ആരോഗ്യമന്ത്രി രാജിെവക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; പരാമർശം തിരുത്താൻ കോടതിയെ സമീപിക്കും
text_fieldsതിരുവനന്തപുരം: ബാലാവകാശ കമീഷൻ നിയമനവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ വിമർശമേറ്റുവാങ്ങിയ ആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം ബഹളം നടത്തിയതിനെതുടർന്ന് മുക്കാൽ മണിക്കൂറോളം നിയമസഭ നടപടികൾ ശൂന്യവേളയിൽ നിർത്തിെവച്ചു.
മന്ത്രി രാജിവെക്കണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെെട്ടങ്കിലും രാജിെവക്കേണ്ട ഒരു ആവശ്യവുമില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. പരാമർശം തിരുത്താൻ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ ഷാഫി പറമ്പിലിെൻറ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ സ്പീക്കർ സഭാനടപടികൾ നിർത്തിെവച്ചു. മുക്കാൽ മണിക്കൂറിനുശേഷം സഭ വീണ്ടും ചേർന്നപ്പോൾ സഹകരണ ബിൽ ചർച്ചയിൽ സഹകരിക്കുമെന്നും എന്നാൽ ആരോഗ്യമന്ത്രി കൊണ്ടുവരുന്ന സ്വാശ്രയബില്ലുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം അറിയിച്ചു. ആരോഗ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും 12 കേസുകളിലെ പ്രതിയായ വ്യക്തിയെ കമീഷൻ അംഗമായി കൊണ്ടുവരാനാണ് മന്ത്രി ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യത്തിലാണ് കോടതി പരാമർശമെന്നും യാഥാർഥ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ കാലാവധി നീട്ടിയത് കൂടുതൽ പേർക്ക് അവസരം നൽകാനാണ്. ബാലാവകാശ കമീഷനിൽ രാഷ്ട്രീയബന്ധമുള്ളവരെ നിയമിച്ചതിൽ അനൗചിത്യമില്ല. രാഷ്ട്രീയ പ്രവർത്തനം അധമമാണെന്ന ചിന്ത രാഷ്ട്രീയക്കാർ ഉയർത്തുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ഡി.സി.സി പ്രസിഡൻറായിരുന്ന മോഹൻകുമാറിനെ യു.ഡി.എഫ് മനുഷ്യാവകാശ കമീഷൻ അംഗമാക്കിയിട്ടുണ്ട്. കൊട്ടിയൂർ കേസിൽ പ്രതിയായ ആളെയല്ല നിയമിച്ചത്. അതേസമയം തെരഞ്ഞെടുത്ത എല്ലാവർക്കും വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാര ദുർവിനിയോഗമാണ് മന്ത്രി നടത്തിയെതന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇ.പി. ജയരാജന് ഒരു നീതിയും ശൈലജക്ക് മറ്റൊരു നീതിയുമാണ്. ശൈലജ തൊട്ടതെല്ലാം കുളമാക്കി. രാഷ്ട്രീയക്കാരെ നിയമിക്കുന്നതിന് തങ്ങൾ എതിരല്ല. പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുന്ന ആെളയും 12 കേസിലെ പ്രതിയെയും പഞ്ചായത്ത് പ്രസിഡൻറിെന തട്ടിക്കൊണ്ടുപോയവരെയും ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.