Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖാദറിന് ഇത് ...

ഖാദറിന് ഇത്  മൂന്നാമൂഴം 

text_fields
bookmark_border
ഖാദറിന് ഇത്  മൂന്നാമൂഴം 
cancel

മലപ്പുറം: േവങ്ങരയുടെ പ്രതിനിധിയായി അഡ്വ. കെ.എൻ.എ. ഖാദർ വീണ്ടും നിയമസഭയിലേക്ക്. 2001ല്‍ കൊണ്ടോട്ടിയിൽനിന്നും 2011ൽ വള്ളിക്കുന്നിൽനിന്നും വിജയിച്ച കെ.എൻ.എ. ഖാദർ മൂന്നാംതവണയാണ് നിയമസഭയിലെത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ലീഗിനെതിരെ മത്സരിച്ച ചരിത്രവുമുണ്ട്. 1982ൽ സി.പി.ഐ സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ ജനവിധി തേടുമ്പോൾ 32 വയസ്സായിരുന്നു. ലീഗിലെ അവുക്കാദർ കുട്ടി നഹയായിരുന്നു എതിരാളി. 14,059 വോട്ടുകൾക്ക് അന്ന് പരാജയപ്പെട്ടു. ലീഗിനെതിരെ നിരന്തരം ശബ്ദിച്ച ഖാദർ അപ്രതീക്ഷിതമായി 1987ൽ ലീഗിലെത്തി. 

ശരീഅത്ത് ചർച്ചകൾ ചൂടുപിടിച്ച 1980കളുടെ അവസാനം സി.പി.എമ്മിനെതിരെ ലീഗിെൻറ പ്രധാന ആയുധമായി ഖാദർ മാറി. ഇബ്രാഹിം സുലൈമാൻ സേട്ട് പാർട്ടി വിട്ടപ്പോഴും ഖാദറിെന ലീഗ് തുറുപ്പുശീട്ടാക്കി. ലേഖനങ്ങളും കഥാപ്രസംഗവും ഗാനവും വരെ എഴുതി ഖാദർ ലീഗിനായി പ്രതിരോധം തീർത്തു. ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ആയിരിക്കെയാണ് വേങ്ങരയിൽ മത്സരിക്കാനെത്തിയത്. കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 

കെ.എൻ.എ. ഖാദർ
ജനനം: 1950 ജനുവരി ഒന്ന് 
സ്ഥലം: മലപ്പുറം, വടക്കേമണ്ണ
വിദ്യാഭ്യാസം: ബി.എ, എൽ.എൽ.ബി, റഷ്യയിൽനിന്ന് കമ്യൂണിസത്തിലും മാർക്സിസത്തിലും ഉന്നതപഠനം  
കുടുംബം: ഭാര്യ: സാബിറ. മക്കൾ: ഇംതിയാസ്, നസീഫ്, അഹമ്മദ് സയാന്‍, മുഹമ്മദ് ജൗഹര്‍, അയിഷ ഫെമിന്‍
നിയമസഭയിൽ: 2001ല്‍ കൊണ്ടോട്ടിയിൽനിന്നും 2011ൽ വള്ളിക്കുന്നിൽനിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ചു. 
വഹിച്ച പദവികൾ: ലീഗ് സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി, കേരള വഖഫ് ബോര്‍ഡ് അംഗം, ഹജ്ജ് കമ്മിറ്റി അംഗം, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി ചെയര്‍മാൻ‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം, നാഷനല്‍ സേവിങ് സ്‌കീം അഡ്വൈസറി കമ്മിറ്റി അംഗം, സെറിഫെഡ് ചെയര്‍മാന്‍, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ്. 
രാഷ്ട്രീയ ജീവിതം:  സി.പി.ഐയുടെ വിദ്യാർഥി വിഭാഗമായ എ.ഐ.എസ്.എഫിലൂടെ തുടക്കം. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറും സെക്രട്ടറിയുമായി. സി.പി.ഐ ജില്ല സെക്രട്ടറി സ്ഥാനവും വഹിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFkerala newsmalayalam newsVengara Bye Election
News Summary - KNA Khader is Third time in assembly - Kerala news
Next Story