കൃഷ്ണദാസിെൻറ അറസ്റ്റിനെച്ചൊല്ലി ആക്ഷേപം
text_fieldsതൃശൂര്: ജിഷ്ണുവിെൻറ ദുരൂഹമരണത്തിൽ ഒത്തുകളിക്കുന്നുവെന്നും പ്രതികളെ രക്ഷിക്കുകയാണെന്നുമുള്ള ആക്ഷേപത്തിൽനിന്ന് കൃഷ്ണദാസിെൻറ അറസ്റ്റോടെ പൊലീസിന് തൽക്കാലം മാനം രക്ഷിക്കാം. എന്നാൽ, ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പൊലീസിെൻറ നടപടിയെ രൂക്ഷമായി വിമർശിച്ച ഹൈകോടതിയുടെ പരാമർശങ്ങൾ ഗൗരവതരമാണ്. ജിഷ്ണു മരിച്ച് രണ്ടര മാസമെത്തിയിട്ടും മുൻകൂർ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടവരെപ്പോലും പിടികൂടാനാവാത്തതിൽ എല്ലാ മേഖലയിൽനിന്നും അമർഷം ഉയർന്നിരുന്നു.
അടുത്ത ദിവസം ബന്ധുക്കൾ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിെട നടന്ന ആസൂത്രിത നീക്കമാണ് കൃഷ്ണദാസിെൻറ അറസ്റ്റെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾ പാലിച്ചിട്ടില്ലെന്നും മേലധികാരികളുമായി ചർച്ച ചെയ്തിട്ടില്ലെന്നും പൊലീസിൽത്തന്നെ സംസാരമുണ്ട്. ജിഷ്ണുവിേൻറത് ആത്മഹത്യതന്നെയെന്ന വാദത്തിൽ ഉറച്ചുനിന്ന പൊലീസ്, കേസ് വിവാദമായപ്പോൾ 38ാം ദിവസമാണ് കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അഞ്ചുപേർക്കെതിരെ കേസെടുത്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ചശേഷമുള്ള ഇൗ നടപടി ഏറെ വിമർശിക്കപ്പെട്ടിരുന്നു. പ്രതി ചേർക്കപ്പെട്ടതോടെ ഒളിവിൽ പോയവരെ രണ്ടര മാസമായി പൊലീസ് ‘തിരയുകയാണ്’. ഈ സാഹചര്യത്തിൽ ഈ മാസം 27 മുതൽ ഡി.ജി.പിയുടെ ഓഫിസിന് മുന്നിൽ നിരാഹാരസമരം തുടങ്ങുമെന്ന് ജിഷ്ണുവിെൻറ ബന്ധുക്കളും സുഹൃത്തുക്കളും പ്രഖ്യാപിച്ചിട്ടുണ്ട്.
ജിഷ്ണു കേസിൽ കൃഷ്ണദാസിന് ഹൈകോടതിയുടെ മുൻകൂർ ജാമ്യമുണ്ടെങ്കിലും മറ്റ് രണ്ടുപേരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇവർക്കായി തമിഴ്നാട്ടിലും കർണാടകയിലും തിരച്ചിൽ നടക്കുന്നുവെന്നാണ് പൊലീസിെൻറ അവകാശവാദം. കേസിൽ തുടക്കം മുതൽ പൊലീസും പ്രതികളും ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം കൃഷ്ണദാസിന് ജാമ്യം ലഭിച്ചപ്പോൾ കൂടുതൽ ശക്തമായി. ജിഷ്ണു കേസിൽ അറസ്റ്റ് ചെയ്യാനാവില്ലെന്നിരിേക്ക, മറ്റൊരു കേസിലൂടെ കേസിലെ ഒന്നാംപ്രതി കൂടിയായ കൃഷ്ണദാസ് അറസ്റ്റിലായതോടെ തൽക്കാലത്തേക്കെങ്കിലും പൊലീസിന് മുഖം രക്ഷിക്കാനാവുമെങ്കിലും തിരക്കിട്ട നടപടികളും പരാതിയിലില്ലാത്ത കാരണങ്ങൾ എഴുതിച്ചേർത്തുവെന്നുമുള്ള കോടതിയുടെ കണ്ടെത്തലും പൊലീസിന് നാണക്കേടാണ്. ജിഷ്ണു കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്ന വിവരം അറിയിക്കാത്തതിലും അന്വേഷണസംഘത്തിൽ എതിർപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.