മൂന്നാറിലെ നിരോധനാജ്ഞ തെറ്റല്ല –കാനം
text_fieldsകൊല്ലം: പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിരോധനാജ്ഞ പ്രഖ്യാപനം തെറ്റല്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്ന നിലയിൽ ജില്ല കലക്ടർക്ക് അതിനുള്ള അധികാരമുണ്ട്. ഇൗ നടപടി മുഖ്യമന്ത്രിയോ റവന്യൂ മന്ത്രിയോ അറിയണമെന്നില്ല. നടപടി സർക്കാർ അറിയണമെന്ന് നിയമവുമില്ല. റവന്യൂ ഭൂമിയിൽ നിർമാണം നടത്തിയാൽ പൊളിച്ചുമാറ്റാനുള്ള അധികാരം റവന്യൂ വകുപ്പിനുണ്ടെന്നും കാനം പറഞ്ഞു. ഇക്കാര്യങ്ങളൊന്നും അറിയാത്ത ആളാണോ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് അദ്ദേഹത്തോട് തന്നെ ചോദിക്കാനായിരുന്നു മറുപടി. പ്രസ് ക്ലബിെൻറ ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പറയുന്നതാണ് ശരി. ഇടതുമുന്നണിയിൽ ഘടകകക്ഷികളെല്ലാം തുല്യരാണ്. ടാറ്റയോട് സി.പി.െഎക്ക് മൃദുസമീപനമില്ല. ചെറുകിട കൈേയറ്റങ്ങളും വൻകിട കൈയേറ്റങ്ങളും ഒഴിപ്പിക്കും.ഇത് എൽ.ഡി.എഫ് തീരുമാനമാണ്. അഴിമതിക്കാരനായ മാണിയെ സ്വീകരിക്കേണ്ടതില്ലെന്നും മാണിയെ വേണോ ഇടത് െഎക്യം വേണോയെന്ന് സി.പി.എം തീരുമാനിക്കെട്ടയെന്നും കാനം പറഞ്ഞു. മാണിയുടെയും യു.ഡി.എഫിെൻറയും അഴിമതിക്കെതിരെ പോരാടിയതിെൻറ ഫലമാണ് ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ. സി.പി.എമ്മിന് ഒറ്റക്ക് ആരെയും എൽ.ഡി.എഫിൽ എടുക്കാനാവില്ല. അതേസമയം, സി.പി.എം ഇതുവരെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുമില്ല. വിജിലൻസ് മാണിക്ക് ക്ലീൻചിറ്റ് നൽകിയാൽ സി.പി.െഎ നിലപാടിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് വിജിലൻസ് റിപ്പോർട്ട് അനുസരിച്ചല്ല രാഷ്ട്രീയ പാർട്ടികൾ നിലപാട് സ്വീകരിക്കുന്നതെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.