കെ.എസ്.ആർ.ടി.സിക്ക് ഇന്ധനനികുതി: വറുതിയിലും പ്രതിമാസം സർക്കാർ പിടുങ്ങുന്നത് 21.70 കോടി
text_fieldsതിരുവനന്തപുരം: കടത്തിനു പുറമെ പെൻഷനും ശമ്പളത്തിനും വക കണ്ടെത്താനാകാതെ കെ.എസ്.ആർ.ടി.സി വട്ടം ചുറ്റുേമ്പാൾ ഇന്ധന നികുതിയിനത്തിൽ പ്രതിമാസം സർക്കാർ പിടുങ്ങുന്നത് 21.70 കോടി. കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായി ഇടപെടുമെന്ന് മുഖ്യമന്ത്രിയടക്കം ആവർത്തിക്കുേമ്പാഴാണ് നികുതിയിനത്തിലെ ഇൗ അധികഭാരം.
ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പലതിനും അഞ്ച് ശതമാനം മാത്രമായി ഇന്ധന നികുതി പരിമിതപ്പെടുത്തി നൽകുമ്പോഴാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിക്ക് നേരെ സർക്കാർ മുഖം തിരിക്കുന്നത്. ഒരു ലിറ്റർ ഡീസൽ വിലയിൽ 24 ശതമാനമാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് നികുതിയിനത്തിൽ ഈടാക്കുന്നത്. മറ്റ് പൊതുമേഖല സ്ഥാപനങ്ങളുടേതിന് സമാനം അഞ്ച് ശതമാനമായി കുറക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറായിട്ടില്ല. ഏറ്റവുമൊടുവിൽ അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശികയാകുകയും ശമ്പളത്തിന് വക കണ്ടെത്താൻ ഡിപ്പോകൾ ധനകാര്യ സ്ഥാപനങ്ങൾക്ക് പണയം വെക്കേണ്ടിവരുകയും ചെയ്യുന്ന സാഹചര്യത്തിലും സർക്കാർ അനങ്ങുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയില്ലെന്നതും കാര്യങ്ങൾ രൂക്ഷമാക്കുന്നു. ലിറ്ററിന് ശരാശരി 67 രൂപ നിരക്കിലാണ് കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം ലഭിക്കുന്നത്.
കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധന കോർപറേഷെൻറ നിലനിൽപിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. നേരത്തെ ഇന്ധനം വാങ്ങിയ ഇനത്തിെല കുടിശ്ശിക ഇനിയും തീർക്കാനുണ്ട്. കുടിശ്ശിക കൂടുന്നതോടെ ഇന്ധനക്കമ്പനി വിതരണം നിർത്തുന്ന സാഹചര്യമുണ്ട്. പ്രതിദിനം 4.5 ലക്ഷം ലിറ്റർ ഡീസലാണ് ആവശ്യം. 24 ശതമാനം നികുതിയടക്കം 3.01 കോടി രൂപയാണ് ഈ ഇനത്തിലെ പ്രതിദിന ചെലവ്. നികുതി അഞ്ച് ശതമാനമായി കുറച്ചാൽ 2.40 കോടി രൂപയേ പ്രതിദിനം ഇന്ധന ഇനത്തിൽ ചെലവാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.