Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപദ്ധതി നിര്‍വഹണ...

പദ്ധതി നിര്‍വഹണ രീതിയില്‍ പൊളിച്ചെഴുത്ത്; 93 ശതമാനത്തിനും ഭരണാനുമതി 

text_fields
bookmark_border
Secreteriat
cancel

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ പഴയ രീതികള്‍ മാറ്റിയതുവഴി നടപ്പു സാമ്പത്തിക വര്‍ഷത്തെ 93 ശതമാനം പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കാനായെന്ന് സർക്കാർ വിലയിരുത്തി. അവശേഷിക്കുന്ന ഏഴു ശതമാനം പദ്ധതികള്‍ക്ക് ഒക്ടോബറില്‍ ഭരണാനുമതി നല്‍കണമെന്നും പദ്ധതി അവലോകനത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവിധ വകുപ്പുകള്‍ക്ക് 40.36 ശതമാനം തുക ഇതിനകം ചെലവഴിക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21 ശതമാനം തുകയാണ് വകുപ്പുകൾ ചെലവഴിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതിന് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 2017--18 വര്‍ഷത്തേക്ക് 34,538 കോടിയുടേതാണ് കേരളത്തി‍െൻറ വാര്‍ഷിക പദ്ധതി. ഇതില്‍ 20,272 കോടി രൂപ സംസ്ഥാന വിഹിതമാണ്. ഇതിെൻറ 40.37 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 6,227 കോടി രൂപയും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 8,039 കോടി രൂപയുമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 21 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ഒരു ശതമാനം മാത്രമായിരുന്നു ഇത്. കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ ചെലവ് 29 ശതമാനം. മുന്‍ വര്‍ഷം 17 ശതമാനം. മൊത്തം പദ്ധതി അടങ്കലി‍െൻറ (34,538 കോടി രൂപ) 34 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. മുന്‍വര്‍ഷം 16 ശതമാനം മാത്രമായിരുന്നു മൊത്തം ചെലവ്. 

സാമ്പത്തിക വര്‍ഷത്തിെൻറ അവസാനമാകുമ്പോള്‍ ഒരുവിധ മുന്നൊരുക്കവുമില്ലാതെ എങ്ങനെയെങ്കിലും പണം ചെലവഴിക്കുന്ന പദ്ധതി നിര്‍വഹണ അരാജകത്വത്തിനാണ് പദ്ധതി നിർവഹണ രീതിയിലെ പൊഴിച്ചെഴുത്തിലൂടെ അറുതിവന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് ചുമതലയുളള കെട്ടിടനിര്‍മാണത്തിനാണ് പ്രധാനമായി കാലതാമസം വരുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്നതിനും ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും വകുപ്പ് മാസങ്ങള്‍ എടുക്കുന്നു. അതിനാൽ ഒരു വര്‍ഷത്തെ പദ്ധതിയില്‍ അനുവദിക്കുന്ന കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുന്ന സ്ഥിതിയാണ്. ഇൗ അവസ്ഥ പരിഹരിക്കുന്നതിന്, പി.ഡബ്ല്യു.ഡിയുടെ മേല്‍നോട്ട ചുമതല നിലനിര്‍ത്തി പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാൻ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. 

നബാര്‍ഡ് വഴിയുളള ഗ്രാമീണ പശ്ചാത്തല സൗകര്യവികസന ഫണ്ടിനുള്ള പദ്ധതികള്‍ നേരത്തേ തയാറാക്കാൻ എല്ലാ വകുപ്പുകളോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നബാര്‍ഡ് അനുമതി ലഭിക്കുന്ന ഉടനെ ടെൻഡര്‍ വിളിക്കാന്‍ കഴിയുന്ന തരത്തില്‍ വിശദമായ പദ്ധതി തയാറാക്കണം. കിഫ്ബി ഫണ്ടിനുവേണ്ടി തയാറാക്കിയതും എന്നാല്‍ കിഫ്ബിയുടെ അംഗീകാരം ഇതുവരെ ലഭിക്കാത്തതുമായ പദ്ധതികള്‍ നബാര്‍ഡിന് സമര്‍പ്പിക്കാം. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഒരു രൂപപോലും സംസ്ഥാനത്തിന് നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

10 കോടി രൂപയിലധികം ചെലവ് വരുന്ന 85 പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷമുള്ളത്. അവയുടെ മൊത്തം അടങ്കല്‍ 5,190 രൂപയാണ്. ഈ പദ്ധതികള്‍ മുഖ്യമന്ത്രി പ്രത്യേകമായി അവലോകനം ചെയ്യും. ഓരോ വര്‍ഷവും ഡിസംബര്‍ മാസമാകുമ്പോഴേക്കും പദ്ധതിയുടെ 67 ശതമാനം ചെലവഴിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അവസാന മൂന്നുമാസത്തേക്ക് 33 ശതമാനമേ ബാക്കി നിര്‍ത്താവൂവെന്ന് അദ്ദേഹം പറഞ്ഞു. 

ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓഡിനേഷന്‍) വി.എസ്. സെന്തില്‍, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എം. ശിവശങ്കര്‍ എന്നിവരും അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ പങ്കെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsGovernmentmalayalam newsPlaning
News Summary - Kerala Government - Kerala News
Next Story