കൊച്ചി ജലമെട്രോ ജനറല്‍ കണ്‍സൽട്ടന്‍സിയായി എയ്കോം കണ്‍സോർട്യത്തെ നിയമിച്ചു
text_fields
ന്യൂഡല്‍ഹി: കൊച്ചി ജലമെട്രോയുടെ ജനറല്‍ കണ്‍സൽട്ടന്‍സിയായി എയ്കോം കണ്‍സോർട്യത്തെ നിയമിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കെ.എം.ആർ.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ഏകീകൃത പൊതുഗതാഗത സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുെവപ്പായ ജല മെട്രോ പദ്ധതിയുടെ വിശദമായ േപ്രാജക്ട് തയാറായിട്ടുണ്ടെങ്കിലും നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ജനറല്‍ കണ്‍സൽട്ടൻസിയുടെ പരിശോധനയാണ് നിലവില്‍ ശേഷിക്കുന്നത്. െചാവ്വാഴ്ച ചേര്‍ന്ന് കെ.എം.ആർ.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം എയ്കോം കണ്‍സോർട്യത്തെ തെരഞ്ഞെടുത്തതോടെ തുടർ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. എയ്കോം ഇന്ത്യ ലിമിറ്റഡ്, അര്‍ബന്‍ മാസ് ട്രാന്‍സിറ്റ്, സിബെക് മറൈന്‍ കണ്‍സൽട്ടൻറ് സര്‍വിസ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നതാണ് കണ്‍സോര്‍ട്യം. 38 കോടി രൂപക്കാണ് കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്.
പുതിയ പദ്ധതികള്‍ക്ക് പി.പി.പി മാതൃക വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനു ബാധകമാകില്ലെന്ന് യോഗത്തിനുശേഷം കെ.എം.ആർ.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ നഗര വികസന മന്ത്രാലയത്തിന് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.