പരസ്യമായി ആലിംഗനം: വിദ്യാർഥികളുടെ സസ്പെൻഷൻ കോടതി ശരിവെച്ചു
text_fieldsകൊച്ചി: പരസ്യമായി ആലിംഗനം ചെയ്തുവെന്ന കുറ്റത്തിന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സ്കുളിെൻറ നടപടി ഹൈകോടതി ശരിവെച്ചു.തിരുവനന്തപുരം സെൻററൽ സ്കുൾ ഫെസ്റ്റിവെല്ലിനിടെയാണ് പ്ലസ്ടു വിദ്യാർഥികൾ പരസ്പരം ആലിംഗനം ചെയ്തത്. ഇതേ തുടർന്ന് ഇരുവരെയും സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ സ്കൂളിെൻറ ഇൗ ഉത്തരവ് ബാലാവകാശ കമീഷൻ റദ്ദാക്കി. ഇതിനെതിരെ സ്കൂൾ അധികൃതർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഡിസംബർ 12ലെ ഉത്തരവിൽ പ്രിൻസിപ്പൽ സ്കുളിെൻറ അച്ചടക്കം ഉറപ്പാക്കുന്നതിനായി എടുത്ത നടപടി റദ്ദാക്കാൻ ബാലാവകാശ കമീഷന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 21ന് സ്കൂളിൽ നടന്ന യൂത്ത്ഫെസ്റ്റിവെല്ലിനിടെയാണ് ഇരുവരും പരസ്പരം ആലിംഗനം ചെയ്തത്. മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ചായിരുന്നു ഇവരുടെ ആലിംഗനം. കലോൽസവത്തിൽ നന്നായി പാടിയ പെൺകുട്ടിയെ താൻ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും വിദ്യാർഥി പിന്നീട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പാളിന് മുമ്പാകെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിെൻറ ചിത്രങ്ങൾ ആൺകുട്ടിയുടെ ഇൻസ്റ്റാഗ്രാമിലുടെ പ്രചരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ വിദ്യാർഥി ബാലാവകാശ കമീഷനെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.