സോളാർ ചൂടിനിടെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി 21ന്
text_fieldsതിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലും കോൺഗ്രസിനകത്തും സോളാർ വിഷയം പുകയുന്നതിനിടെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം 21ന് ചേരുന്നു. രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനില്‍ യോഗം ചേരാനാണ് തീരുമാനം.
സംസ്ഥാന നേതാക്കൾ ഹൈകമാൻഡുമായി കഴിഞ്ഞയാഴ്ച ചർച്ച നടത്തിയപ്പോൾതന്നെ എത്രയും വേഗം രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ചുചേർക്കാൻ ധാരണയായിരുന്നു. റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്ന് കോൺഗ്രസും പാർട്ടിയിലെ കുറ്റാരോപിതരും ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ വഴങ്ങിയിട്ടില്ല.
ഇൗ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തെ എങ്ങനെ പ്രതിരോധിക്കണമെന്നകാര്യത്തിൽ രാഷ്ട്രീയകാര്യസമിതിയിൽ ആലോചന നടക്കും. അന്വേഷണ റിപ്പോർട്ടിെൻറ പകർപ്പ് ലഭിക്കുന്നതിന് കോടതിയെ സമീപിക്കുന്നകാര്യവും ചർച്ചയാകും.
അന്വേഷണ റിപ്പോർട്ട് പൂർണമായും പുറത്തുവരാത്ത സാഹചര്യത്തിൽ കുറ്റാരോപിതർക്കെതിരെ കാര്യമായ വിമർശനം ഉയരാൻ ഇടയില്ല. നേതാക്കൾെക്കതിരെ കേസെടുക്കാനുള്ള നീക്കത്തെ നേരിടാനുള്ള വഴികൾ മാത്രമായിരിക്കും യോഗം പരിഗണിക്കുക.
കെ.പി.സി.സി അംഗങ്ങളുടെ പട്ടികയുടെ കാര്യത്തിൽ ഇതേവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. മാർഗനിർദേശങ്ങൾ ലംഘിച്ച് തോന്നുംപോലെ ഗ്രൂപ് നേതൃത്വം അംഗങ്ങളെ നിശ്ചയിച്ചുവെന്ന പരാതിയാണ് ഉയരുന്നത്. ഇതാണ് പട്ടികക്ക് അംഗീകാരം നൽകുന്നത് വൈകാനുള്ള കാരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.