കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം തുടങ്ങി
text_fieldsതിരുവനന്തപുരം: സോളാർ കേസിലെ ഭിന്നതകൾക്കിടെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയോഗം തുടങ്ങി. റിപ്പോർട്ട് നവംബർ ഒമ്പതിന് നിയമസഭയിൽ സമർപ്പിക്കാനിരിക്കെ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്ന ചർച്ച യോഗത്തിലുണ്ടാകും. വിഷയത്തിൽ കോൺഗ്രസിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുകയാണ്. എ ഗ്രൂപ്പുകാരാണ് റിപ്പോർട്ടിലെ പരാമർശവിധേയരിൽ ഏറെയും. റിപ്പോർട്ട് ഗുരുതരമെന്ന വിമർശവുമായി വി.ഡി. സതീശനാണ് ഇൗ വിഷയത്തിൽ ആദ്യ പരസ്യവെടി പൊട്ടിച്ചത്. രാഷ്ട്രീയകാര്യസമിതിയിൽ പാർട്ടിയിലെ ഭിന്നത മറനീക്കുമെന്നാണ് റിപ്പോർട്ട്.
എത്രയുംവേഗം രാഷ്ട്രീയകാര്യസമിതി വിളിച്ച് വിഷയം ചർച്ചചെയ്യാൻ ഹൈകമാൻഡുമായി കഴിഞ്ഞയാഴ്ച സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. റിപ്പോർട്ടിെൻറ കോപ്പി ആവശ്യപ്പെട്ട് സർക്കാറിനും വിവരാവകാശ കമീഷനും ഉമ്മൻ ചാണ്ടി കത്ത് നൽകിയിരുന്നു. എന്നാൽ നിയമസഭയിൽ െവക്കാതെ അത് നൽകാനാവില്ലെന്ന നിലപാടാണ് സർക്കാറിന്
ഇൗ സാഹചര്യത്തിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് ഉന്നയിക്കുകയായിരുന്നു. ഇത് അവസരമായി കണ്ടാണ് ഇപ്പോൾ പ്രേത്യക സമ്മേളനം വിളിക്കുന്നത്. നിയമസഭയിൽ സമർപ്പിക്കുന്നതോടെ ഇത് പൊതുരേഖയായി മാറും.
സർക്കാറും മുഖ്യമന്ത്രിയും രാഷ്ട്രീയം കളിക്കുകയാണെന്ന നിലപാടായിരിക്കും എ ഗ്രൂപ് സ്വീകരിക്കുക. പാർട്ടിക്കെതിരായ നീക്കം എന്ന നിലയിലായിരിക്കും ഇത്. പാമോയിൽ കേസിൽ കരുണാകരെൻറ അനുഭവം മുൻനിർത്തി െഎ ഗ്രൂപ്പിൽനിന്ന് കടുത്തവിമർശം വന്നേക്കും. അതേസമയം, റിപ്പോർട്ടിലെ നടപടിയിൽ സർക്കാറിലെ ആശയക്കുഴപ്പം ഉപയോഗപ്പെടുത്താൻ പാർട്ടി പൊതുവായി ശ്രമംനടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.