Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിംഗച്ഛേദം നടത്തിയ...

ലിംഗച്ഛേദം നടത്തിയ സംഭവം: പെൺകുട്ടി സംഘ്പരിവാർ തടങ്കലിലെന്ന് കാമുകൻ

text_fields
bookmark_border
ലിംഗച്ഛേദം നടത്തിയ സംഭവം: പെൺകുട്ടി സംഘ്പരിവാർ തടങ്കലിലെന്ന് കാമുകൻ
cancel

കൊച്ചി: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗച്ഛേദം നടത്തിയ സംഭവത്തിലെ പെൺകുട്ടിയെ സംഘ്പരിവാറുകാർ അന്യായമായി തടങ്കലിൽ പാർപ്പിച്ച് വ്യാജമൊഴികൾ പറയിപ്പിക്കുകയാണെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. െനടുമങ്ങാട് നെട്ടാറച്ചിറയിൽ അന്യായ തടങ്കലിലുള്ള പെൺകുട്ടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാമുകൻ അയ്യപ്പദാസ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

സ്വാമി ഗംഗേശാനന്ദയുടെ ഹോട്ടൽ നടത്തിപ്പുകാരനായിരുന്നു താനെന്ന് കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശിയായ അയ്യപ്പദാസ് പറയുന്നു. നിയമ വിദ്യാർഥിനിയായ പെൺകുട്ടിയുമായി ഒരു വർഷത്തിലേറെയായി താൻ ഇഷ്ടത്തിലാണ്. ഇടക്കിടെ വീട്ടിൽ പോകാറുണ്ടായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുമായി അടുപ്പമുണ്ടായിരുന്ന സ്വാമിയും വീട്ടിലെ സന്ദർശകനായിരുന്നു. പെൺകുട്ടിയുടെ പിതാവ് തളർന്ന് കിടപ്പിലായതിനാൽ സ്വാമിക്ക് വീട്ടിൽ ഏറെ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. മേയ് 19ന് രാത്രി 11.30ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആത്മരക്ഷാർഥം പെൺകുട്ടി സ്വാമിയുടെ ലൈംഗികാവയവം മുറിച്ചത്. തനിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പും സ്വാമി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയതിനെത്തുടർന്ന് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമപ്രകാരവും (പോക്സോ) സ്വാമിക്കെതിരെ കേസെടുത്തിരുന്നു. പൊലീസിൽ നൽകിയ മൊഴിതന്നെ പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിലും ആവർത്തിച്ചു. 

എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനിടെ സംഘ്പരിവാറുകാർ ഗൂഢാലോചന നടത്തി ബലമായി പെൺകുട്ടിയെ വീട്ടിൽനിന്ന് മാറ്റുകയായിരുന്നു. ഇവരുടെ  തടങ്കലിലായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കേസിൽ തന്നെക്കൂടി പ്രതിയാക്കുന്ന തരത്തിൽ അഭിഭാഷകന് കത്തെഴുതിച്ചു. പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴിക്ക് വിരുദ്ധമായാണ് കത്തെഴുതിയത്. സ്വാമിയുടെ അഭിഭാഷകനെ ഫോണിൽ വിളിപ്പിച്ചും മൊഴി നൽകി. പെൺകുട്ടിയെ തടങ്കലിൽനിന്ന് രക്ഷിക്കാൻ അപേക്ഷിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും മാതാപിതാക്കളുടെ അറിവോടെയാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. തിരുവനന്തപുരം ഐ.ജി, തിരുവനന്തപുരം പേട്ട സി.െഎ, പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവരോട് പെൺകുട്ടിയെ ഹൈകോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സ്വതന്ത്രയാക്കിയാൽ പൊലീസിലും മജിസ്ട്രേറ്റിലും നൽകിയ മൊഴിയിൽ പെൺകുട്ടി ഉറച്ചുനിൽക്കുമെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swami gangeshanada
News Summary - linga
Next Story