഓളം പേർക്ക് പരിക്കേറ്റതും കഴിഞ്ഞ മാസമായിരുന്നു. ഒക്ടോബറിൽ 20ഓളം പേരാണ് വിവിധ അപകടങ്ങളിൽ ജില്ലയിൽ മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniroad accidentkerala newsmalayalam newsMalappuram News
News Summary - Malapuram car accident-Kerala news
Next Story