പത്ത് പനി മരണം; 209 പേർക്കുകൂടി ഡെങ്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ പത്തു പേരുടെ മരണം വിവിധ ഇനം പനികള്മൂലമെന്ന് ആരോഗ്യവകുപ്പിെൻറ സ്ഥിരീകരണം. തൃശൂര്‍ പുതൂര്‍ സ്വദേശി വല്‍സ (60), കൊണ്ടാഴി സ്വദേശി അമ്പിളി (37), മലപ്പുറം വാഴക്കാട് രണ്ടരവയസ്സുകാരി അപൂര്‍വ (രണ്ടര), പാലക്കാട് കോതന്നൂര്‍ സ്വദേശി കുഞ്ഞുലക്ഷ്മിയമ്മ (74), കൊല്ലം സ്വദേശി അജിത്കുമാര്‍ (36) എന്നിവരുടെ മരണം ഡെങ്കിപ്പനിമൂലമാണെന്ന് കണ്ടെത്തി. മലപ്പുറം ജില്ലയിലെ ഒന്നരവയസ്സുകാരൻ ഷിഹാബുദീെൻറ മരണം എച്ച്1 എന്‍1 മൂലമെന്നും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ബാബു (49), തലയിൽ സ്വദേശി വസന്ത (55), കൊല്ലം കൊറ്റംകരയില്‍ അഫ്സല് (13), സുധാദേവി (46) എന്നിവരുടെ മരണം പനിമൂലമെന്നും സ്ഥിരീകരിച്ചു. െചാവ്വാഴ്ച 940 പേർ ഡെങ്കിപ്പനി ബാധ സംശയിച്ച് വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇതിൽ 209 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇടുക്കി (ആറ്), കോട്ടയം (എട്ട്), ആലപ്പുഴ (ഒമ്പത്), എറണാകുളം (മൂന്ന്), തൃശൂര്‍ (14), മലപ്പുറം (10), കോഴിക്കോട് (21), വയനാട് (10), കണ്ണൂര്‍ (ഏഴ്), കാസര്‍കോട് (രണ്ട്) ജില്ലകളിലും ഡെങ്കിപ്പനി പടരുകയാണ്. പാലക്കാട്ട് ചൊവ്വാഴ്ച ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ 49ഉം കൊല്ലം ജില്ലയില്‍ 38ഉം പത്തനംതിട്ടയില്‍ 32ഉം പേര്‍ക്കാണ് ഡെങ്കി പിടിപെട്ടത്. തിരുവനന്തപുരത്ത് 215ഉം കൊല്ലത്ത് 71ഉം പത്തനംതിട്ടയിൽ 43ഉം കോഴിക്കോട് 152ഉം പാലക്കാട് 129ഉം പേരാണ് ചൊവ്വാഴ്ച ഡെങ്കി സംശയവുമായി ചികിത്സ തേടിയത്.
എലിപ്പനി സംശയവുമായി ചികിത്സ തേടിയവരിൽ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് മൂന്നും തിരുവനന്തപുരത്ത് രണ്ടും തൃശൂരിൽ ഒരാൾക്കും. വയനാട്ടിലെ കുറുക്കൻമൂലയിലയിൽ രണ്ടും പുൽപ്പള്ളിയിൽ ഒന്നും തിരുവനന്തപുരം ജില്ലയിലെ പുത്തൻതോപ്പ്, പള്ളിച്ചൽ എന്നിവിടങ്ങളിൽ ഒാരോന്നും തൃശൂരിലെ പടിഞ്ഞാറെ വെമ്പല്ലൂരിലുമാണ് എലിപ്പനി കണ്ടെത്തിയത്. ഏഴ് പേർക്ക് വെള്ളിയാഴ്ച എച്ച്1 എൻ1 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ടും വയനാട്ടിൽ മൂന്നും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒന്നു വീതവും. ചൊവ്വാഴ്ച 23,633 പേരാണ് പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയത്. ഇതിൽ 755 പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കി. പനിബാധിതരിൽ കൂടുതലും മലപ്പുറം ജില്ലയിലാണ്. 3466 പേരാണ് ചൊവ്വാഴ്ച ഇവിടെ പനിക്ക് ചികിത്സ തേടിയെത്തിയത്. ഇതിൽ 24 പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കി. തിരുവനന്തപുരത്ത് ഒ.പിയിലെത്തിയ 3119 പേരിൽ 167 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.