Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവം ഒരു...

കലോത്സവം ഒരു ചൂണ്ടുവിരൽ..പക്ഷെ..

text_fields
bookmark_border
കലോത്സവം ഒരു ചൂണ്ടുവിരൽ..പക്ഷെ..
cancel

കുട്ടികൾ ഒാണേത്തക്കാളും വിഷുവിനേക്കാളും വലിയ ആഘോഷമായാണ് സ്കൂൾ കലോത്സവത്തെ കാണുന്നത്. സർക്കാറും മാധ്യമങ്ങളും അതിനെ ഉത്സവമാക്കി മാറ്റിക്കഴിഞ്ഞു. കലോത്സവ വേദിയിൽനിന്ന് കലാരംഗത്ത് മുടിച്ചൂടാമന്നർ ആയവരും ഒൗന്നിത്യങ്ങൾ താണ്ടിയവരും പലരുമുണ്ട്. യേശുദാസ്, പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര, മഞ്ജു വാര്യർ, കാവ്യാ മാധവൻ...എന്നാൽ, മോഹൻലാൽ, സംയുക്താവർമ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങി നിരവധി പേർ കലോത്സവങ്ങളിലൂടെ വന്നവരല്ല. നാളത്തെ കലാകാരന്മാരുടെ മാനദണ്ഡമായി കലോത്സവത്തെ കാണാൻ പറ്റില്ല. 

കുട്ടികളുടെ ഉള്ളിലുള്ള അഭിരുചി വളർത്താനും ആത്മവിശ്വാസവും ധൈര്യവും പകരാനും കലോത്സവം ഏറ്റവും നല്ല േവദിയാണ്. സഭാകമ്പം ഇല്ലാതാക്കാനും ആളുകളോട് ആത്മ വിശ്വാസത്തോടെ സംസാരിക്കാനും അവരെ പ്രാപ്തരാക്കും. കലോത്സവങ്ങളിൽ നന്നായി പ്രകടനം നടത്തുന്നവർക്ക് പിന്നീട് അവരുടെ വിഹാരരംഗം വേറെയായാലും അതിൽ നന്നായി തിളങ്ങാൻ കഴിയുന്നു. ഡോക്ടർമാർ, ബിസിനസുകാർ, എൻജിനീയർമാർ തുടങ്ങി ഇത്തരത്തിൽ നിരവധി പേരെ കണ്ടെത്താനാവും. ഇതാണ് കലോത്സവത്തിെൻറ വളരെ പോസിറ്റീവായ വശം. എന്നാൽ, വസ്ത്രാലങ്കാരത്തിനും മേക്കപ്പിനുമായുള്ള ഭാരിച്ച െചലവാണ് കലോത്സവത്തിെൻറ നെഗറ്റീവായ വശങ്ങളിൽ ഒന്ന്. പല ഇനങ്ങളും കാപ്സ്യൂളാക്കിയാണ് അവതരിപ്പിക്കുന്നത്. അതിന്തന്നെ ഒരു കുട്ടിക്ക് ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുന്നുെവന്നാണ്  മനസ്സിലാക്കുന്നത്. ഭീകരമാണ് ഇൗ സ്ഥിതി. കോസ്റ്റ്യൂം ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം മത്സരാർഥികൾക്ക് നൽകണം. ഭാരിച്ച സാമ്പത്തിക െചലവ് മൂലം യഥാർഥ ടാലൻറ് ഉള്ള പല കുട്ടികൾക്കും കലോത്സവത്തിൽ പെങ്കടുക്കാനാവുന്നില്ല. കലോത്സവത്തിെൻറ ആർഭാടം ഒഴിവാക്കുകതന്നെ േവണം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് എടുക്കണം. 

മെറ്റാന്ന് മത്സര നടത്തിപ്പാണ്. രാത്രി 12ന് ശേഷം ഒരു കാരണവശാലും മത്സരം നടത്തില്ലെന്ന് ഉറച്ച തീരുമാനം സർക്കാർ എടുക്കണം. കലോത്സവം നിശ്ചിത ദിവസത്തിനകം അവസാനിപ്പിക്കാൻ വ്യഗ്രത കാട്ടരുത്. ഒന്നോ രണ്ടോ ദിവസം നീട്ടയാലെങ്കിലും ഇൗ പ്രവണത അവസാനിപ്പിക്കണം. മേക്കപ്പിട്ട് ഉറക്കം തൂങ്ങി നിൽക്കുന്ന കുട്ടികളുടെയും അതേ അവസ്ഥയിൽ ഇരിക്കുന്ന വിധികർത്താക്കളുടെയും ചിത്രം ദയനീയ കാഴ്ചയാണ്. കലോത്സവം കലക്ക് എന്തു സംഭാവന ചെയ്തെന്ന് വേർതിരിച്ച് പറയാനാവില്ല. കേലാത്സവം ചൂണ്ടു വിരൽ ആണെന്നത് നിഷേധിക്കാനാവില്ല. പെക്ഷ, കേലാത്സവം മാത്രമല്ല കലക്ക് സംഭാവന ചെയ്യുന്നത്. ഡോ. നീന പ്രസാദ് കേലാത്സവ വേദിയിൽ നിന്ന് വന്ന പ്രഗല്ഭ നർത്തകിയാണ്. എന്നാൽ, നടി ശോഭന അങ്ങനെയല്ല. കേലാത്സവ വേദികളിൽ ശോഭിച്ചവർ നിരവധിയുണ്ട്. എന്നാൽ ഒരിക്കൽപോലും സ്റ്റേജിൽ കയറാതെ അത്യുന്നതങ്ങളിൽ എത്തിയവർ എത്രയോ ഉണ്ട്. കേലാത്സവം കുട്ടികളിൽ കലാ താൽപര്യം ജനിപ്പിക്കുന്നുണ്ട്്. ഉള്ളിൽ ടാലൻറ് ഉണ്ടെങ്കിൽ അവർ തിളങ്ങും. 

കേലാത്സവ വേദികളിൽ ശോഭിച്ചവർ എത്ര പേർ ഇന്ന് ആ രംഗത്തുണ്ടെന്നത് േചാദ്യമാണ്. വിനീത്, വനീത്കുമാർ, മഞ്ജുവാര്യർ...കലോത്സവവേദിയിൽ നിന്ന് സിനിമയിൽ എത്തിയവർ ഒേട്ടറെ പേരുണ്ട്. കേലാത്സവ വേദിയിൽ നിന്നാണ് മഞ്ജുവാര്യരെ ലോഹിതദാസ് കണ്ടെത്തുന്നത്. എന്നാൽ, സംയുക്ത വർമയെ ഞാൻ കണ്ടെത്തിയത് ഒരു പ്രസിദ്ധീകരണത്തിെൻറ മുഖചിത്രം കണ്ടാണ്. ആത്യന്തികമായി, കലോത്സവത്തിെൻറ നന്മയെ കാണാതിരുന്നുകൂട. കലോത്സവത്തിൽ പെങ്കടുക്കണമെന്നും വിജയിക്കണമെന്നും അദമ്യമായി ആഗ്രഹിക്കുന്നവരാണ് പല കുട്ടികളും. പക്ഷെ, അത് കാപട്യമായി മാറരുത്. 

തയാറാക്കിയത്: സക്കീർ ഹുസൈൻ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalolsavammalayalam newskalolsavam 2018Thrissur News
News Summary - kerala school kalolsavam 2018 thrissur-^ Kerala news
Next Story