തോമസ് ചാണ്ടിയുടെ ഹരജി ഹൈകോടതി തള്ളി
text_fieldsെകാച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് ഹൈകോടതിയുടെ കനത്ത പ്രഹരം. മാർത്താണ്ഡം കായൽ കൈയ്യേറ്റക്കേസിൽ സംസ്ഥാന സർക്കാറിനെ എതിർകക്ഷിയാക്കി മന്ത്രി നൽകിയ ഹരജി രൂക്ഷമായ വിമർശനത്തോടെ ഹൈകോടതി തള്ളി.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർക്കുന്ന നടപടിയാണിതെന്ന് വിശേഷിപ്പിച്ച കോടതി, ഹരജി ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കി. അതേസമയം, കലക്ടറടക്കമുള്ള അധികൃതരെ സമീപിച്ച് തെൻറ വാദങ്ങൾ രേഖാമൂലം അവതരിപ്പിക്കാമെന്നും ഇതിന് പ്രത്യേക ഉത്തരവ് നൽകുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. സർക്കാറിനെ ഒന്നാം എതിർകക്ഷിയാക്കിയ ഹരജിക്കാരൻ മന്ത്രിയായി തുടരുന്നതിൽ സംശയം പ്രകടിപ്പിച്ച ബെഞ്ച്, മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തെ ചോദ്യംചെയ്ത് മന്ത്രിതന്നെ ഹരജി നൽകിയ അസാധാരണ സാഹചര്യമാണിതെന്നും പറഞ്ഞു.
കായൽ കൈയേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും അതിേന്മൽ തുടർ നടപടി തടയണമെന്നും ആവശ്യെപ്പട്ടുള്ള ഹരജിയിൽ ചീഫ് സെക്രട്ടറിയെയാണ് പ്രധാന എതിർകക്ഷിയാക്കിയിരിക്കുന്നത്. ഭരണനിർവഹണത്തിൽ മന്ത്രിസഭാംഗങ്ങളായ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങൾ പൊതുജന മധ്യേ പിന്തുണക്കാൻ ഒാരോ മന്ത്രിയും ബാധ്യസ്ഥനാണ്. തീരുമാനങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതും പൊതു തീരുമാനത്തിന് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നതും കൂട്ടുത്തരവാദിത്തത്തിെൻറ പ്രധാന ഘടകങ്ങളാണ്. തീരുമാനത്തോട് ഹരജിക്കാരെൻറ വ്യക്തിപരമായ എതിർപ്പ് മുഖ്യമന്ത്രിയടക്കമുള്ള മറ്റ് കാബിനറ്റംഗങ്ങളോടുള്ള അഭിപ്രായവ്യത്യാസമാണ് പ്രകടമാക്കു ന്നത്. മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ വ്യക്തിപരമായി പൊതുവായ പരസ്യ പ്രതികരണം പാടില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിെൻറ അടിസ്ഥാന തത്ത്വംതന്നെ ഭരണഘടനയുടെ അനുഛേദം 164 (2) പ്രകാരം എല്ലാ മന്ത്രിമാരും ഒന്നുപോലെ കൂട്ടായ്മയോടെ എന്നതാണ്.
തനിക്കെതിരെ തന്നെയാണ് മന്ത്രി കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിമിനൽ കേസുണ്ടാകുേമ്പാൾ ഒരേ സമയം വ്യക്തിയായിരിക്കുകയും അല്ലാത്തപ്പോൾ മന്ത്രിയായിരിക്കുകയും ചെയ്യുന്നുവെന്ന വാദം അംഗീകരിക്കാനാവിെല്ലന്നും കോടതി വ്യക്തമാക്കി.
ഭരണനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർെക്കതിരുമാണ് തോമസ് ചാണ്ടിയുടെ ഹരജി. ഭൂ സംരക്ഷണ, നെൽവയൽ തണ്ണീർതട സംരക്ഷണ നിയമങ്ങൾ പ്രകാരം നടപടിയെടുക്കാൻ ജില്ല കലക്ടർക്ക് അധികാരമുണ്ട്.
കലക്ടറുടെ റിപ്പോർട്ടിൽ ഹരജിക്കാരെൻറ പേര് പരാമർശിച്ചിട്ടില്ല. വാട്ടർ വേൾഡ് കമ്പനിക്കെതിരെയാണ് ആരോപണങ്ങളുള്ളത്. തെൻറ പേരില് ഭൂമിയില്ലെന്ന തോമസ് ചാണ്ടിയുടെ വാദവും കോടതി രേഖപ്പെടുത്തി. തങ്ങളുടെ കാഴ്ചപ്പാടുകൾ ഇരു ജഡ്ജിമാരും വിധിന്യായത്തിൽ പ്രത്യേകം രേഖപ്പെടുത്തിയെന്ന അപൂർവതയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.